![പ്ലാസ്റ്റിക് നിരോധനം വിജയിപ്പിക്കുക: മാർ ജോർജ് ആലഞ്ചേരി](https://mc-webpcache.readwhere.in/mcms.php?size=medium&in=https://mcmscache.epapr.in/post_images/website_27/post_13730503/full.jpg)
കൊച്ചി: പ്ലാസ്റ്റിക് നിരോധന ഉത്തരവുമായി സഹകരിച്ചു മലിനീകരണത്തിനെതിരായ പോരാട്ടം വിജയിപ്പിക്കാൻ സീറോ മലബാർ സഭാ മേജർ ആർച്ച്ബിഷപ് കർദിനാൾ മാർ ജോർജ് ആലഞ്ചേരി ആഹ്വാനം ചെയ്തു.
ഒറ്റത്തവണ ഉപയോഗത്തിനുള്ള പ്ലാസ്റ്റിക്കുകൾ നിരോധിച്ചു സംസ്ഥാന സർക്കാർ ഉത്തരവ് പുറപ്പെടുവിച്ചിരിക്കുകയാണല്ലോ. അടുത്ത ജനുവരി ഒന്നിനു നടപ്പിലാക്കുന്ന ഈ പ്ലാസ്റ്റിക് നിരോധനം വിജയിപ്പിക്കേണ്ടതു നമ്മുടെയെല്ലാം കടമയാണ്.
ആധുനിക കാലത്തെ വലിച്ചെറിയൽ സംസ്കാരത്തിന്റെ ഭാഗമായി വളർന്നു ഭീകരമായ മാനങ്ങൾ ആർജിച്ച ഒന്നാണു പ്ലാസ്റ്റിക് മാലിന്യങ്ങളുടെ വ്യാപനം. ജലസ്രോതസുകൾ, നദികൾ തുടങ്ങിയവയ്ക്കു വലിയ ദോഷം വരുത്തുന്ന പ്ലാസ്റ്റിക് സമുദ്രജീവികൾക്കടക്കം ഭീഷണിയായി മാറിയിട്ടുണ്ട്. ഫ്രാൻസിസ് മാർപാപ്പ തന്റെ വിഖ്യാതമായ ലൗദാത്തോ സി (അങ്ങേയ്ക്കു സ്തുതി) എന്ന ചാക്രിയ ലേഖനത്തിലും ഒരു മാസം മുന്പു പ്രസിദ്ധീകരിച്ച "നമ്മുടെ അമ്മയായ ഭൂമി’ എന്ന ഗ്രന്ഥത്തിലുമടക്കം നിരവധി അവസരങ്ങളിൽ പ്ലാസ്റ്റിക് മലിനീകരണമടക്കം പരിസ്ഥിതിനാശം വരുത്തുന്ന പ്രവണതകൾക്കെതിരേ മുന്നറിയിപ്പു നൽകിയിട്ടുണ്ട്.
നമ്മുടെ പരിപാലനയ്ക്കു ലഭിച്ച ഭൂമിയെയും പരിസ്ഥിതിയെയും വരും തലമുറകൾക്കു ഭദ്രമായി കൈമാറ്റം ചെയ്യാനുള്ള ഉത്തരവാദിത്വത്തെപ്പറ്റി സഭ എല്ലായ്പോഴും പഠിപ്പിക്കുന്നതാണ്. പരിസരമലിനീകരണത്തിന്റെ ആക്കവും തോതും വർധിപ്പിക്കുന്ന പ്ലാസ്റ്റിക് അവശിഷ്ടങ്ങൾ ഇല്ലാതാക്കാൻ പ്ലാസ്റ്റിക് ഉപയോഗം നിയന്ത്രിക്കുകയേ മാർഗമുള്ളൂ. ഇക്കാര്യത്തിൽ സർക്കാരിന്റെയും ബന്ധപ്പെട്ട ഏജൻസികളുടെയും നിർദേശങ്ങളും ഉത്തരവുകളും കൃത്യമായി പാലിക്കാൻ സഭാ വിശ്വാസികൾ ജാഗ്രത പുലർത്തണം. ഭവനങ്ങളിലും പള്ളികളിലും വിദ്യാലയങ്ങളിലും മറ്റു സ്ഥാപനങ്ങളിലുമെല്ലാം പരിസ്ഥിതി സംരക്ഷണത്തെപ്പറ്റി ബോധവത്കരണവും അതനു സരിച്ചുള്ള പ്രവർത്തനങ്ങളും നടത്തണമെന്നും മേജർ ആർച്ച്ബിഷപ് നിർദേശിച്ചു.
ഒറ്റത്തവണ ഉപയോഗത്തിനുള്ള പ്ലാസ്റ്റിക്കുകൾ നിരോധിച്ചു സംസ്ഥാന സർക്കാർ ഉത്തരവ് പുറപ്പെടുവിച്ചിരിക്കുകയാണല്ലോ. അടുത്ത ജനുവരി ഒന്നിനു നടപ്പിലാക്കുന്ന ഈ പ്ലാസ്റ്റിക് നിരോധനം വിജയിപ്പിക്കേണ്ടതു നമ്മുടെയെല്ലാം കടമയാണ്.
ആധുനിക കാലത്തെ വലിച്ചെറിയൽ സംസ്കാരത്തിന്റെ ഭാഗമായി വളർന്നു ഭീകരമായ മാനങ്ങൾ ആർജിച്ച ഒന്നാണു പ്ലാസ്റ്റിക് മാലിന്യങ്ങളുടെ വ്യാപനം. ജലസ്രോതസുകൾ, നദികൾ തുടങ്ങിയവയ്ക്കു വലിയ ദോഷം വരുത്തുന്ന പ്ലാസ്റ്റിക് സമുദ്രജീവികൾക്കടക്കം ഭീഷണിയായി മാറിയിട്ടുണ്ട്. ഫ്രാൻസിസ് മാർപാപ്പ തന്റെ വിഖ്യാതമായ ലൗദാത്തോ സി (അങ്ങേയ്ക്കു സ്തുതി) എന്ന ചാക്രിയ ലേഖനത്തിലും ഒരു മാസം മുന്പു പ്രസിദ്ധീകരിച്ച "നമ്മുടെ അമ്മയായ ഭൂമി’ എന്ന ഗ്രന്ഥത്തിലുമടക്കം നിരവധി അവസരങ്ങളിൽ പ്ലാസ്റ്റിക് മലിനീകരണമടക്കം പരിസ്ഥിതിനാശം വരുത്തുന്ന പ്രവണതകൾക്കെതിരേ മുന്നറിയിപ്പു നൽകിയിട്ടുണ്ട്.
നമ്മുടെ പരിപാലനയ്ക്കു ലഭിച്ച ഭൂമിയെയും പരിസ്ഥിതിയെയും വരും തലമുറകൾക്കു ഭദ്രമായി കൈമാറ്റം ചെയ്യാനുള്ള ഉത്തരവാദിത്വത്തെപ്പറ്റി സഭ എല്ലായ്പോഴും പഠിപ്പിക്കുന്നതാണ്. പരിസരമലിനീകരണത്തിന്റെ ആക്കവും തോതും വർധിപ്പിക്കുന്ന പ്ലാസ്റ്റിക് അവശിഷ്ടങ്ങൾ ഇല്ലാതാക്കാൻ പ്ലാസ്റ്റിക് ഉപയോഗം നിയന്ത്രിക്കുകയേ മാർഗമുള്ളൂ. ഇക്കാര്യത്തിൽ സർക്കാരിന്റെയും ബന്ധപ്പെട്ട ഏജൻസികളുടെയും നിർദേശങ്ങളും ഉത്തരവുകളും കൃത്യമായി പാലിക്കാൻ സഭാ വിശ്വാസികൾ ജാഗ്രത പുലർത്തണം. ഭവനങ്ങളിലും പള്ളികളിലും വിദ്യാലയങ്ങളിലും മറ്റു സ്ഥാപനങ്ങളിലുമെല്ലാം പരിസ്ഥിതി സംരക്ഷണത്തെപ്പറ്റി ബോധവത്കരണവും അതനു സരിച്ചുള്ള പ്രവർത്തനങ്ങളും നടത്തണമെന്നും മേജർ ആർച്ച്ബിഷപ് നിർദേശിച്ചു.