കയ്പമംഗലം: പെരിഞ്ഞനത്ത് അജ്ഞാത വാഹനം ഇടിച്ച് സ്കൂട്ടർ യാത്രികരായ രണ്ടു പേർ മരിച്ചു. ആലുവ ദേശം പുറനാട് സ്വദേശി പയ്യപ്പള്ളി വീട്ടിൽ അജീഷിന്റെ മകൻ ശ്രീമോൻ(16), ആലുവ യുസി കോളജ് കുട്ടൻപിള്ള പ്രദീപിന്റെ മകൻ ദിൽജിത്ത്(18) എന്നിവരാണ് മരിച്ചത്.
ദേശീയപാത 66 ൽ പെരിഞ്ഞനം പഞ്ചായത്ത് ഓഫീസിനു സമീപം ഇന്നലെ പുലർച്ചെ 2.40നാണ് അപകടമുണ്ടായത്. ഇരുവരും ദേശീയപാതയിൽ രക്തം വാർന്നു കിടക്കുന്നതുകണ്ട് വഴിയാത്രക്കാർ പോലീസിനെ അറിയിച്ചതിനെതുടർന്ന് ആംബുലൻസിൽ കൊടുങ്ങല്ലൂർ താലൂക്ക് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ സാധിച്ചില്ല. വെള്ളിയാഴ്ച രാത്രി 10.30 നു ശ്രീമോൻ സുഹൃത്തായ ദിൽജിത്തിനെയും കൂട്ടി മതിലകത്ത് അമ്മയെ കാണാൻ എത്തിയതായിരുന്നു. മതിലകത്തുനിന്ന് മൂന്നുപീടികയിലേക്കു പോകുന്നതിനിടെയാണ് അപകടം. കയ്പമംഗലം പോലീസ് അന്വേഷണമാരംഭിച്ചു.
ദേശീയപാത 66 ൽ പെരിഞ്ഞനം പഞ്ചായത്ത് ഓഫീസിനു സമീപം ഇന്നലെ പുലർച്ചെ 2.40നാണ് അപകടമുണ്ടായത്. ഇരുവരും ദേശീയപാതയിൽ രക്തം വാർന്നു കിടക്കുന്നതുകണ്ട് വഴിയാത്രക്കാർ പോലീസിനെ അറിയിച്ചതിനെതുടർന്ന് ആംബുലൻസിൽ കൊടുങ്ങല്ലൂർ താലൂക്ക് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ സാധിച്ചില്ല. വെള്ളിയാഴ്ച രാത്രി 10.30 നു ശ്രീമോൻ സുഹൃത്തായ ദിൽജിത്തിനെയും കൂട്ടി മതിലകത്ത് അമ്മയെ കാണാൻ എത്തിയതായിരുന്നു. മതിലകത്തുനിന്ന് മൂന്നുപീടികയിലേക്കു പോകുന്നതിനിടെയാണ് അപകടം. കയ്പമംഗലം പോലീസ് അന്വേഷണമാരംഭിച്ചു.