+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ഇരുന്നൂറോളം ബസുകൾക്കെതിരേ നടപടി

തിരുവനന്തപുരം: ടൂറിസ്റ്റ് ബസുകളിൽ നിയമലംഘനം വ്യാപകമാണെന്ന പരാതികളുടെ അടിസ്ഥാനത്തിൽ സംസ്ഥാന വ്യാപ
ഇരുന്നൂറോളം ബസുകൾക്കെതിരേ നടപടി
തിരുവനന്തപുരം: ടൂറിസ്റ്റ് ബസുകളിൽ നിയമലംഘനം വ്യാപകമാണെന്ന പരാതികളുടെ അടിസ്ഥാനത്തിൽ സംസ്ഥാന വ്യാപകമായി നടത്തിയ പരിശോധനയിൽ ഇരുന്നൂറോളം ബസുകൾക്കെതിരേ കേസെടുത്തു. ഗുരുതര നിയമലംഘനം കണ്ടെത്തിയ 15 ബസുകളുടെ ഫിറ്റ്നസ് സർട്ടിഫിക്കറ്റ് മോട്ടോർ വാഹന വകുപ്പ് റദ്ദാക്കി.

അനുവദനീയമായതിലധികം ശബ്ദസംവിധാനം ഉപയോഗിച്ചതിനും അമിതമായി ലൈറ്റുകൾ ഘടിപ്പിച്ചതിനും പുറംബോഡിയിൽ ചിത്രപ്പണികൾ ചെയ്ത തും അടക്കമുള്ള ഗതാഗത നിയമ ലംഘനങ്ങളുടെ പേരിലാണു കേസെടുത്തത്. അപകടകരമായ തരത്തിൽ ബസിൽ ജനറേറ്ററുകൾ വരെ ഘടിപ്പിച്ചിരുന്നതായി പരിശോധനയിൽ കണ്ടെത്തി. ഇത്തരം ബസുകളുടെ ഫിറ്റ്നസ് സർട്ടിഫിക്കറ്റാണു റദ്ദാക്കിയത്.

ഇവയെല്ലാം നീക്കംചെയ്തു ബസുകൾ വീണ്ടും പരിശോധനയ്ക്കു ഹാജരാക്കാൻ നിർദേശം നൽകിയിട്ടുണ്ട്. അതുവരെ യാത്ര അനുവദിക്കില്ല. പെർമിറ്റ് വ്യവസ്ഥകളുടെ ലംഘനം, നിയമവിരുദ്ധ ഘടനാമാറ്റം എന്നിവയ്ക്കാണു കേസെടുത്തിട്ടുള്ളത്. ബസുകൾ നിർത്തിയിട്ടിരിക്കുന്ന സ്ഥലങ്ങളിൽ പരിശോധന നടത്തും. നിയമവിരുദ്ധമായി പ്രവർത്തിപ്പിക്കുന്നുണ്ടോയെന്നു കണ്ടെത്താൻ റോഡിലും പരിശോധന കർശനമാക്കാൻ ഗതാഗത കമ്മീഷണർ നിർദേശം നൽകി.