കാഞ്ഞങ്ങാട്: കൗമാര കലോത്സവത്തിന് ഇന്നു കൊടിയിറങ്ങുന്പോൾ സ്വർണക്കപ്പിനായി പൊരിഞ്ഞ പോരാട്ടം. 893 പോയിന്റുമായി കോഴിക്കോട് ജില്ലയാണ് മുന്നിൽ. 890 പോയിന്റുമായി പാലക്കാട് തൊട്ടുപിന്നാലെയുണ്ട്. 889 പോയിന്റുമായി കണ്ണൂർ മൂന്നാംസ്ഥാനത്തുണ്ട്.
ആദ്യരണ്ടുദിനങ്ങളിലും നാലാംസ്ഥാനത്തുനിന്ന പാലക്കാട് പോയിന്റ് പട്ടികയിൽ രണ്ടാംസ്ഥാനത്തേക്കു കുതിച്ചുകയറുന്നതാണു മൂന്നാംദിനം സാക്ഷ്യം വഹിച്ചത്. 151 പോയിന്റുമായി സ്കൂളുകളിൽ ഒന്നാമത് നിൽക്കുന്ന ആലത്തൂർ ബിഎസ്എസ് ഗുരുകുലം എച്ച്എസ്എസ്എസിന്റെ കരുത്തിലാണ് പാലക്കാടിന്റെ കുതിപ്പ്. തൃശൂർ 882 ഉം എറണാകുളം 852ഉം പോയന്റ് നേടി നാലും അഞ്ചും സ്ഥാനത്തുണ്ട്. അറബിക് കലോത്സവത്തിൽ പാലക്കാട്, കോഴിക്കോട്, കണ്ണൂർ, കാസർഗോഡ് ജില്ലകൾക്ക് 90 പോയിന്റുകൾ വീതമുണ്ട്. സംസ്കൃത കലോത്സവത്തിൽ തൃശൂർ, എറണാകുളം ജില്ലകൾ 75 പോയന്റുമായി മുന്നിലുണ്ട്. അവസാനദിവസമായ ഇന്ന് 17 ഇനങ്ങളാണുള്ളത്. തുടർച്ചയായി 12 വർഷം ജേതാക്കളായ ശേഷം കഴിഞ്ഞ വർഷം ആലപ്പുഴയിലാണ് കോഴിക്കോട് കിരീടം പാലക്കാടിന് അടിയറ വച്ചത്. നഷ്ടപ്പെട്ട അഭിമാനം വീണ്ടെടുക്കാനുള്ള ഭഗീരഥ യത്നത്തിലാണ് കോഴിക്കോട്.
അപ്പീൽ ആറാട്ട്....
കാഞ്ഞങ്ങാട്: അപ്പീൽ പ്രളയത്തിൽ മുങ്ങി കലോത്സവം. മൂന്നുദിവസം പിന്നിട്ടപ്പോൾ ഇതുവരെ 630 മത്സരാർഥികളാണ് അപ്പീലുമായെത്തി മത്സരിച്ചത്. ഇതിൽ 317 എണ്ണം ലോകായുക്ത വഴിയാണ് വന്നത്. 277 എണ്ണം ഡിഡിഇ വഴിയും 35 എണ്ണം മുൻസിഫ് കോടതികൾ വഴിയും ഒരെണ്ണം ഹൈക്കോടതി വഴിയുമാണ് വന്നത്.
പാലക്കാട് മൗണ്ട് സീനായ് സ്കൂൾ ടീമാണ് ഹൈസ്കൂൾ വിഭാഗം കോൽക്കളിയിൽ ഹൈക്കോടതിയിൽ നിന്നും അപ്പീൽ വാങ്ങി മത്സരിക്കാനെത്തിയത്. ഇതുകൂടാതെ 114 ഹയർ അപ്പീലുകളും ലഭിച്ചിട്ടുണ്ട്.ജില്ലാ കലോത്സവങ്ങളിൽ വിധിനിർണയം മിക്കപ്പോഴും നീതിപൂർവകമല്ലാത്തതുകൊണ്ടാണ് അപ്പീലുകളുടെ എണ്ണം ക്രമാതീതമായി വർധിക്കുന്നതെന്ന് എറണാകുളം തൃപ്പൂണിത്തറ സ്വദേശി ഗോപി പറയുന്നു.
ഗോപിയുടെ മകളും തൃപ്പൂണിത്തറ ഗവ.ഗേൾസ് എച്ച്എസ്എസിലെ പ്ലസ്ടു വിദ്യാർഥിനിയുമായ ശില്പ എൻ.ഗോപി കുച്ചുപ്പുടിയിൽ തുടർച്ചയായി മൂന്നാംവർഷവും അപ്പീൽ വഴിയാണ് സംസ്ഥാന കലോത്സവത്തിൽ പങ്കെടുക്കുന്നത്. ഈ മൂന്നുതവണയും ശില്പ എ ഗ്രേഡ് കരസ്ഥമാക്കിയിരുന്നു.
ഹയർസെക്കൻഡറി വിഭാഗം ഭരതനാട്യത്തിൽ എ ഗ്രേഡ് നേടിയ ആലപ്പുഴ പുറക്കാട് എസ്എൻഎം എച്ച്എസ്എസ് വിദ്യാർഥിനി പവിത്ര പി.കുമാർ ഏറെ അനിശ്ചിതത്വത്തിനൊടുവിലാണ് മത്സരിച്ചത്. വ്യാഴാഴ്ചയാണ് മത്സരിക്കാനുള്ള ലോകായുക്ത അപ്പീൽ തിരുവനന്തപുരത്തു നിന്നും അനുവദിച്ചത്. ഉടൻതന്നെ കാർമാർഗം ഇവർ മത്സരദിവസമായ വെള്ളിയാഴ്ച രാവിലെയാണ് കാഞ്ഞങ്ങാട് എത്തിച്ചേർന്നത്. കഷ്ടപ്പെട്ട് വന്നത് വെറുതെയായില്ല. എ ഗ്രേഡോടെയാണ് പവിത്ര മടങ്ങിയത്.
ഇശൽ താളത്തിൽ ഒപ്പനവേദി
കാഞ്ഞങ്ങാട്: ഇശൽ പെയ്തിറങ്ങിയ കല്യാണരാവിന്റെ നിറവിലായിരുന്നു കാഞ്ഞങ്ങാട് ദുർഗ ഹയർസെക്കൻഡറി സ്കൂൾ വേദി. മൈലാഞ്ചിപ്പാട്ടിന്റെ താളത്തിൽ നാണംകുണുങ്ങിയെത്തിയ പുതുനാരിയെയും മൊഞ്ചത്തിമാരെയും കാണാൻ സദസ് തിങ്ങിക്കൂടി. ചാഞ്ഞും ചെരിഞ്ഞും മൈലാഞ്ചിക്കൈ വീശിയെത്തിയ മൊഞ്ചത്തിമാർക്കു സ്ത്രീകളും കുട്ടികളുമടങ്ങിയ നിറഞ്ഞ സദസ് ആർപ്പുവിളിച്ചാണു പ്രോത്സാഹനം നല്കിയത്. ഒപ്പന വേദിയിലേക്കു ജനമൊഴുകിയതോടെ മത്സരാർഥികളും കുഴങ്ങി. ഇടുങ്ങിയ റോഡുകളിൽ കൂടി ഒപ്പനവേദിയിലേക്കെത്താൻ അവർ ഏറെ പാടുപെട്ടു. ഗതാഗതക്കുരുക്കിനെ തുടർന്നു പലരും പാതിവഴിയിൽനിന്നു നടന്നാണു വേദിക്കരികിലേക്കെത്തിയത്. അപ്പീലുകൾ വഴി വന്നവരടക്കം 27 മത്സരാർഥികളാണ് ഒപ്പനയ്ക്കുണ്ടായിരുന്നത്. ഉച്ചയ്ക്കു തുടങ്ങിയ മത്സരം രാത്രി ഒന്പതുവരെ നീണ്ടു.
രണ്ടാം വേദിയായ ദുർഗ സ്കൂളിലെ ഓപ്പൺ ഓഡിറ്റോറിയത്തിനു താങ്ങാവുന്നതിലും അധികമായിരുന്നു ഇവിടേക്ക് ഒഴുകിയെത്തിയ ജനക്കൂട്ടം.
എട്ടാം വേദിയായ മേലാങ്കോട് എസികെഎൻഎസ് യുപിസ്കൂൾ, പത്താം വേദിയായ അതിയാന്പൂർ ശ്രീലക്ഷ്മി ഓഡിറ്റോറിയം എന്നിവയും രണ്ടാം വേദിയിൽനിന്ന് അധികം അകലത്തായിരുന്നില്ല. അതിനാൽ സമീപത്തെ ചെറുറോഡുകളിലെല്ലാം വാഹനങ്ങൾ നിറഞ്ഞു. വേദികളിലേക്ക് ജനങ്ങൾ ഇരച്ചെത്തിയതോടെ തിരക്ക് നിയന്ത്രിക്കാൻ പോലീസുകാരും ഏറെപാടുപെട്ടു.
വേഷത്തിൽ രൂപമാറ്റം: മത്സരാർഥിക്ക് ഗ്രേഡില്ല
തൃശൂർ: കാസർഗോഡ് നടക്കുന്ന സംസ്ഥാന സ്കൂൾ കലോത്സവത്തിൽ ഹയർ സെക്കൻഡറി വിഭാഗം ആണ്കുട്ടികളുടെ കേരളനടനത്തിൽ പങ്കെടുത്ത വിദ്യാർഥിക്കു വേഷവിധാനത്തിന്റെ പേരിൽ വിധികർത്താക്കൾ ഗ്രേഡ് നൽകിയില്ലെന്ന് ആക്ഷേപം. മറ്റുള്ളവരിൽനിന്നു വ്യത്യസ്തമായി വേഷമണിഞ്ഞ് നൃത്തമാടിയ ആറ്റിങ്ങൽ ഗവ.എച്ച്എസ്എസിലെ ജീവൻ ജോയിക്കാണ് ഗ്രേഡ് നിഷേധിച്ചത്.
സംസ്ഥാനതലത്തിൽ കഴിഞ്ഞ മൂന്നുവർഷവും ഈ ഇനത്തിൽ ജീവൻ എ ഗ്രേഡ് നേടിയിട്ടുണ്ട്. ഇത്തവണ 16 കുട്ടികൾ മത്സരിച്ച കേരള നടനത്തിൽ സി ഗ്രേഡ് പോലും വിധികർത്താക്കൾ നൽകിയില്ലെന്നു ജീവന്റെ പിതാവും ഗുരുവുമായ തിരുവനന്തപുരം സ്വദേശി ജോയി പത്രസമ്മേളനത്തിൽ പറഞ്ഞു. ശിവനെ പ്രകീർത്തിക്കുന്ന കീർത്തനമായതിൽ സുന്ദരപുരുഷന്റെ വേഷമാണ് ജീവൻ അണിഞ്ഞിരുന്നത്.
വേഷവിധാനത്തിനുള്ള 15 മാർക്ക് ഒഴിവാക്കിയാലും ബാക്കിയുള്ള 85 മാർക്കിൽ വിധിനിർണയം നടത്തേണ്ടതായിരുന്നുവെന്നും, ഇത്തവണ വിധികർത്താക്കളായെത്തിയ മൂന്നുപേരിൽ രണ്ടു പേർ യോഗ്യത ഇല്ലാത്തവരായിരുന്നുവെന്നും ജോയി ആരോപിച്ചു.
പോയിന്റ് നില
കോഴിക്കോട് 893
പാലക്കാട് 890
കണ്ണൂർ 889
തൃശൂർ 882
എറണാകുളം 852
മലപ്പുറം 851
തിരുവനന്തപുരം 842
കോട്ടയം 836
വയനാട് 820
കാസർഗോഡ് 822
ആലപ്പുഴ 811
കൊല്ലം 786
പത്തനംതിട്ട 706
ഇടുക്കി 657
ആദ്യരണ്ടുദിനങ്ങളിലും നാലാംസ്ഥാനത്തുനിന്ന പാലക്കാട് പോയിന്റ് പട്ടികയിൽ രണ്ടാംസ്ഥാനത്തേക്കു കുതിച്ചുകയറുന്നതാണു മൂന്നാംദിനം സാക്ഷ്യം വഹിച്ചത്. 151 പോയിന്റുമായി സ്കൂളുകളിൽ ഒന്നാമത് നിൽക്കുന്ന ആലത്തൂർ ബിഎസ്എസ് ഗുരുകുലം എച്ച്എസ്എസ്എസിന്റെ കരുത്തിലാണ് പാലക്കാടിന്റെ കുതിപ്പ്. തൃശൂർ 882 ഉം എറണാകുളം 852ഉം പോയന്റ് നേടി നാലും അഞ്ചും സ്ഥാനത്തുണ്ട്. അറബിക് കലോത്സവത്തിൽ പാലക്കാട്, കോഴിക്കോട്, കണ്ണൂർ, കാസർഗോഡ് ജില്ലകൾക്ക് 90 പോയിന്റുകൾ വീതമുണ്ട്. സംസ്കൃത കലോത്സവത്തിൽ തൃശൂർ, എറണാകുളം ജില്ലകൾ 75 പോയന്റുമായി മുന്നിലുണ്ട്. അവസാനദിവസമായ ഇന്ന് 17 ഇനങ്ങളാണുള്ളത്. തുടർച്ചയായി 12 വർഷം ജേതാക്കളായ ശേഷം കഴിഞ്ഞ വർഷം ആലപ്പുഴയിലാണ് കോഴിക്കോട് കിരീടം പാലക്കാടിന് അടിയറ വച്ചത്. നഷ്ടപ്പെട്ട അഭിമാനം വീണ്ടെടുക്കാനുള്ള ഭഗീരഥ യത്നത്തിലാണ് കോഴിക്കോട്.
അപ്പീൽ ആറാട്ട്....
കാഞ്ഞങ്ങാട്: അപ്പീൽ പ്രളയത്തിൽ മുങ്ങി കലോത്സവം. മൂന്നുദിവസം പിന്നിട്ടപ്പോൾ ഇതുവരെ 630 മത്സരാർഥികളാണ് അപ്പീലുമായെത്തി മത്സരിച്ചത്. ഇതിൽ 317 എണ്ണം ലോകായുക്ത വഴിയാണ് വന്നത്. 277 എണ്ണം ഡിഡിഇ വഴിയും 35 എണ്ണം മുൻസിഫ് കോടതികൾ വഴിയും ഒരെണ്ണം ഹൈക്കോടതി വഴിയുമാണ് വന്നത്.
പാലക്കാട് മൗണ്ട് സീനായ് സ്കൂൾ ടീമാണ് ഹൈസ്കൂൾ വിഭാഗം കോൽക്കളിയിൽ ഹൈക്കോടതിയിൽ നിന്നും അപ്പീൽ വാങ്ങി മത്സരിക്കാനെത്തിയത്. ഇതുകൂടാതെ 114 ഹയർ അപ്പീലുകളും ലഭിച്ചിട്ടുണ്ട്.ജില്ലാ കലോത്സവങ്ങളിൽ വിധിനിർണയം മിക്കപ്പോഴും നീതിപൂർവകമല്ലാത്തതുകൊണ്ടാണ് അപ്പീലുകളുടെ എണ്ണം ക്രമാതീതമായി വർധിക്കുന്നതെന്ന് എറണാകുളം തൃപ്പൂണിത്തറ സ്വദേശി ഗോപി പറയുന്നു.
ഗോപിയുടെ മകളും തൃപ്പൂണിത്തറ ഗവ.ഗേൾസ് എച്ച്എസ്എസിലെ പ്ലസ്ടു വിദ്യാർഥിനിയുമായ ശില്പ എൻ.ഗോപി കുച്ചുപ്പുടിയിൽ തുടർച്ചയായി മൂന്നാംവർഷവും അപ്പീൽ വഴിയാണ് സംസ്ഥാന കലോത്സവത്തിൽ പങ്കെടുക്കുന്നത്. ഈ മൂന്നുതവണയും ശില്പ എ ഗ്രേഡ് കരസ്ഥമാക്കിയിരുന്നു.
ഹയർസെക്കൻഡറി വിഭാഗം ഭരതനാട്യത്തിൽ എ ഗ്രേഡ് നേടിയ ആലപ്പുഴ പുറക്കാട് എസ്എൻഎം എച്ച്എസ്എസ് വിദ്യാർഥിനി പവിത്ര പി.കുമാർ ഏറെ അനിശ്ചിതത്വത്തിനൊടുവിലാണ് മത്സരിച്ചത്. വ്യാഴാഴ്ചയാണ് മത്സരിക്കാനുള്ള ലോകായുക്ത അപ്പീൽ തിരുവനന്തപുരത്തു നിന്നും അനുവദിച്ചത്. ഉടൻതന്നെ കാർമാർഗം ഇവർ മത്സരദിവസമായ വെള്ളിയാഴ്ച രാവിലെയാണ് കാഞ്ഞങ്ങാട് എത്തിച്ചേർന്നത്. കഷ്ടപ്പെട്ട് വന്നത് വെറുതെയായില്ല. എ ഗ്രേഡോടെയാണ് പവിത്ര മടങ്ങിയത്.
ഇശൽ താളത്തിൽ ഒപ്പനവേദി
കാഞ്ഞങ്ങാട്: ഇശൽ പെയ്തിറങ്ങിയ കല്യാണരാവിന്റെ നിറവിലായിരുന്നു കാഞ്ഞങ്ങാട് ദുർഗ ഹയർസെക്കൻഡറി സ്കൂൾ വേദി. മൈലാഞ്ചിപ്പാട്ടിന്റെ താളത്തിൽ നാണംകുണുങ്ങിയെത്തിയ പുതുനാരിയെയും മൊഞ്ചത്തിമാരെയും കാണാൻ സദസ് തിങ്ങിക്കൂടി. ചാഞ്ഞും ചെരിഞ്ഞും മൈലാഞ്ചിക്കൈ വീശിയെത്തിയ മൊഞ്ചത്തിമാർക്കു സ്ത്രീകളും കുട്ടികളുമടങ്ങിയ നിറഞ്ഞ സദസ് ആർപ്പുവിളിച്ചാണു പ്രോത്സാഹനം നല്കിയത്. ഒപ്പന വേദിയിലേക്കു ജനമൊഴുകിയതോടെ മത്സരാർഥികളും കുഴങ്ങി. ഇടുങ്ങിയ റോഡുകളിൽ കൂടി ഒപ്പനവേദിയിലേക്കെത്താൻ അവർ ഏറെ പാടുപെട്ടു. ഗതാഗതക്കുരുക്കിനെ തുടർന്നു പലരും പാതിവഴിയിൽനിന്നു നടന്നാണു വേദിക്കരികിലേക്കെത്തിയത്. അപ്പീലുകൾ വഴി വന്നവരടക്കം 27 മത്സരാർഥികളാണ് ഒപ്പനയ്ക്കുണ്ടായിരുന്നത്. ഉച്ചയ്ക്കു തുടങ്ങിയ മത്സരം രാത്രി ഒന്പതുവരെ നീണ്ടു.
രണ്ടാം വേദിയായ ദുർഗ സ്കൂളിലെ ഓപ്പൺ ഓഡിറ്റോറിയത്തിനു താങ്ങാവുന്നതിലും അധികമായിരുന്നു ഇവിടേക്ക് ഒഴുകിയെത്തിയ ജനക്കൂട്ടം.
എട്ടാം വേദിയായ മേലാങ്കോട് എസികെഎൻഎസ് യുപിസ്കൂൾ, പത്താം വേദിയായ അതിയാന്പൂർ ശ്രീലക്ഷ്മി ഓഡിറ്റോറിയം എന്നിവയും രണ്ടാം വേദിയിൽനിന്ന് അധികം അകലത്തായിരുന്നില്ല. അതിനാൽ സമീപത്തെ ചെറുറോഡുകളിലെല്ലാം വാഹനങ്ങൾ നിറഞ്ഞു. വേദികളിലേക്ക് ജനങ്ങൾ ഇരച്ചെത്തിയതോടെ തിരക്ക് നിയന്ത്രിക്കാൻ പോലീസുകാരും ഏറെപാടുപെട്ടു.
വേഷത്തിൽ രൂപമാറ്റം: മത്സരാർഥിക്ക് ഗ്രേഡില്ല
തൃശൂർ: കാസർഗോഡ് നടക്കുന്ന സംസ്ഥാന സ്കൂൾ കലോത്സവത്തിൽ ഹയർ സെക്കൻഡറി വിഭാഗം ആണ്കുട്ടികളുടെ കേരളനടനത്തിൽ പങ്കെടുത്ത വിദ്യാർഥിക്കു വേഷവിധാനത്തിന്റെ പേരിൽ വിധികർത്താക്കൾ ഗ്രേഡ് നൽകിയില്ലെന്ന് ആക്ഷേപം. മറ്റുള്ളവരിൽനിന്നു വ്യത്യസ്തമായി വേഷമണിഞ്ഞ് നൃത്തമാടിയ ആറ്റിങ്ങൽ ഗവ.എച്ച്എസ്എസിലെ ജീവൻ ജോയിക്കാണ് ഗ്രേഡ് നിഷേധിച്ചത്.
സംസ്ഥാനതലത്തിൽ കഴിഞ്ഞ മൂന്നുവർഷവും ഈ ഇനത്തിൽ ജീവൻ എ ഗ്രേഡ് നേടിയിട്ടുണ്ട്. ഇത്തവണ 16 കുട്ടികൾ മത്സരിച്ച കേരള നടനത്തിൽ സി ഗ്രേഡ് പോലും വിധികർത്താക്കൾ നൽകിയില്ലെന്നു ജീവന്റെ പിതാവും ഗുരുവുമായ തിരുവനന്തപുരം സ്വദേശി ജോയി പത്രസമ്മേളനത്തിൽ പറഞ്ഞു. ശിവനെ പ്രകീർത്തിക്കുന്ന കീർത്തനമായതിൽ സുന്ദരപുരുഷന്റെ വേഷമാണ് ജീവൻ അണിഞ്ഞിരുന്നത്.
വേഷവിധാനത്തിനുള്ള 15 മാർക്ക് ഒഴിവാക്കിയാലും ബാക്കിയുള്ള 85 മാർക്കിൽ വിധിനിർണയം നടത്തേണ്ടതായിരുന്നുവെന്നും, ഇത്തവണ വിധികർത്താക്കളായെത്തിയ മൂന്നുപേരിൽ രണ്ടു പേർ യോഗ്യത ഇല്ലാത്തവരായിരുന്നുവെന്നും ജോയി ആരോപിച്ചു.
പോയിന്റ് നില
കോഴിക്കോട് 893
പാലക്കാട് 890
കണ്ണൂർ 889
തൃശൂർ 882
എറണാകുളം 852
മലപ്പുറം 851
തിരുവനന്തപുരം 842
കോട്ടയം 836
വയനാട് 820
കാസർഗോഡ് 822
ആലപ്പുഴ 811
കൊല്ലം 786
പത്തനംതിട്ട 706
ഇടുക്കി 657