![ചർച്ച് ആക്ട്: മുഖ്യമന്ത്രി ഉറപ്പു പാലിക്കണമെന്നു കെസിഎഫ്](https://mc-webpcache.readwhere.in/mcms.php?size=medium&in=https://mcmscache.epapr.in/post_images/website_27/post_13730504/full.jpg)
കൊച്ചി: ചർച്ച് ആക്ട് വിഷയത്തിൽ കത്തോലിക്കാ മെത്രാന്മാർക്കും അല്മായ നേതാക്കൾക്കും നൽകിയ ഉറപ്പ് മുഖ്യമന്ത്രി പാലിക്കണമെന്നു കേരള കാത്തലിക് ഫെഡറേഷൻ (കെസിഎഫ്) സെക്രട്ടേറിയറ്റ് യോഗം ആവശ്യപ്പെട്ടു. ചില ക്രൈസ്തവവിരുദ്ധ സംഘടനകളും സഭാവിരുദ്ധരും ചർച്ച് ആക്ട് നടപ്പിലാക്കണമെന്നാവശ്യപ്പെടുന്നത് അപലപനീയമാണ്.
കേരളത്തിലെ 1.25 കോടിയോളം വരുന്ന കത്തോലിക്കാ വിശ്വാസികളെ അവഗണിച്ച് സഭാ വിരുദ്ധരുടെയും ക്രൈസ്തവ വിരുദ്ധരുടെയും നാമമാത്ര ക്രൈസ്തവസമൂഹങ്ങളുടെയും ആവശ്യം മാനിച്ചു ചർച്ച് ആക്ട് നടപ്പാക്കാൻ കേരള സർക്കാർ തയാറാകരുത്. സുപ്രീംകോടതി വിധിയെത്തുടർന്ന് യാക്കോബായ സഭയിലുണ്ടായിട്ടുള്ള പ്രശ്നങ്ങൾ പരിഹരിക്കാൻ ചർച്ച് ആക്ട് ആവശ്യമാണെന്ന രീതിയിൽ നടത്തുന്ന പ്രചാരണങ്ങൾ തെറ്റിദ്ധാരണാജനകമാണ്.
സഭയുടെ വസ്തുക്കൾ കൈകാര്യം ചെയ്യുന്നതിനും കണക്കുകൾ സൂക്ഷിക്കുന്നതിനും നിയമമില്ലെന്ന പ്രചാരണം അടിസ്ഥാനരഹിതമാണ്. ജനാധിപത്യരീതിയിൽ തെരഞ്ഞെടുക്കപ്പെടുന്ന പാരിഷ് കൗണ്‍സിലുകളും പാസ്റ്ററൽ കൗണ്‍സിലുകളും ട്രസ്റ്റിമാരുമുള്ള കത്തോലിക്കാ സഭയ്ക്കു സഭയുടെ സ്വത്തുക്കളും സ്ഥാപനങ്ങളും സംരക്ഷിക്കാനും സൂക്ഷിക്കാനും പള്ളികളിലെ പ്രശ്നങ്ങൾ തീർക്കാനും ചർച്ച് ആക്ടിന്റെ ആവശ്യമില്ല.
കേരളത്തിലെ കെസിബിസിയുടെ നേതൃത്വത്തിൽ പ്രവർത്തിച്ചുവരുന്ന മഹാഭൂരിപക്ഷം വരുന്ന സീറോ മലബാർ, ലത്തീൻ, മലങ്കര റീത്തുകളുടെ മെത്രാന്മാർക്കും അൽമായ നേതാക്കൾക്കും 2018ൽ കേരള മുഖ്യമന്ത്രി നൽകിയിട്ടുള്ള ഉറപ്പുകൾ പാലിക്കാതെ ഒരു ന്യൂനപക്ഷത്തിന്റെയും സഭാവിരുദ്ധരുടെയും സമ്മർദങ്ങൾക്ക് വഴങ്ങി ചർച്ച് ആക്ട് നടപ്പിലാക്കാൻ കേരള സർക്കാർ ശ്രമിച്ചാൽ എതിർക്കും.
ചർച്ച് ബില്ലിനെതിരേ കത്തോലിക്കാ കോണ്‍ഗ്രസ്, കേരള ലാറ്റിൻ കാത്തലിക് അസോസിയേഷൻ, മലങ്കര കാത്തലിക് അസോസിയേഷൻ എന്നീ അല്മായ സംഘടന നേതാക്കളുമായി ആലോചിച്ച് സമരപരിപാടികൾ കെസിഎഫ് ആവിഷ്കരിക്കും. സംസ്ഥാന പ്രസിഡന്റ് പി.കെ. ജോസഫിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ ഭാരവാഹികളായ അഡ്വ. വർഗീസ് കോയിക്കര, അഡ്വ. ജസ്റ്റിൻ കരിപ്പാട്ട്, ഡേവീസ് തുളുവത്ത്, മേരി കുര്യൻ, പ്രഷീല ബാബു, ഡോ. മേരി റെജീന, സജി ജോണ്‍, രാജു എരിശേരിൽ എന്നിവർ പ്രസംഗിച്ചു.
കേരളത്തിലെ 1.25 കോടിയോളം വരുന്ന കത്തോലിക്കാ വിശ്വാസികളെ അവഗണിച്ച് സഭാ വിരുദ്ധരുടെയും ക്രൈസ്തവ വിരുദ്ധരുടെയും നാമമാത്ര ക്രൈസ്തവസമൂഹങ്ങളുടെയും ആവശ്യം മാനിച്ചു ചർച്ച് ആക്ട് നടപ്പാക്കാൻ കേരള സർക്കാർ തയാറാകരുത്. സുപ്രീംകോടതി വിധിയെത്തുടർന്ന് യാക്കോബായ സഭയിലുണ്ടായിട്ടുള്ള പ്രശ്നങ്ങൾ പരിഹരിക്കാൻ ചർച്ച് ആക്ട് ആവശ്യമാണെന്ന രീതിയിൽ നടത്തുന്ന പ്രചാരണങ്ങൾ തെറ്റിദ്ധാരണാജനകമാണ്.
സഭയുടെ വസ്തുക്കൾ കൈകാര്യം ചെയ്യുന്നതിനും കണക്കുകൾ സൂക്ഷിക്കുന്നതിനും നിയമമില്ലെന്ന പ്രചാരണം അടിസ്ഥാനരഹിതമാണ്. ജനാധിപത്യരീതിയിൽ തെരഞ്ഞെടുക്കപ്പെടുന്ന പാരിഷ് കൗണ്‍സിലുകളും പാസ്റ്ററൽ കൗണ്‍സിലുകളും ട്രസ്റ്റിമാരുമുള്ള കത്തോലിക്കാ സഭയ്ക്കു സഭയുടെ സ്വത്തുക്കളും സ്ഥാപനങ്ങളും സംരക്ഷിക്കാനും സൂക്ഷിക്കാനും പള്ളികളിലെ പ്രശ്നങ്ങൾ തീർക്കാനും ചർച്ച് ആക്ടിന്റെ ആവശ്യമില്ല.
കേരളത്തിലെ കെസിബിസിയുടെ നേതൃത്വത്തിൽ പ്രവർത്തിച്ചുവരുന്ന മഹാഭൂരിപക്ഷം വരുന്ന സീറോ മലബാർ, ലത്തീൻ, മലങ്കര റീത്തുകളുടെ മെത്രാന്മാർക്കും അൽമായ നേതാക്കൾക്കും 2018ൽ കേരള മുഖ്യമന്ത്രി നൽകിയിട്ടുള്ള ഉറപ്പുകൾ പാലിക്കാതെ ഒരു ന്യൂനപക്ഷത്തിന്റെയും സഭാവിരുദ്ധരുടെയും സമ്മർദങ്ങൾക്ക് വഴങ്ങി ചർച്ച് ആക്ട് നടപ്പിലാക്കാൻ കേരള സർക്കാർ ശ്രമിച്ചാൽ എതിർക്കും.
ചർച്ച് ബില്ലിനെതിരേ കത്തോലിക്കാ കോണ്‍ഗ്രസ്, കേരള ലാറ്റിൻ കാത്തലിക് അസോസിയേഷൻ, മലങ്കര കാത്തലിക് അസോസിയേഷൻ എന്നീ അല്മായ സംഘടന നേതാക്കളുമായി ആലോചിച്ച് സമരപരിപാടികൾ കെസിഎഫ് ആവിഷ്കരിക്കും. സംസ്ഥാന പ്രസിഡന്റ് പി.കെ. ജോസഫിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ ഭാരവാഹികളായ അഡ്വ. വർഗീസ് കോയിക്കര, അഡ്വ. ജസ്റ്റിൻ കരിപ്പാട്ട്, ഡേവീസ് തുളുവത്ത്, മേരി കുര്യൻ, പ്രഷീല ബാബു, ഡോ. മേരി റെജീന, സജി ജോണ്‍, രാജു എരിശേരിൽ എന്നിവർ പ്രസംഗിച്ചു.