![ഷെയ്ൻ നിഗം: മഞ്ഞുരുകുമെന്നു പ്രതീക്ഷ](https://mc-webpcache.readwhere.in/mcms.php?size=medium&in=https://mcmscache.epapr.in/post_images/website_27/post_13729351/full.jpg)
കൊച്ചി: നടൻ ഷെയ്ൻ നിഗവുമായി ബന്ധപ്പെട്ട പ്രശ്നങ്ങളിൽ സർക്കാരും അമ്മയും ഇടപെടുന്പോൾ മഞ്ഞുരുകുമെന്ന പ്രതീക്ഷയിൽ സിനിമാലോകം. ഷെയ്ൻ നിഗവുമായി ബന്ധപ്പെട്ട് അനുകൂലമായും പ്രതികൂലമായും അഭിപ്രായപ്രകടനങ്ങൾ ഉയരുന്നുണ്ട്. വിലക്ക് എന്ന നിലപാടിൽനിന്നു നിർമാതാക്കൾ പിന്നോട്ടു പോയിട്ടില്ല. ഇത്തരം സംഭവങ്ങൾ ആവർത്തിക്കരുതെന്ന അഭിപ്രായമാണ് നിർമാതാക്കൾക്കുള്ളത്.
ഷെയ്ൻ നിഗത്തിന്റെ മാതാവ് ‘അമ്മ’യ്ക്കു പരാതി നൽകിയതോടെയാണു ചർച്ചകൾക്കു വഴിത്തിരിവായത്. ഇതോടെ തുടക്കത്തിൽ കുറ്റപ്പെടുത്തിയവരും ഷെയ്നു പിന്തുണയുമായെത്തി. ഷൂട്ടിംഗ് മുടങ്ങിയ വെയിൽ, കുർബാനി സിനിമകളിലുണ്ടായ നഷ്ടം പരിഹരിക്കുന്നതിനെക്കാൾ സിനിമ പൂർത്തിയാക്കുക എന്ന ദൗത്യം ഷെയ്ൻ ഏറ്റെടുത്താൽ നിർമാതാക്കളുടെ സംഘടന പിന്നോട്ടുപോകുമെന്ന വിശ്വാസമാണു പൊതുവേയുള്ളത്. ഷെയ്ൻ നിഗത്തിന്റെ പ്രായം പരിഗണിക്കണമെന്ന അഭിപ്രായവും ശക്തമായി ഉയർന്നിട്ടുണ്ട്.
അമ്മ പ്രസിഡന്റ് മോഹൻലാൽ വിഷയത്തിൽ ഇടപെട്ടാൽ പ്രശ്നപരിഹാരം ഉണ്ടാകുമെന്ന അഭിപ്രായവും ഉയർന്നിട്ടുണ്ട്. അതേസമയം ചിത്രങ്ങൾ പൂർത്തിയാക്കാൻ ഷെയ്ൻ തയാറാണെന്നാണ് അദ്ദേഹത്തിന്റെ സുഹൃത്തുക്കൾ നൽകുന്ന സൂചന. ഇക്കാര്യം ഫെഫ്ക പ്രതിനിധികളെയും അമ്മ ഭാരവാഹികളുമായും അവർ സംസാരിക്കുമെന്നുമറിയുന്നു.
വെയിൽ, കുർബാനി എന്നീ ചിത്രങ്ങളുടെ സംവിധായകരുടെ ആദ്യ സംരംഭം തകരരുതെന്ന പൊതുവികാരത്തിന്റെ ചുവടുപിടിച്ചാണ് ഒത്തുതീർപ്പ് ശ്രമങ്ങൾ നടക്കുന്നത്. ഫെഫ്കയും ഇതേ നിലപാടു സ്വീകരിച്ചിട്ടുണ്ട്. ഷെയ്ൻ നിഗം ചെയ്തതു തെറ്റാണെന്ന് അഭിപ്രായമുള്ളവരും ഇതിന്റെ പേരിൽ താരത്തെ വിലക്കിയതിനെ അംഗീകരിക്കുന്നില്ല.
സലിംകുമാർ, ഷമ്മി തിലകൻ തുടങ്ങിയ മുതിർന്ന നടൻമാർ വിലക്കിനെ തള്ളിപ്പറയുന്നു. കെ.ബി. ഗണേഷ്കുമാർ ഷെയ്നിന്റെ നിലപാടിനെതിരാണെങ്കിലും അമ്മയുടെ അഭിപ്രായമായി അതു കാണേണ്ടതില്ലെന്നാണ് വിലയിരുത്തൽ.
അബിയുടെ ഓർമകളുമായി ഷെയ്ൻ
പിതാവ് അബിയുടെ രണ്ടാം ചരമദിനത്തിൽ പ്രാർഥന ആവശ്യപ്പെട്ടു മകൻ ഷെയ്ൻ നിഗം സോഷ്യൽമീഡിയയിൽ കുറിപ്പ് പങ്കുവച്ചു. ഇന്നു വാപ്പിച്ചിയുടെ ഓർമദിനമാണെന്നും നിങ്ങളുടെ പ്രാർഥനകളിൽ ഉൾപ്പെടുത്തണമെന്നുമാണ് ഷെയ്നിന്റെ കുറിപ്പ്. മകനെ വലിയൊരു നടനാക്കണമെന്നായിരുന്നു അബിയുടെ സ്വപ്നം. എന്നാൽ ഷെയ്ൻ മികച്ച കഥാപാത്രങ്ങളെ അവതരിപ്പിച്ച് മലയാളസിനിമയിൽ വലിയ താരമായി വളരുന്നത് കാണാൻ അബിയുണ്ടായില്ല. 2017 നവംബർ 30നായിരുന്നു അബിയുടെ മരണം.
ഷെയ്ൻ നിഗത്തിന്റെ മാതാവ് ‘അമ്മ’യ്ക്കു പരാതി നൽകിയതോടെയാണു ചർച്ചകൾക്കു വഴിത്തിരിവായത്. ഇതോടെ തുടക്കത്തിൽ കുറ്റപ്പെടുത്തിയവരും ഷെയ്നു പിന്തുണയുമായെത്തി. ഷൂട്ടിംഗ് മുടങ്ങിയ വെയിൽ, കുർബാനി സിനിമകളിലുണ്ടായ നഷ്ടം പരിഹരിക്കുന്നതിനെക്കാൾ സിനിമ പൂർത്തിയാക്കുക എന്ന ദൗത്യം ഷെയ്ൻ ഏറ്റെടുത്താൽ നിർമാതാക്കളുടെ സംഘടന പിന്നോട്ടുപോകുമെന്ന വിശ്വാസമാണു പൊതുവേയുള്ളത്. ഷെയ്ൻ നിഗത്തിന്റെ പ്രായം പരിഗണിക്കണമെന്ന അഭിപ്രായവും ശക്തമായി ഉയർന്നിട്ടുണ്ട്.
അമ്മ പ്രസിഡന്റ് മോഹൻലാൽ വിഷയത്തിൽ ഇടപെട്ടാൽ പ്രശ്നപരിഹാരം ഉണ്ടാകുമെന്ന അഭിപ്രായവും ഉയർന്നിട്ടുണ്ട്. അതേസമയം ചിത്രങ്ങൾ പൂർത്തിയാക്കാൻ ഷെയ്ൻ തയാറാണെന്നാണ് അദ്ദേഹത്തിന്റെ സുഹൃത്തുക്കൾ നൽകുന്ന സൂചന. ഇക്കാര്യം ഫെഫ്ക പ്രതിനിധികളെയും അമ്മ ഭാരവാഹികളുമായും അവർ സംസാരിക്കുമെന്നുമറിയുന്നു.
വെയിൽ, കുർബാനി എന്നീ ചിത്രങ്ങളുടെ സംവിധായകരുടെ ആദ്യ സംരംഭം തകരരുതെന്ന പൊതുവികാരത്തിന്റെ ചുവടുപിടിച്ചാണ് ഒത്തുതീർപ്പ് ശ്രമങ്ങൾ നടക്കുന്നത്. ഫെഫ്കയും ഇതേ നിലപാടു സ്വീകരിച്ചിട്ടുണ്ട്. ഷെയ്ൻ നിഗം ചെയ്തതു തെറ്റാണെന്ന് അഭിപ്രായമുള്ളവരും ഇതിന്റെ പേരിൽ താരത്തെ വിലക്കിയതിനെ അംഗീകരിക്കുന്നില്ല.
സലിംകുമാർ, ഷമ്മി തിലകൻ തുടങ്ങിയ മുതിർന്ന നടൻമാർ വിലക്കിനെ തള്ളിപ്പറയുന്നു. കെ.ബി. ഗണേഷ്കുമാർ ഷെയ്നിന്റെ നിലപാടിനെതിരാണെങ്കിലും അമ്മയുടെ അഭിപ്രായമായി അതു കാണേണ്ടതില്ലെന്നാണ് വിലയിരുത്തൽ.
അബിയുടെ ഓർമകളുമായി ഷെയ്ൻ
പിതാവ് അബിയുടെ രണ്ടാം ചരമദിനത്തിൽ പ്രാർഥന ആവശ്യപ്പെട്ടു മകൻ ഷെയ്ൻ നിഗം സോഷ്യൽമീഡിയയിൽ കുറിപ്പ് പങ്കുവച്ചു. ഇന്നു വാപ്പിച്ചിയുടെ ഓർമദിനമാണെന്നും നിങ്ങളുടെ പ്രാർഥനകളിൽ ഉൾപ്പെടുത്തണമെന്നുമാണ് ഷെയ്നിന്റെ കുറിപ്പ്. മകനെ വലിയൊരു നടനാക്കണമെന്നായിരുന്നു അബിയുടെ സ്വപ്നം. എന്നാൽ ഷെയ്ൻ മികച്ച കഥാപാത്രങ്ങളെ അവതരിപ്പിച്ച് മലയാളസിനിമയിൽ വലിയ താരമായി വളരുന്നത് കാണാൻ അബിയുണ്ടായില്ല. 2017 നവംബർ 30നായിരുന്നു അബിയുടെ മരണം.