+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ഭിന്നശേഷിക്കാര്‍ക്കുള്ള സംസ്ഥാന അവാര്‍ഡ് പ്രഖ്യാപിച്ചു

തിരുവനന്തപുരം: ലോക ഭിന്നശേഷി ദിനാഘോഷത്തിന്‍റെ ഭാഗമായി 2019ലെ മികച്ച പ്രവര്‍ത്തനങ്ങള്‍ നടത്തിയ ഭിന്നശേഷി
ഭിന്നശേഷിക്കാര്‍ക്കുള്ള സംസ്ഥാന അവാര്‍ഡ് പ്രഖ്യാപിച്ചു
തിരുവനന്തപുരം: ലോക ഭിന്നശേഷി ദിനാഘോഷത്തിന്‍റെ ഭാഗമായി 2019ലെ മികച്ച പ്രവര്‍ത്തനങ്ങള്‍ നടത്തിയ ഭിന്നശേഷിക്കാര്‍ക്കുള്ള സംസ്ഥാന അവാര്‍ഡ് ആരോഗ്യ മന്ത്രി കെ.കെ. ശൈലജ പ്രഖ്യാപിച്ചു. ഭിന്നശേഷി ജീവനക്കാര്‍/ കൂടുതല്‍ ഭിന്നശേഷിക്കാര്‍ക്കു ജോലി നല്‍കുന്ന തൊഴില്‍ദായകര്‍, ഭിന്നശേഷിക്കാരുടെ ക്ഷേമരംഗത്തു പ്രവര്‍ത്തിക്കുന്ന സ്ഥാപനങ്ങള്‍ എന്നിവര്‍ക്കുള്ള അവാര്‍ഡാണു പ്രഖ്യാപിച്ചത്.

ഡിസംബര്‍ 12ന് ജിമ്മി ജോര്‍ജ് ഇന്‍ഡോര്‍ സ്റ്റേഡിയത്തില്‍ നടക്കുന്ന ചടങ്ങില്‍ മുഖ്യമന്ത്രി അവാര്‍ഡ് വിതരണം ചെയ്യുമെന്നും മന്ത്രി വ്യക്തമാക്കി.

കാര്യക്ഷമതയുള്ള ഭിന്നശേഷി ജീവനക്കാര്‍ക്കുള്ള അവാര്‍ഡില്‍ സര്‍ക്കാര്‍ വിഭാഗത്തില്‍ ശാരീരിക വെല്ലുവിളി നേരിടുന്നവരില്‍ ഒന്നാം സ്ഥാനം മലയിന്‍കീഴ് വിഎച്ച്എസ്എസ് ഫുള്‍ടൈം മീനിയല്‍ പി. തുഷാരന്‍ അര്‍ഹനായി. കുട്ടികളുടെ എണ്ണത്തില്‍ കുറവ് കാരണം പ്രസിസന്ധിയിലായ സ്കൂളില്‍ അധ്യാപകരോടൊപ്പം ചേര്‍ന്ന് വിജയകരമായ പ്രവര്‍ത്തനങ്ങളാണു നടത്തിയത്. ചുങ്കത്തറ കൃഷി ഭവന്‍ കൃഷി ഓഫീസറായ ലിജു ഏബ്രഹാമിനാണ് ഈ വിഭാഗത്തില്‍ രണ്ടാം സ്ഥാനം.

സര്‍ക്കാര്‍ വിഭാഗത്തില്‍ കേള്‍വി പരിമിതി നേരിടുന്നവരില്‍ കോട്ടയം പോലീസ് സൂപ്രണ്ട് ഓഫീസിലെ ടോണി പി. ജോര്‍ജ് ഒന്നാം സ്ഥാനം നേടി. മികച്ച സേവനം നടത്തുന്ന ഇദ്ദേഹത്തിനു നിരവധി തവണ ഗുഡ് സര്‍വീസ് എന്‍ട്രിയും ലഭിച്ചിട്ടുണ്ട്. വൈക്കം സബ് രജിസ്ട്രാര്‍ ഓഫീസില്‍ ക്ലറിക്കല്‍ തസ്തികയില്‍ ജോലി ചെയ്യുന്ന ജോബി മോനാണു രണ്ടാം സ്ഥാനം.

സര്‍ക്കാര്‍ വിഭാഗം കാഴ്ച പരിമിതി നേരിടുന്നവരില്‍ ജിഎസ്ടി കമ്മീഷണറേറ്റിലെ ക്ലറിക്കല്‍ അറ്റന്‍ഡന്‍റ് സി. സജീവന്‍ ഒന്നാം സ്ഥാനം നേടി. ഓഫീസ് ജോലിയിലും സന്നദ്ധ പ്രവര്‍ത്തനത്തിലും വൈകല്യത്തെ അതിജീവിച്ചു മികച്ച പ്രവര്‍ത്തനമാണ് കാഴ്ചവയ്ക്കുന്നത്. നെടുമങ്ങാട് ഗവ. കോളജിലെ അസി. പ്രഫസര്‍ ബീന കൃഷ്ണനാണ് ഈ വിഭാഗത്തില്‍ രണ്ടാം സ്ഥാനം.
പൊതുമേഖയില്‍ ശാരീരിക വെല്ലുവിളി നേരിടുന്നവരുടെ വിഭാഗത്തില്‍ നീലേശ്വരം മലയാറ്റൂര്‍ കോഓപ്പറേറ്റീവ് ബാങ്ക് അക്കൗണ്ടന്‍റ് പി.വി. ടോമി ഒന്നാം സ്ഥാനവും കോഴിക്കോട് നിര്‍മാണ തൊഴിലാളി ക്ഷേമനിധി ഓഫീസിലെ എ.പി. സജീവന്‍ രണ്ടാം സ്ഥാനവും നേടി.

സ്വകാര്യ മേഖലയില്‍ ശാരീരിക വെല്ലുവിളി നേരിടുന്നവരുടെ വിഭാഗത്തില്‍ മുംബൈ ക്രീയേറ്റീവ് ക്രോണിക്സ് മുകുന്ദിലെ കണ്ടന്‍റ് റൈറ്റര്‍ ധന്യ രവി ഒന്നാം സ്ഥാനവും കാസര്‍ഗോഡ് ന്യൂ മലബാര്‍ പുനരധിവാസ കേന്ദ്രം ചെയര്‍മാന്‍ എം.എം. ചാക്കോ രണ്ടാം സ്ഥാനവും നേടി.

സ്വകാര്യ മേഖലയില്‍ കേള്‍വി പരിമിതി വിഭാഗത്തില്‍ സ്കൈലൈറ്റ് ബില്‍ഡേഴ്സ് ഡ്രാഫ്റ്റ്മാന്‍ മുഹമ്മദ് ഷാഫി ഒന്നാം സ്ഥാനവും സെക്യൂരിറ്റി സിസ്റ്റംസ് & ഹോം ഡെക്കറേറ്റേഴ്സ് ഇന്‍റീരിയര്‍ ഡിസൈനര്‍ മുഹമ്മദ് ഉനൈസിന് രണ്ടാം സ്ഥാനവുമാണുള്ളത്.

സ്വകാര്യമേഖലയില്‍ കാഴ്ച പരിമിതി വിഭാഗത്തില്‍ തിരുവനന്തപുരം തില്ലാന സ്കൂള്‍ ഓഫ് മ്യൂസികിലെ വി.എസ്. അഖില്‍ ഒന്നാം സ്ഥാനവും മലപ്പുറം പുളിക്കല്‍ എബിലിറ്റി ഫൗണ്ടേഷന്‍ ട്രെയിനര്‍ പി. അനസ് രണ്ടാം സ്ഥാനവും നേടി.

ഇതുകൂടാതെ ഭിന്നശേഷിക്കാര്‍ക്കായി പ്രവര്‍ത്തിക്കുന്ന സ്ഥാപനങ്ങള്‍ക്കുളള അവാര്‍ഡും പ്രഖ്യാപിച്ചു. ഈ വിഭാഗത്തില്‍ ശാരീരിക വെല്ലുവിളി നേരിടുന്നവരില്‍ കാസര്‍ഗോഡ് കാഞ്ഞിരപ്പൊയില്‍ മലപ്പച്ചേരി ന്യൂ മലബാര്‍ പുനരധിവാസ കേന്ദ്രം, കേള്‍വി പരിമിതി വിഭാഗത്തില്‍ മലപ്പുറം പുളിക്കല്‍ എബിലിറ്റി ആര്‍ട്സ് & സയന്‍സ് കോളജ്, കാഴ്ച പരിമിതി വിഭാഗത്തില്‍ കവടിയാര്‍ ജ്യോതിര്‍ഗമയ ഫൗണ്ടേഷന്‍, മാനസിക വെല്ലുവിളി വിഭാഗത്തില്‍ മലപ്പുറം മേല്‍മുറി മഅദിന്‍ വികലാംഗ വിദ്യാലയം എന്നിവര്‍ പുരസ്കാരത്തിന് അര്‍ഹരായി.