കൊച്ചി: അംഗപരിമിതികളെ അതിജീവിച്ചു സമൂഹത്തിന്റെ മുഖ്യധാരയിലേക്കു കടന്നുവരികയും മറ്റുള്ളവർക്കു പ്രചോദനമാവുകയും ചെയ്ത പ്രതിഭകളെ ആദരിക്കാനായി സഹൃദയ ഏർപ്പെടുത്തിയ സഹൃദയ സ്പർശൻ പുരസ്കാരം ലോക പഞ്ചഗുസ്തി ചാന്പ്യൻ ജോബി മാത്യുവിന്.
ശാരീരിക പരിമിതികളെ ഇച്ഛാശക്തികൊണ്ട് പിന്തള്ളി അന്തർദേശീയ കായികരംഗത്തു സ്വന്തമാക്കിയ മികവിനാണ് അംഗീകാരം.
അന്തർ ദേശീയ വികലാംഗ ദിനത്തോടനുബന്ധിച്ചു കലൂർ റിന്യുവൽ സെന്ററിൽ സഹൃദയ ഇന്നു സംഘടിപ്പിക്കുന്ന എബിലിറ്റി ഫെസ്റ്റിൽ വച്ച് അതിരൂപത മെത്രാപ്പോലീത്തൻ വികാരി ആർച്ച്ബിഷപ് മാർ ആന്റണി കരിയിൽ സഹൃദയ സ്പർശൻ പുരസ്കാരം സമ്മാനിക്കും.
പരിമിതികളെ അതിജീവിച്ചു വിവിധ മേഖലകളിൽ മികവു തെളിയിച്ച അനീഷ് മോഹൻ, ഷിഹാബുദീൻ പൂക്കോട്ടൂർ, പ്രദീപ് പെരുന്പാവൂർ, വി.ജി. അനിൽ, അഞ്ജു റാണി ജോയി, ജയ്സണ് ജോയി, സുർജിത്ത് സിദ്ധാർത്ഥ്, പി.എച്ച്. സെലീന എന്നിവരെയും അന്തർ ദേശീയ വികലാംഗ ദിനത്തോടനുബന്ധിച്ചു യോഗത്തിൽ ആദരിക്കും.
ശാരീരിക പരിമിതികളെ ഇച്ഛാശക്തികൊണ്ട് പിന്തള്ളി അന്തർദേശീയ കായികരംഗത്തു സ്വന്തമാക്കിയ മികവിനാണ് അംഗീകാരം.
അന്തർ ദേശീയ വികലാംഗ ദിനത്തോടനുബന്ധിച്ചു കലൂർ റിന്യുവൽ സെന്ററിൽ സഹൃദയ ഇന്നു സംഘടിപ്പിക്കുന്ന എബിലിറ്റി ഫെസ്റ്റിൽ വച്ച് അതിരൂപത മെത്രാപ്പോലീത്തൻ വികാരി ആർച്ച്ബിഷപ് മാർ ആന്റണി കരിയിൽ സഹൃദയ സ്പർശൻ പുരസ്കാരം സമ്മാനിക്കും.
പരിമിതികളെ അതിജീവിച്ചു വിവിധ മേഖലകളിൽ മികവു തെളിയിച്ച അനീഷ് മോഹൻ, ഷിഹാബുദീൻ പൂക്കോട്ടൂർ, പ്രദീപ് പെരുന്പാവൂർ, വി.ജി. അനിൽ, അഞ്ജു റാണി ജോയി, ജയ്സണ് ജോയി, സുർജിത്ത് സിദ്ധാർത്ഥ്, പി.എച്ച്. സെലീന എന്നിവരെയും അന്തർ ദേശീയ വികലാംഗ ദിനത്തോടനുബന്ധിച്ചു യോഗത്തിൽ ആദരിക്കും.