തിരുവനന്തപുരം: കഴിഞ്ഞ ദിവസം യൂണിവേഴ്സിറ്റി കോളജിൽ കെഎസ്യു നേതാക്കളെ ആക്രമിച്ച സംഭവത്തിൽ കോളജിലെ അഞ്ച് എസ്എഫ്ഐ പ്രവർത്തകരെ പോലിസ് അറസ്റ്റ് ചെയ്തു. നെടുമങ്ങാട് സ്വദേശി അമൽ മുഹമ്മദ് (21) പീരുമേട് സ്വദേശി വിഗ്നേശ്വരൻ (22), അതിയന്നൂർ സ്വദേശി അജ്മൽ (25), ഇടുക്കി സ്വദേശി സുനിൽ (20), കൊട്ടാരക്കര സ്വദേശി ശംഭു (22) എന്നിവരാണ് അറസ്റ്റിലായത്. കോടതിയിൽ ഹാജരാക്കിയ ഇവരെ റിമാന്ഡ് ചെയ്തു.
പ്രതികൾ യൂണിവേഴ്സിറ്റി ഹോസ്റ്റലിൽ ഉണ്ടെന്ന വിവരം ലഭിച്ചതിനെത്തുടർന്ന് ഇന്നലെ ഉച്ചയ്ക്കു ഡിസിപി ആർ. ആദിത്യയുടെ നേതൃത്വത്തിൽ നടത്തിയ പരിശോധനയിലാണ് എസ്എഫ്ഐ പ്രവർത്തകർ പിടിയിലായത്.
കോളജ് ഹോസ്റ്റലിൽ കടന്നാണു പോലീസ് പ്രതികളെ അറസ്റ്റ് ചെയ്തത്. എന്നാൽ, യൂണിവേഴ്സിറ്റി ഹോസ്റ്റലിൽ കെഎസ്യു പ്രവർത്തകർക്കു നേരെ കൊലവിളി നടത്തിയ മുൻ എസ്എഫ്ഐ നേതാവ് ‘ഏട്ടപ്പൻ’ മഹേഷിനെ പിടികൂടാൻ പോലീസിന് ഇതുവരെയും സാധിച്ചില്ല. കെഎസ്യു നേതാക്കളെ ആക്രമിച്ച സംഭവവുമായി ബന്ധപ്പെട്ടു കോളജ് യൂണിയൻ ചെയർമാനുൾപ്പെടെ അൻപതോളം പേർക്കെതിരേ കന്റോണ്മെന്റ് പോലീസ് കേസെടുത്തു. വധശ്രമം ഉൾപ്പെടെയുള്ള കുറ്റങ്ങൾ ചുമത്തിയാണു കേസെടുത്തിരിക്കുന്നത്.
കോളജിൽ അക്രമം നടന്ന പശ്ചാത്തലത്തിൽ കോളജിലെയും ഹോസ്റ്റലിലെയും സംഘർഷാവസ്ഥ പരിഹരിക്കാൻ കോളജ് അധികൃതർ നടപടി തുടങ്ങി. യൂണിവേഴ്സിറ്റി ഹോസ്റ്റലിൽ താമസിക്കുന്ന വിദ്യാർഥികളുടെ വിവരങ്ങൾ ലഭ്യമാക്കാൻ ഹോസ്റ്റൽ വാർഡനോടു കോളജ് വിദ്യാഭ്യാസ ഡയറക്ടർ ആവശ്യപ്പെട്ടു. കോളജിൽ ഇപ്പോൾ വിദ്യാർഥിയല്ലാത്ത മുൻ എസ്എഫ്ഐ നേതാവ് കെഎസ്യു പ്രവർത്തകനായ വിദ്യാർഥിയെ ആക്രമിച്ചതിൽനിന്നായിരുന്നു പ്രശ്നങ്ങളുടെ തുടക്കം.
പഠനം കഴിഞ്ഞിട്ടും നിരവധി പേർ ഇപ്പോഴും ഹോസ്റ്റലിൽ തുടരുന്നുവെന്നു പരാതി ഉയർന്നിരുന്നു. തുടർന്നാണ് ഹോസ്റ്റലിൽ താമസിക്കുന്നവരുടെ വിവരങ്ങൾ ലഭ്യമാക്കാൻ വാർഡനു നിർദേശം നൽകിയത്. തുടർച്ചയായ അക്രമസംഭവങ്ങളുടെ പശ്ചാത്തലത്തിൽ കോളജ് പ്രിൻസിപ്പലിന്റെ സുരക്ഷ കൂട്ടാനും തീരുമാനിച്ചിട്ടുണ്ട്.
ഇതിന്റെ ഭാഗമായി പ്രിൻസിപ്പലിന്റെ മുറിക്കു മുന്നിലെ വരാന്തയിൽ ഇരുന്പ് ഗ്രില്ലുകൾ സ്ഥാപിക്കും. ഇതിനു പുറമെ കോളജിനു പോലീസ് സംരക്ഷണം ആവശ്യപ്പെടുന്ന കാര്യവും പരിഗണനയിലാണ്.
പ്രതികൾ യൂണിവേഴ്സിറ്റി ഹോസ്റ്റലിൽ ഉണ്ടെന്ന വിവരം ലഭിച്ചതിനെത്തുടർന്ന് ഇന്നലെ ഉച്ചയ്ക്കു ഡിസിപി ആർ. ആദിത്യയുടെ നേതൃത്വത്തിൽ നടത്തിയ പരിശോധനയിലാണ് എസ്എഫ്ഐ പ്രവർത്തകർ പിടിയിലായത്.
കോളജ് ഹോസ്റ്റലിൽ കടന്നാണു പോലീസ് പ്രതികളെ അറസ്റ്റ് ചെയ്തത്. എന്നാൽ, യൂണിവേഴ്സിറ്റി ഹോസ്റ്റലിൽ കെഎസ്യു പ്രവർത്തകർക്കു നേരെ കൊലവിളി നടത്തിയ മുൻ എസ്എഫ്ഐ നേതാവ് ‘ഏട്ടപ്പൻ’ മഹേഷിനെ പിടികൂടാൻ പോലീസിന് ഇതുവരെയും സാധിച്ചില്ല. കെഎസ്യു നേതാക്കളെ ആക്രമിച്ച സംഭവവുമായി ബന്ധപ്പെട്ടു കോളജ് യൂണിയൻ ചെയർമാനുൾപ്പെടെ അൻപതോളം പേർക്കെതിരേ കന്റോണ്മെന്റ് പോലീസ് കേസെടുത്തു. വധശ്രമം ഉൾപ്പെടെയുള്ള കുറ്റങ്ങൾ ചുമത്തിയാണു കേസെടുത്തിരിക്കുന്നത്.
കോളജിൽ അക്രമം നടന്ന പശ്ചാത്തലത്തിൽ കോളജിലെയും ഹോസ്റ്റലിലെയും സംഘർഷാവസ്ഥ പരിഹരിക്കാൻ കോളജ് അധികൃതർ നടപടി തുടങ്ങി. യൂണിവേഴ്സിറ്റി ഹോസ്റ്റലിൽ താമസിക്കുന്ന വിദ്യാർഥികളുടെ വിവരങ്ങൾ ലഭ്യമാക്കാൻ ഹോസ്റ്റൽ വാർഡനോടു കോളജ് വിദ്യാഭ്യാസ ഡയറക്ടർ ആവശ്യപ്പെട്ടു. കോളജിൽ ഇപ്പോൾ വിദ്യാർഥിയല്ലാത്ത മുൻ എസ്എഫ്ഐ നേതാവ് കെഎസ്യു പ്രവർത്തകനായ വിദ്യാർഥിയെ ആക്രമിച്ചതിൽനിന്നായിരുന്നു പ്രശ്നങ്ങളുടെ തുടക്കം.
പഠനം കഴിഞ്ഞിട്ടും നിരവധി പേർ ഇപ്പോഴും ഹോസ്റ്റലിൽ തുടരുന്നുവെന്നു പരാതി ഉയർന്നിരുന്നു. തുടർന്നാണ് ഹോസ്റ്റലിൽ താമസിക്കുന്നവരുടെ വിവരങ്ങൾ ലഭ്യമാക്കാൻ വാർഡനു നിർദേശം നൽകിയത്. തുടർച്ചയായ അക്രമസംഭവങ്ങളുടെ പശ്ചാത്തലത്തിൽ കോളജ് പ്രിൻസിപ്പലിന്റെ സുരക്ഷ കൂട്ടാനും തീരുമാനിച്ചിട്ടുണ്ട്.
ഇതിന്റെ ഭാഗമായി പ്രിൻസിപ്പലിന്റെ മുറിക്കു മുന്നിലെ വരാന്തയിൽ ഇരുന്പ് ഗ്രില്ലുകൾ സ്ഥാപിക്കും. ഇതിനു പുറമെ കോളജിനു പോലീസ് സംരക്ഷണം ആവശ്യപ്പെടുന്ന കാര്യവും പരിഗണനയിലാണ്.