ചിങ്ങവനം: അച്ഛനും അമ്മയും മകനും ഉൾപ്പെടെ ഒരു കുടുംബത്തിലെ മൂന്നു പേരെ ഒരേ മുറിയിൽ മരിച്ചനിലയിൽ. ഇത്തിത്താനം പൊൻപുഴ കേളൻ കവലയ്ക്കുസമീപം പാലമൂട്ടിൽ രാജപ്പൻ നായർ (68), ഭാര്യ സരസമ്മ (66), മകൻ രാജീവ് (35) എന്നിവരെയാണ് തൂങ്ങിമരിച്ച നിലയിൽ കണ്ടത്. രാജീവ് അവിവാഹിതനാണ്. ടിപ്പർ ഡ്രൈവറായ രാജീവ് ഇന്നലെ രാവിലെ ജോലിക്ക് എത്താത്തതിനെത്തുടർന്ന് അയൽവാസിയായ സുഹൃത്ത് വീട്ടിൽ അന്വേഷിക്കാനെത്തിയപ്പോഴാണു മരണവിവരം അറിയുന്നത്.
തുടർന്ന് ചിങ്ങവനം സ്റ്റേഷൻ ഹൗസ് ഓഫീസർ ആർ. രതീഷ് കുമാറിന്റെ നേതൃത്വത്തിലുള്ള പോലീസ് വീട് തുറന്നു മരണം സ്ഥിരീകരിച്ചു. രാജീവ് എഴുതിയതെന്നു കരുതുന്ന ആത്മഹത്യാക്കുറിപ്പും കണ്ടെത്തിയിട്ടുണ്ട്.
തനിക്കെതിരേ കുടുംബാംഗം നൽകിയ കേസിൽ മനംനൊന്താണ് മരിക്കുന്നതെന്ന പരാമർശം കുറിപ്പിൽ കണ്ടതായി പോലീസ് പറഞ്ഞു. ഫോറൻസിക് വിദഗ്ധരും പരിശോധന നടത്തി. മൃതദേഹങ്ങൾ മെഡിക്കൽ കോളജ് ആശുപത്രിയിൽ പോസ്റ്റുമോർട്ടത്തിനു ശേഷം ഇന്നലെ രാത്രി വീട്ടുവളപ്പിൽ സംസ്കരിച്ചു.
തുടർന്ന് ചിങ്ങവനം സ്റ്റേഷൻ ഹൗസ് ഓഫീസർ ആർ. രതീഷ് കുമാറിന്റെ നേതൃത്വത്തിലുള്ള പോലീസ് വീട് തുറന്നു മരണം സ്ഥിരീകരിച്ചു. രാജീവ് എഴുതിയതെന്നു കരുതുന്ന ആത്മഹത്യാക്കുറിപ്പും കണ്ടെത്തിയിട്ടുണ്ട്.
തനിക്കെതിരേ കുടുംബാംഗം നൽകിയ കേസിൽ മനംനൊന്താണ് മരിക്കുന്നതെന്ന പരാമർശം കുറിപ്പിൽ കണ്ടതായി പോലീസ് പറഞ്ഞു. ഫോറൻസിക് വിദഗ്ധരും പരിശോധന നടത്തി. മൃതദേഹങ്ങൾ മെഡിക്കൽ കോളജ് ആശുപത്രിയിൽ പോസ്റ്റുമോർട്ടത്തിനു ശേഷം ഇന്നലെ രാത്രി വീട്ടുവളപ്പിൽ സംസ്കരിച്ചു.