+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ഷഹ്‌ല ഷെറിന്‍റെ മരണം; ജില്ലാ ജഡ്ജി റിപ്പോർട്ട് സമർപ്പിച്ചു

കൊച്ചി: സുൽത്താൻബത്തേരിയിലെ ഗവൺമെന്‍റ് സർവജന ഹൈസ്കൂളിലെ അഞ്ചാം ക്ലാസ് വിദ്യാർഥിനി ഷഹ്ല ഷെറിൻ പാന്പുകടിയേറ്റു മ
ഷഹ്‌ല ഷെറിന്‍റെ മരണം; ജില്ലാ ജഡ്ജി റിപ്പോർട്ട് സമർപ്പിച്ചു
കൊച്ചി: സുൽത്താൻബത്തേരിയിലെ ഗവൺമെന്‍റ് സർവജന ഹൈസ്കൂളിലെ അഞ്ചാം ക്ലാസ് വിദ്യാർഥിനി ഷഹ്ല ഷെറിൻ പാന്പുകടിയേറ്റു മരിച്ച സംഭവത്തിൽ സ്കൂൾ അധികൃതരുടെയും ആശുപത്രി അധികൃതരുടെയും ഭാഗത്തു ഗുരുതരമായ വീഴ്ചയുണ്ടെന്നു വ്യക്തമാക്കി വയനാട് ജില്ലാ ലീഗൽ സർവീസ് അഥോറിറ്റി ചെയർമാൻ കൂടിയായ ജില്ലാ ജഡ്ജി എ. ഹാരിസിന്‍റെ റിപ്പോർട്ട്. കേരള ലീഗൽ സർവീസ് അഥോറിറ്റിക്കാണ് റിപ്പോർട്ട് നൽകിയത്. സ്കൂളിൽവച്ചോ ആശുപത്രിയിൽവച്ചോ മതിയായ ചികിത്സ കിട്ടാതെയാണ് മരണം സംഭവിച്ചതെന്നു റിപ്പോർട്ടിൽ പറയുന്നു.

നവംബർ 20നാണ് കുട്ടി പാന്പുകടിയേറ്റു മരിച്ചത്. കെൽസ ചെയർമാനായ ജസ്റ്റീസ് സി.കെ. അബ്ദുൾ റഹീം ജില്ലാ ജഡ്ജിയോടു സ്ഥലം സന്ദർശിച്ചു റിപ്പോർട്ട് നൽകാൻ നിർദേശിച്ചിരുന്നു. ഇതനുസരിച്ച് നവംബർ 22ന് കുട്ടിയുടെ വീട്ടിലും സ്കൂളിലും സന്ദർശനം നടത്തി തയാറാക്കിയ റിപ്പോർട്ടാണ് പ്രത്യേക ദൂതൻ മുഖേന സമർപ്പിച്ചിട്ടുള്ളത്.

കേസുമായി പോകുന്നില്ലെന്നു ഷഹ്‌ലയുടെ രക്ഷിതാക്കൾ പറഞ്ഞെങ്കിലും പ്രിൻസിപ്പൽ കരുണാകരൻ, വൈസ് പ്രിൻസിപ്പൽ മോഹനൻ, അധ്യാപകൻ ഷജിൽ, ഡോ. ജിഷ മെറിൻ ജോയ് എന്നിവർക്കെതിരേ കേസെടുത്തു.

ആശുപത്രി രേഖകളിൽ പാന്പുകടിയേറ്റാണു മരണമെന്നു പറയുന്നു. മാതാപിതാക്കൾ ആവശ്യപ്പെട്ടതിനാൽ പോസ്റ്റ്മോർട്ടം നടത്തിയില്ല. സിസിടിവി പരിശോധിച്ചതിൽനിന്നു പാന്പുകടിയേറ്റ സമയം ഉച്ചകഴിഞ്ഞു 3.19 നോടടുത്താണെന്നു വ്യക്തം. 3.42ന് സ്റ്റുഡന്‍റ് പോലീസ് കേഡറ്റുകൾക്ക് പരിശീലനം നൽകാൻ ട്രാഫിക് പോലീസിന്‍റെ ജീപ്പ് സ്കൂളിലെത്തിയിരുന്നു. 4.45 വരെ ജീപ്പ് അവിടെയുണ്ടായിരുന്നെന്നും സിസിടിവിയിലുണ്ട്. 3.45ന് കുട്ടിയുടെ പിതാവെത്തി ഓട്ടോയിൽ ആശുപത്രിയിലേക്കു കൊണ്ടുപോയി. അങ്ങനെ അരമണിക്കൂറോളം സ്കൂളിൽ പാഴാക്കി.

പാന്പുകടിയേറ്റെന്ന് അറിഞ്ഞയുടൻ കുട്ടിയെ ആശുപത്രിയിലെത്തിക്കാൻ സ്കൂളിലെ അധ്യാപകർ, ജീവനക്കാർ, ഹെഡ്മാസ്റ്റർ എന്നിവർക്ക് ധാർമിക ബാധ്യതയുണ്ടായിരുന്നു. ബത്തേരി താലൂക്ക് ആശുപത്രിയിൽ പാന്പുകടിയേറ്റവരെ ചികിത്സിക്കാനുള്ള പ്രതിവിഷം (ആന്‍റിവെനം) ഉണ്ടായിരുന്നിട്ടും പീഡിയാട്രിക് വെന്‍റിലേറ്ററില്ലെന്ന പേരിൽ നൽകിയില്ല. ഒരു മണിക്കൂർ ഇവിടെ പാഴായി.

നവംബർ 20ന് 19 പായ്ക്കറ്റ് പ്രതിവിഷം താലൂക്ക് ആശുപത്രിയിലുണ്ടെന്നു രേഖകളിൽനിന്നു വ്യക്തം. പ്രതിവിഷം നൽകാൻ പിതാവ് ആവശ്യപ്പെട്ടെങ്കിലും പീഡിയാട്രിക് വെന്‍റിലേറ്ററില്ലെന്ന കാരണത്താൽ നൽകാനാവില്ലെന്നു ഡോക്ടർ പറഞ്ഞു.

പാന്പുകടിയേറ്റതാണെന്ന വിവരം രക്ഷിതാവിനെ അറിയിച്ചതല്ലാതെ ഫലപ്രദമായി സ്കൂൾ അധികൃതർ ഒന്നും ചെയ്തതായി കാണുന്നില്ല. സ്കൂളിൽനിന്ന് ഒന്നര കിലോമീറ്റർ അകലെ മാത്രമാണ് താലൂക്ക് ആശുപത്രിയെന്നിരിക്കെ കുട്ടിയെ അവിടേക്ക് കൊണ്ടുപോകാൻ തയാറായില്ലെന്നും റിപ്പോർട്ടിൽ പറ‍യുന്നു.


ഡോക്‌ടറുടെ മുൻകൂർ ജാമ്യഹർജിയിൽ സർക്കാരിന്‍റെ നിലപാടു തേടി

കൊച്ചി: ബത്തേരിയിൽ സ്കൂൾ വിദ്യാർഥിനി പാന്പുകടിയേറ്റു മരിച്ച സംഭവവുമായി ബന്ധപ്പെട്ട കേസിൽ മുൻകൂർ ജാമ്യം തേടി ബത്തേരി താലൂക്ക് ആശുപത്രിയിലെ ഡോ. ജിസ മെറിൻ ജോയ് നൽകിയ ഹർജി പരിഗണിച്ച ഹൈക്കോടതി സർക്കാരിന്‍റെ നിലപാടു തേടി. കഴിഞ്ഞ 20നു വൈകുന്നേരം 4.10നാണ് കുട്ടിയെ ആശുപത്രിയിൽ കൊണ്ടുവന്നതെന്നും കാലിൽ പാന്പുകടിയേറ്റതുപോലെ അടയാളമുണ്ടായിരുന്നെന്നും ഹർജിയിൽ പറയുന്നു. എന്നാൽ പാന്പു കടിച്ചതാണോയെന്ന് പിതാവിനും കുട്ടിക്കും ഉറപ്പുണ്ടായിരുന്നില്ല. പാന്പുകടിയേറ്റാൽ 20 മിനിട്ടിനുള്ളിൽ രക്തം പരിശോധിക്കണം. ഇതിന്‍റെ അടിസ്ഥാനത്തിലേ പ്രതിവിഷം നൽകാൻ കഴിയൂ.

ഏറെവൈകിയാണ് കുട്ടിയെ താലൂക്ക് ആശുപത്രിയിൽ എത്തിച്ചത്. ഇക്കാര്യത്തിൽ സ്കൂൾ അധികൃതരുടെ ഭാഗത്ത് വീഴ്ചയുണ്ട്. ശ്വാസഗതി സാധാരണ നിലയിലായിരുന്നു. നടക്കാൻ പറഞ്ഞപ്പോൾ കണ്ണു തുറക്കാൻ കഴിയുന്നില്ലെന്നു കുട്ടി പറഞ്ഞു. പിന്നീടു നടത്തിയ പരിശോധനയിലാണ് പാന്പു കടിച്ചതാണെന്ന് വ്യക്തമായത്. ഈ സമയം വേണ്ടത്ര ആന്‍റിവെനം (പ്രതിവിഷം) താലൂക്ക് ആശുപത്രിയിൽ ഉണ്ടായിരുന്നില്ല.

പീഡിയാട്രിക് വെന്‍റിലേറ്റർ ഇല്ലാത്തതിനാൽ ആന്‍റിവെനം നൽകാൻ പിതാവ് സമ്മതിച്ചില്ല. തുടർന്ന് കോഴിക്കോട് മെഡിക്കൽ കോളജിലേക്ക് റഫർ ചെയ്തു. താലൂക്ക് ആശുപത്രിയിൽ 18 ഡോക്ടർമാരുണ്ടെങ്കിലും സംഭവസമയത്ത് താനും രണ്ടു നഴ്സുമാരും മാത്രമാണുണ്ടായിരുന്നത്. സമയത്ത് കുട്ടിയെ ആശുപത്രിയിലെത്തിക്കാതിരുന്ന സ്കൂൾ അധികൃതരാണ് വീഴ്ച വരുത്തിയതെന്നും ഡോ. ജിസയുടെ ഹർജിയിൽ പറയുന്നു.