![സ്ത്രീ അല്ലായിരുന്നെങ്കിൽ കൈകാര്യം ചെയ്തേനെയെന്നു ഭീഷണിപ്പെടുത്തിയെന്നു മജിസ്ട്രേറ്റിന്റെ മൊഴി](https://mc-webpcache.readwhere.in/mcms.php?size=medium&in=https://mcmscache.epapr.in/post_images/website_27/post_13713940/full.jpg)
തിരുവനന്തപുരം: സ്ത്രീ അല്ലായിരുന്നെങ്കിൽ മജിസ്ട്രേറ്റിന്റെ ചേംബറിൽനിന്നു വലിച്ചു താഴെയിട്ടു കൈകാര്യം ചെയ്തേനെയെന്നു വഞ്ചിയൂർ കോടതിയിലെ അഭിഭാഷകർ ഭീഷണി മുഴക്കിയതായി വനിതാ മജിസ്ട്രേറ്റിന്റെ പരാതി. ഇനി നിങ്ങൾ (വനിതാ മജിസ്ട്രേറ്റ്) പുറത്തിറങ്ങുന്നതു കാണണമെന്നു പറഞ്ഞു ചേംബറിന്റെ വാതിൽ അടച്ചിട്ട് അന്യായമായി തടങ്കലിൽ വച്ചതായും വഞ്ചിയൂർ പോലീസ് രജിസ്റ്റർ ചെയ്ത എഫ്ഐആറിൽ പറയുന്നു. ബാർ അസിസോയിയേഷൻ പ്രസിഡന്റ് കെ.പി. ജയചന്ദ്രൻ, സെക്രട്ടറി പാച്ചല്ലൂർ ജയകൃഷ്ണൻ എന്നിവരെ ഒന്നും രണ്ടും പ്രതികളാക്കി കണ്ടാലറിയാവുന്ന പത്ത് അഭിഭാഷകരെ പ്രതിപ്പട്ടികയിൽ ഉൾപ്പെടുത്തിയാണു പോലീസ് എഫ്ഐആർ തയാറാക്കിയത്.
ഒന്നാംക്ലാസ് ജുഡീഷൽ മജിസ്ട്രേറ്റ് കോടതിയിൽ വിചാരണയിലുള്ള പ്രതിയെ റിമാൻഡ് ചെയ്തതിലുള്ള വിരോധത്തെത്തുടർന്നാണു മജിസ്ട്രേറ്റിനെ ഭീഷണിപ്പെടുത്തുന്നത് അടക്കമുള്ള കുറ്റകൃത്യങ്ങൾ നടന്നതെന്നാണു പറയുന്നത്. ഇതോടെ കോടതിയുടെ കൃത്യനിർവഹണം തടസപ്പെടുത്തുന്നത് അടക്കമുള്ള ഗുരുതരമായ കുറ്റകൃത്യങ്ങളാണ് അഭിഭാഷകർ ചെയ്തതെന്നാണു പോലീസ് രജിസ്റ്റർ ചെയ്ത കേസിൽ പറയുന്നത്.
കഴിഞ്ഞ 27ന് ഉച്ചകഴിഞ്ഞ് 1.45നോടെ ജുഡീഷൽ ഒന്നാം ക്ലാസ് മജിസ്ട്രേറ്റിന്റെ ചേംബറിൽ കയറിയ കേസിലെ ഒന്നാം പ്രതിയായ കെ.പി. ജയചന്ദ്രൻ, മജിസ്ട്രേറ്റിനു നേരെ വിരൽ ചൂണ്ടിക്കൊണ്ടു ഓർഡർ ചലഞ്ച് ചെയ്യണോ വേണ്ടയോ എന്നു ഞങ്ങൾക്ക് അറിയാമെന്നും ഓർഡറിൽ മാറ്റം വരണമെന്നും നിർദേശിച്ചു. 40 വർഷം പ്രാക്ടീസുള്ള വക്കീലൻമാരാണ് തങ്ങളെന്നും പേടിപ്പിക്കാൻ നോക്കേണ്ടെന്നും പറഞ്ഞു ഭീഷണിമുഴക്കി. തുടർന്നു ചേംബറിന്റെ വാതിലടച്ച ശേഷം ഇവിടെ ഇരുന്നോളണമെന്നു ഭീഷണിമുഴക്കി.
കോടതിയിൽ കൂടി നിന്ന മറ്റുള്ളവരോട് ഇനി കോടതി പ്രവർത്തിക്കുന്നില്ലെന്നും എല്ലാവരും ഇറങ്ങിക്കോയെന്നും ഇനി ഒരു തീരുമാനമുണ്ടായിട്ടു കോടതി പ്രവർത്തിച്ചാൽ മതിയെന്നും ഉച്ചത്തിൽ വിളിച്ചു പറയുകയും ചെയ്തു. ഔദ്യോഗിക കൃത്യനിർവഹണം തടസപ്പെടുത്തിയും പ്രതികൾ പരസ്പരം സഹായികളായിനിന്നു കുറ്റകൃത്യം ചെയ്തതിനെയും തുടർന്ന് ഐപിസി 143, 147, 149, 506, 342, 353 വകുപ്പുകൾ പ്രകാരമാണു കേസ് രജിസ്റ്റർ ചെയ്തത്.
സാക്ഷിയെ ഭീഷണിപ്പെടുത്തിയ പ്രതിക്കു ജാമ്യാപേക്ഷ നിരസിച്ച മജിസ്ട്രേറ്റ് ദീപ മോഹന്റെ നടപടിക്കെതിരേയാണ് അഭിഭാഷകർ ഭീഷണിയുമായി രംഗത്ത് എത്തിയതായി കേസുള്ളത്.
വനിതാ മജിസ്ട്രേറ്റിനെതിരായ പ്രതിഷേധം രണ്ടാം ദിനം
തിരുവനന്തപുരം: വനിതാ മജ്സ്ട്രേറ്റിനെതിരായി പ്രതിഷേധി ച്ച അഭിഭാഷകർക്കെതിരെ പോലീസ് കേസ് എടുത്തതിൽ പ്രതിഷേധിച്ച് അഭിഭാഷകർ വഞ്ചിയൂർ കോടതി ഉൾപ്പെടെ ജില്ലയിലെ മൊത്തം കോടതികളും ബഹിഷ്കരിച്ചു.
പരാതി നൽകിയ വനിതാ മജിസ്ട്രേറ്റിന്റെ കോടതി മാത്രമാണു കഴിഞ്ഞ ദിവസം അഭിഭാഷകർ ബഹിഷ്കരിച്ചത്.എന്നാൽ, പോലീസ് എഫ്ഐആർ രജിസ്റ്റർ ചെയ്തതോടെയാണു ജില്ലയിലെ എല്ലാ കോടതികളും ബഹിഷ്കരിക്കാൻ അസോസിയേഷൻ തീരുമാനിച്ചത്.
രാവിലെ പത്തിനു തന്നെ ബാർ അസോസിയേഷൻ ഓഫീസിനു മുന്നിൽനിന്നു തുടങ്ങി വഞ്ചിയൂർ കോടതി വളപ്പിനുള്ളിൽ അഭിഭാഷകർ പ്രകടനം നടത്തി. ക്രിമിനൽ നടപടി ചട്ടങ്ങൾ അറിയാതെ പ്രവർത്തിക്കുന്ന വനിത മജിസ്ട്രേറ്റിനെതിരെ കർശന നടപടി സ്വീകരിക്കുക എന്ന മുദ്രാവാക്യത്തോടെയാണു പ്രകടനം നടത്തിയത്. കോടതിയിൽ അഭിഭാഷകരോ പ്രതികളോ കയറാതിരുന്നതു കാരണം മജിസ്ട്രേറ്റ് ദീപ മോഹൻ കഴിഞ്ഞ ദിവസം പ്രതികൾക്കു വാറണ്ട് ഉത്തരവ് ഇട്ടിരുന്നു.
വാഹനാപകട കേസിലെ സാക്ഷിയെ ഭീഷണിപ്പെടുത്തിയ പ്രതിയുടെ ജാമ്യം റദ്ദാക്കിയ മജിസ്ട്രേറ്റിന്റെ നടപടിയെയാണ് അഭിഭാഷകർ ചോദ്യം ചെയ്തത്.
ഒന്നാംക്ലാസ് ജുഡീഷൽ മജിസ്ട്രേറ്റ് കോടതിയിൽ വിചാരണയിലുള്ള പ്രതിയെ റിമാൻഡ് ചെയ്തതിലുള്ള വിരോധത്തെത്തുടർന്നാണു മജിസ്ട്രേറ്റിനെ ഭീഷണിപ്പെടുത്തുന്നത് അടക്കമുള്ള കുറ്റകൃത്യങ്ങൾ നടന്നതെന്നാണു പറയുന്നത്. ഇതോടെ കോടതിയുടെ കൃത്യനിർവഹണം തടസപ്പെടുത്തുന്നത് അടക്കമുള്ള ഗുരുതരമായ കുറ്റകൃത്യങ്ങളാണ് അഭിഭാഷകർ ചെയ്തതെന്നാണു പോലീസ് രജിസ്റ്റർ ചെയ്ത കേസിൽ പറയുന്നത്.
കഴിഞ്ഞ 27ന് ഉച്ചകഴിഞ്ഞ് 1.45നോടെ ജുഡീഷൽ ഒന്നാം ക്ലാസ് മജിസ്ട്രേറ്റിന്റെ ചേംബറിൽ കയറിയ കേസിലെ ഒന്നാം പ്രതിയായ കെ.പി. ജയചന്ദ്രൻ, മജിസ്ട്രേറ്റിനു നേരെ വിരൽ ചൂണ്ടിക്കൊണ്ടു ഓർഡർ ചലഞ്ച് ചെയ്യണോ വേണ്ടയോ എന്നു ഞങ്ങൾക്ക് അറിയാമെന്നും ഓർഡറിൽ മാറ്റം വരണമെന്നും നിർദേശിച്ചു. 40 വർഷം പ്രാക്ടീസുള്ള വക്കീലൻമാരാണ് തങ്ങളെന്നും പേടിപ്പിക്കാൻ നോക്കേണ്ടെന്നും പറഞ്ഞു ഭീഷണിമുഴക്കി. തുടർന്നു ചേംബറിന്റെ വാതിലടച്ച ശേഷം ഇവിടെ ഇരുന്നോളണമെന്നു ഭീഷണിമുഴക്കി.
കോടതിയിൽ കൂടി നിന്ന മറ്റുള്ളവരോട് ഇനി കോടതി പ്രവർത്തിക്കുന്നില്ലെന്നും എല്ലാവരും ഇറങ്ങിക്കോയെന്നും ഇനി ഒരു തീരുമാനമുണ്ടായിട്ടു കോടതി പ്രവർത്തിച്ചാൽ മതിയെന്നും ഉച്ചത്തിൽ വിളിച്ചു പറയുകയും ചെയ്തു. ഔദ്യോഗിക കൃത്യനിർവഹണം തടസപ്പെടുത്തിയും പ്രതികൾ പരസ്പരം സഹായികളായിനിന്നു കുറ്റകൃത്യം ചെയ്തതിനെയും തുടർന്ന് ഐപിസി 143, 147, 149, 506, 342, 353 വകുപ്പുകൾ പ്രകാരമാണു കേസ് രജിസ്റ്റർ ചെയ്തത്.
സാക്ഷിയെ ഭീഷണിപ്പെടുത്തിയ പ്രതിക്കു ജാമ്യാപേക്ഷ നിരസിച്ച മജിസ്ട്രേറ്റ് ദീപ മോഹന്റെ നടപടിക്കെതിരേയാണ് അഭിഭാഷകർ ഭീഷണിയുമായി രംഗത്ത് എത്തിയതായി കേസുള്ളത്.
വനിതാ മജിസ്ട്രേറ്റിനെതിരായ പ്രതിഷേധം രണ്ടാം ദിനം
തിരുവനന്തപുരം: വനിതാ മജ്സ്ട്രേറ്റിനെതിരായി പ്രതിഷേധി ച്ച അഭിഭാഷകർക്കെതിരെ പോലീസ് കേസ് എടുത്തതിൽ പ്രതിഷേധിച്ച് അഭിഭാഷകർ വഞ്ചിയൂർ കോടതി ഉൾപ്പെടെ ജില്ലയിലെ മൊത്തം കോടതികളും ബഹിഷ്കരിച്ചു.
പരാതി നൽകിയ വനിതാ മജിസ്ട്രേറ്റിന്റെ കോടതി മാത്രമാണു കഴിഞ്ഞ ദിവസം അഭിഭാഷകർ ബഹിഷ്കരിച്ചത്.എന്നാൽ, പോലീസ് എഫ്ഐആർ രജിസ്റ്റർ ചെയ്തതോടെയാണു ജില്ലയിലെ എല്ലാ കോടതികളും ബഹിഷ്കരിക്കാൻ അസോസിയേഷൻ തീരുമാനിച്ചത്.
രാവിലെ പത്തിനു തന്നെ ബാർ അസോസിയേഷൻ ഓഫീസിനു മുന്നിൽനിന്നു തുടങ്ങി വഞ്ചിയൂർ കോടതി വളപ്പിനുള്ളിൽ അഭിഭാഷകർ പ്രകടനം നടത്തി. ക്രിമിനൽ നടപടി ചട്ടങ്ങൾ അറിയാതെ പ്രവർത്തിക്കുന്ന വനിത മജിസ്ട്രേറ്റിനെതിരെ കർശന നടപടി സ്വീകരിക്കുക എന്ന മുദ്രാവാക്യത്തോടെയാണു പ്രകടനം നടത്തിയത്. കോടതിയിൽ അഭിഭാഷകരോ പ്രതികളോ കയറാതിരുന്നതു കാരണം മജിസ്ട്രേറ്റ് ദീപ മോഹൻ കഴിഞ്ഞ ദിവസം പ്രതികൾക്കു വാറണ്ട് ഉത്തരവ് ഇട്ടിരുന്നു.
വാഹനാപകട കേസിലെ സാക്ഷിയെ ഭീഷണിപ്പെടുത്തിയ പ്രതിയുടെ ജാമ്യം റദ്ദാക്കിയ മജിസ്ട്രേറ്റിന്റെ നടപടിയെയാണ് അഭിഭാഷകർ ചോദ്യം ചെയ്തത്.