![അഞ്ചു കോടി മെഡിക്കൽ സ്റ്റോർ ഉടമയ്ക്ക്](https://mc-webpcache.readwhere.in/mcms.php?size=medium&in=https://mcmscache.epapr.in/post_images/website_27/post_13743329/full.jpg)
കോട്ടയം: പൂജാ ബംപറിന്റെ ഒന്നാം സമ്മാനം മെഡിക്കൽ സ്റ്റോർ ഉടമയ്ക്ക്. കോട്ടയം പനന്പാലം പറയരുതോട്ടത്തിൽ എ.പി. തങ്കച്ചനാണ് അഞ്ചു കോടിരൂപ അടിച്ചത്.
കോട്ടയം ആർപ്പൂക്കര പനന്പാലം ജംഗ്ഷനിൽ ‘കൊച്ചുവീട്ടിൽ മെഡിക്കൽസ്’ എന്ന സ്ഥാപനം നടത്തുകയാണ് തങ്കച്ചൻ. സ്ഥിരമായി ലോട്ടറി എടുക്കുന്ന പതിവില്ല. രണ്ടാഴ്ച മുന്പ് കടയിലെത്തിയ തമിഴ്നാട് സ്വദേശിയിൽനിന്നാണ് പൂജാ ബംപറിന്റെ രണ്ടു ടിക്കറ്റുകൾ എടുത്തത്. ദിവസവും രാവിലെ 8.30നാണ് കട തുറക്കുന്നത്. ടിക്കറ്റ് എടുത്ത ദിവസം രാവിലെ കട തുറന്നപ്പോൾ ഈ ലോട്ടറി വിൽപ്പനക്കാരൻ കടയ്ക്കു മുന്നിൽ നിൽക്കുന്നുണ്ടായിരുന്നു. ഇയാളുടെ നിർബന്ധത്തിനു വഴങ്ങി രണ്ടു ടിക്കറ്റുകൾ എടുത്തു. ഇതിലൊന്നിനാണ് ഒന്നാം സമ്മാനം.
ശനിയാഴ്ച ഫലം പുറത്തു വന്നപ്പോഴും തനിക്കാണ് ഒന്നാം സമ്മാനമെന്ന് തങ്കച്ചൻ അറിഞ്ഞിരുന്നില്ല. ഇന്നലെ രാവിലെ കുടമാളൂർ പള്ളിയിലെ പ്രാർഥനകൾക്കു ശേഷം രാവിലെ വീട്ടിലെത്തിയപ്പോൾ ലോട്ടറി വിൽപ്പനക്കാരൻ വീട്ടിലുണ്ടായിരുന്നു. ഒന്നാം സമ്മാനമുണ്ടെന്നും ഫലം ഒത്തു നോക്കണമെന്നും ഇയാൾ ആവശ്യപ്പെട്ടു. നോക്കിയപ്പോൾ ശരിയാണ്.
സമ്മാനത്തുകയിൽനിന്ന് ഒരു വിഹിതം വിവിധ രോഗത്താൽ വലയുന്ന പാവപ്പെട്ടവർക്കു മരുന്നു വാങ്ങാൻ നല്കുമെന്നു തങ്കച്ചൻ ദീപികയോടു പറഞ്ഞു.
ഭാര്യ: അനിമോൾ, മക്കൾ: ടോണി (ജർമനിയിൽ എംടെക് വിദ്യാർഥി), മകൾ ടെസ (ബിആർക് വിദ്യാർഥിനി).
കോട്ടയം ആർപ്പൂക്കര പനന്പാലം ജംഗ്ഷനിൽ ‘കൊച്ചുവീട്ടിൽ മെഡിക്കൽസ്’ എന്ന സ്ഥാപനം നടത്തുകയാണ് തങ്കച്ചൻ. സ്ഥിരമായി ലോട്ടറി എടുക്കുന്ന പതിവില്ല. രണ്ടാഴ്ച മുന്പ് കടയിലെത്തിയ തമിഴ്നാട് സ്വദേശിയിൽനിന്നാണ് പൂജാ ബംപറിന്റെ രണ്ടു ടിക്കറ്റുകൾ എടുത്തത്. ദിവസവും രാവിലെ 8.30നാണ് കട തുറക്കുന്നത്. ടിക്കറ്റ് എടുത്ത ദിവസം രാവിലെ കട തുറന്നപ്പോൾ ഈ ലോട്ടറി വിൽപ്പനക്കാരൻ കടയ്ക്കു മുന്നിൽ നിൽക്കുന്നുണ്ടായിരുന്നു. ഇയാളുടെ നിർബന്ധത്തിനു വഴങ്ങി രണ്ടു ടിക്കറ്റുകൾ എടുത്തു. ഇതിലൊന്നിനാണ് ഒന്നാം സമ്മാനം.
ശനിയാഴ്ച ഫലം പുറത്തു വന്നപ്പോഴും തനിക്കാണ് ഒന്നാം സമ്മാനമെന്ന് തങ്കച്ചൻ അറിഞ്ഞിരുന്നില്ല. ഇന്നലെ രാവിലെ കുടമാളൂർ പള്ളിയിലെ പ്രാർഥനകൾക്കു ശേഷം രാവിലെ വീട്ടിലെത്തിയപ്പോൾ ലോട്ടറി വിൽപ്പനക്കാരൻ വീട്ടിലുണ്ടായിരുന്നു. ഒന്നാം സമ്മാനമുണ്ടെന്നും ഫലം ഒത്തു നോക്കണമെന്നും ഇയാൾ ആവശ്യപ്പെട്ടു. നോക്കിയപ്പോൾ ശരിയാണ്.
സമ്മാനത്തുകയിൽനിന്ന് ഒരു വിഹിതം വിവിധ രോഗത്താൽ വലയുന്ന പാവപ്പെട്ടവർക്കു മരുന്നു വാങ്ങാൻ നല്കുമെന്നു തങ്കച്ചൻ ദീപികയോടു പറഞ്ഞു.
ഭാര്യ: അനിമോൾ, മക്കൾ: ടോണി (ജർമനിയിൽ എംടെക് വിദ്യാർഥി), മകൾ ടെസ (ബിആർക് വിദ്യാർഥിനി).