+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ചിഹ്നം അനുവദിക്കൽ: തെരഞ്ഞെടുപ്പ് കമ്മീഷനു പി.ജെ. ജോസഫ് മറുപടി നൽകി

തൊടുപുഴ: കേരള കോണ്‍ഗ്രസ് എം പിളർന്നതായി കണക്കാക്കി ജോസ് കെ. മാണി വിഭാഗത്തെ അംഗീകരിച്ചു ര
ചിഹ്നം അനുവദിക്കൽ: തെരഞ്ഞെടുപ്പ് കമ്മീഷനു പി.ജെ. ജോസഫ് മറുപടി നൽകി
തൊടുപുഴ: കേരള കോണ്‍ഗ്രസ് -എം പിളർന്നതായി കണക്കാക്കി ജോസ് കെ. മാണി വിഭാഗത്തെ അംഗീകരിച്ചു രണ്ടില ചിഹ്നം അനുവദിക്കണമെന്നാവശ്യപ്പെട്ടു കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷനു നൽകിയ അപേക്ഷയ്ക്ക് പി.ജെ. ജോസഫിന്‍റെ 600 പേജുള്ള മറുപടി. ജോസ് കെ. മാണി വിഭാഗം നൽകിയ പരാതിയിൽ കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻ പി.ജെ. ജോസഫിനോടു വിശദീകരണം ആവശ്യപ്പെട്ടിരുന്നു. ഇതേത്തുടർന്നാണ് വിശദമായ മറുപടി നൽകിയിരിക്കുന്നത്.

കേരള കോണ്‍ഗ്രസ് എമ്മിൽ പിളർപ്പുണ്ടായെന്നു പറയുന്നതു ശരിയല്ല. മറിച്ച് ഒരു വിഭാഗം ചേർന്നു പാർട്ടി ചെയർമാനായി ജോസ് കെ. മാണിയെ തെരഞ്ഞെടുത്തത് നിയമപരമാണോ എന്നതാണ് നിലവിലെ തർക്കം. ഇക്കാര്യത്തിൽ തൊടുപുഴ, ഇടുക്കി മുൻസിഫ് കോടതികളും കട്ടപ്പന സബ് കോടതിയും ചെയർമാൻ തെരഞ്ഞെടുപ്പ് നിയമപരമായി ജോസ് കെ. മാണിയെ ചെയർമാനായി തെരഞ്ഞെടുത്തതു സ്റ്റേ ചെയ്തിട്ടുണ്ട്. പാർട്ടി ഭരണഘടന പ്രകാരം കെ.എം. മാണിയുടെ നിര്യാണത്തെത്തുടർന്ന് വർക്കിംഗ് ചെയർമാനായ പി.ജെ. ജോസഫിനാണ് ചെയർമാന്‍റെ ചുമതല. ഇക്കാര്യത്തിൽ കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻതന്നെ നിഗമനത്തിലെത്തുകയും ജോസ് കെ. മാണിയെ അറിയിക്കുകയും ചെയ്തിട്ടുണ്ടെന്നും വിശദീകരണത്തിൽ പറയുന്നു.

ജോസ് കെ. മാണി വിഭാഗം കോട്ടയം മുൻസിഫ് കോടതിയിൽ നൽകിയ രണ്ടു കേസുകളിലും കേരള കോണ്‍ഗ്രസ് -എം പാർട്ടിയെ പ്രതിനിധീകരിക്കുന്നതായി കാണിച്ചിട്ടുള്ളത് വർക്കിംഗ് ചെയർമാൻ പി.ജെ. ജോസഫിനെയാണ്. പിന്നെ എങ്ങനെയാണ് പാർട്ടി പിളർന്നതായി കണ്ടെത്താൻ തെരഞ്ഞെടുപ്പ് കമ്മീഷനു കഴിയുന്നതെന്നും ജോസഫ് വിശദീകരണത്തിൽ പറ യുന്നു.

കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻ കോടതി വിധിയുടെയും പാർട്ടി ഭരണ ഘടനയുടെയും അടിസ്ഥാനത്തിലാണ് ഉപതെരഞ്ഞെടുപ്പിൽ ചിഹ്നം അനുവദിക്കാനുള്ള അധികാരം പി.ജെ. ജോസഫിനു നൽകിയിട്ടുള്ളതെന്നും ഈ സാഹചര്യത്തിനു യാതൊരു മാറ്റവുമുണ്ടായിട്ടില്ലെന്നും കത്തിൽ പറയുന്നു.