തൃശൂർ: തേക്കിൻകാട് മൈതാനിയിൽ മുന്നൂറ് ആനകളെ അണിനിരത്തി ഗജോത്സവം നടത്തുമെന്നു ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രൻ. ടൂറിസം വകുപ്പിന്റെ നേതൃത്വത്തിലാണ് ഗജോത്സവം നടത്താൻ ഉദ്ദേശിക്കുന്നത്. സുരക്ഷാ ക്രമീകരണങ്ങൾ ചർച്ച ചെയ്ത ശേഷം മാത്രമാകും അന്തിമതീരുമാനമെന്നും മന്ത്രി പറഞ്ഞു. കേരള എലിഫന്റ് ഓണേഴ്സ് ഫെഡറേഷൻ 13-ാം സംസ്ഥാന സമ്മേളനം കൗസ്തുഭം ഓഡിറ്റോറിയത്തിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി.
ഗജോത്സവത്തിന് ആനകളെ സൗജന്യമായി വിട്ടുനൽകുമെന്നു ചടങ്ങിൽ അധ്യക്ഷത വഹിച്ച ഫെഡറേഷൻ സംസ്ഥാന പ്രസിഡന്റ് കെ.ബി. ഗണേഷ്കുമാർ എംഎൽഎ പറഞ്ഞു. ഉത്സവസംസ്കാരം നിലനിൽക്കണമെന്നും ചട്ടങ്ങളും നിയമങ്ങളും ആനകളുടെ പരിപാലനത്തിനു വേണ്ടിയാണെന്നും അതിനുള്ളിൽനിന്നുകൊണ്ട് ആനകളെ എഴുന്നള്ളിക്കാനുള്ള സാഹചര്യമുണ്ടാകണമെന്നും അദ്ദേഹം ഓർമിപ്പിച്ചു.
മേയർ അജിത വിജയൻ വിശിഷ്ടാതിഥിയായിരുന്നു. കേരളത്തിലെ ഏറ്റവും മുതിർന്ന ആനചികിത്സകർക്കു നൽകുന്ന ഐരാവത ഭിഷഗ്വര ശ്രേഷ്ഠ പുരസ്കാരം ഡോ.കെ.സി. പണിക്കർക്കും മാതംഗ ജീവതവര്യ പുരസ്കാരം ആവണപ്പറന്പ് മഹേശ്വരൻ നന്പൂതിരിപ്പാടിനും സമ്മാനിച്ചു. കേരളത്തിലെ ഏറ്റവും നല്ല ആനപ്പാപ്പാനുള്ള ഡേവിസേട്ടൻ സ്മാരക ഗജമിത്ര പുരസ്കാരം മണി എരിമയൂരിനു സമ്മാനിച്ചു. ഗജരാജൻ ഗുരുവായൂർ കേശവന്റെ പാപ്പാൻ മൂക്കുതല നാരായണൻ നായരെ പത്മശ്രീ ഡോ.ടി.എ. സുന്ദർമേനോൻ ആദരിച്ചു. കിഴക്കൂട്ട് അനിയൻമാരാരും കേളത്ത് അരവിന്ദാക്ഷൻ മാരാരും നയിക്കുന്ന പാണ്ടിമേളമുണ്ടായിരുന്നു.
ഗുരുവായൂർ ദേവസ്വം ബോർഡ് ചെയർമാൻ കെ.ബി. മോഹൻദാസ്, മുൻ എംഎൽഎ ബാബു എം. പാലിശേരി, കൂടൽമാണിക്യം ദേവസ്വം ചെയർമാൻ പ്രദീപ് യു. മേനോൻ, കൗണ്‍സിലർമാരായ എം.എസ്. സന്പൂർണ, കെ. മഹേഷ്, ഡോ. പി.ബി. ഗിരിദാസ്, പ്രഫ.എം. മാധവൻകുട്ടി, ജി. രാദേഷ് പൊതുവാൾ, ഫെഡറേഷൻ സെക്രട്ടറി പി. ശശികുമാർ തുടങ്ങിയവർ പങ്കെടുത്തു.
ഗജോത്സവത്തിന് ആനകളെ സൗജന്യമായി വിട്ടുനൽകുമെന്നു ചടങ്ങിൽ അധ്യക്ഷത വഹിച്ച ഫെഡറേഷൻ സംസ്ഥാന പ്രസിഡന്റ് കെ.ബി. ഗണേഷ്കുമാർ എംഎൽഎ പറഞ്ഞു. ഉത്സവസംസ്കാരം നിലനിൽക്കണമെന്നും ചട്ടങ്ങളും നിയമങ്ങളും ആനകളുടെ പരിപാലനത്തിനു വേണ്ടിയാണെന്നും അതിനുള്ളിൽനിന്നുകൊണ്ട് ആനകളെ എഴുന്നള്ളിക്കാനുള്ള സാഹചര്യമുണ്ടാകണമെന്നും അദ്ദേഹം ഓർമിപ്പിച്ചു.
മേയർ അജിത വിജയൻ വിശിഷ്ടാതിഥിയായിരുന്നു. കേരളത്തിലെ ഏറ്റവും മുതിർന്ന ആനചികിത്സകർക്കു നൽകുന്ന ഐരാവത ഭിഷഗ്വര ശ്രേഷ്ഠ പുരസ്കാരം ഡോ.കെ.സി. പണിക്കർക്കും മാതംഗ ജീവതവര്യ പുരസ്കാരം ആവണപ്പറന്പ് മഹേശ്വരൻ നന്പൂതിരിപ്പാടിനും സമ്മാനിച്ചു. കേരളത്തിലെ ഏറ്റവും നല്ല ആനപ്പാപ്പാനുള്ള ഡേവിസേട്ടൻ സ്മാരക ഗജമിത്ര പുരസ്കാരം മണി എരിമയൂരിനു സമ്മാനിച്ചു. ഗജരാജൻ ഗുരുവായൂർ കേശവന്റെ പാപ്പാൻ മൂക്കുതല നാരായണൻ നായരെ പത്മശ്രീ ഡോ.ടി.എ. സുന്ദർമേനോൻ ആദരിച്ചു. കിഴക്കൂട്ട് അനിയൻമാരാരും കേളത്ത് അരവിന്ദാക്ഷൻ മാരാരും നയിക്കുന്ന പാണ്ടിമേളമുണ്ടായിരുന്നു.
ഗുരുവായൂർ ദേവസ്വം ബോർഡ് ചെയർമാൻ കെ.ബി. മോഹൻദാസ്, മുൻ എംഎൽഎ ബാബു എം. പാലിശേരി, കൂടൽമാണിക്യം ദേവസ്വം ചെയർമാൻ പ്രദീപ് യു. മേനോൻ, കൗണ്‍സിലർമാരായ എം.എസ്. സന്പൂർണ, കെ. മഹേഷ്, ഡോ. പി.ബി. ഗിരിദാസ്, പ്രഫ.എം. മാധവൻകുട്ടി, ജി. രാദേഷ് പൊതുവാൾ, ഫെഡറേഷൻ സെക്രട്ടറി പി. ശശികുമാർ തുടങ്ങിയവർ പങ്കെടുത്തു.