+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

കള്ളക്കേസാണെന്ന് വിളിച്ചുകൂവി; പ്രതി കസ്റ്റഡിയിൽ

തൃശൂർ: പോക്സോ ബോധവത്കരണ പരിപാടിക്കിടെ എഴുന്നേറ്റുനിന്ന് ‘കള്ളക്കേസുകളിൽ കുടുക്കുകയാ
കള്ളക്കേസാണെന്ന്  വിളിച്ചുകൂവി;  പ്രതി കസ്റ്റഡിയിൽ
തൃശൂർ: പോക്സോ ബോധവത്കരണ പരിപാടിക്കിടെ എഴുന്നേറ്റുനിന്ന് ‘കള്ളക്കേസുകളിൽ കുടുക്കുകയാണെ’ന്ന് വിളിച്ചുകൂവിയ പോക്സോ കേസിലെ പ്രതിയെ പോലീസ് പിടികൂടി.

കോതമംഗലം സ്വദേശി ജോണ്‍മെറ്റ് ജോസഫാണ് കള്ളക്കേസുകളെന്നു വിളിച്ചുപറഞ്ഞ് പോലീസിന്‍റെ പിടിയിലായത്. തേക്കിൻകാട് മൈതാനിയിൽ പോലീസ് സംഘടിപ്പിച്ച സംസ്ഥാന തല പരിപാടിയിൽ ഡിജിപിയും പോലീസ് മേധാവികളും വേദിയിലിരിക്കേ സദസിൽനിന്ന് അഭിപ്രായങ്ങൾ ആരാഞ്ഞു. സംസാരിക്കാൻ എഴുന്നേറ്റ ജോണ്‍മെറ്റിനു മൈക്ക് നൽകി. മൈക്കിലൂടെയാണ് ആരെയും കള്ളക്കേസിൽ കുടുക്കാവുന്ന നിയമമാണു പോക്സോ കേസെന്നും തന്നെ കള്ളക്കേസിൽ കുടുക്കി 68 ദിവസം ജയിലിലിട്ടെന്നും വിളിച്ചുപറഞ്ഞു. ഇതോടെ പോലീസ് ഓടിയെത്തി മൈക്ക് പിടിച്ചുവാങ്ങി. ജോൺമെറ്റിനെ കസ്റ്റഡിയിലെടുത്തു പോലീസ് സ്റ്റേഷനിലേക്കു കൊണ്ടുപോകുകയും ചെയ്തു.

പോലീസിന്‍റെ ഫേസ് ബുക്ക് പ്രചാരണം കണ്ടാണ് താൻ കോതമംഗലത്തുനിന്നു പരിപാടിയിൽ പങ്കെടുക്കാൻ എത്തിയതെന്ന് ജോണ്‍മെറ്റ് പറഞ്ഞു.