+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ചിത്രീകരണം മുടങ്ങിയ സിനിമകളുടെ നഷ്ടം നൽകാതെ ഷെയ്ൻ നിഗമിനെ അഭിനയിപ്പിക്കില്ലെന്നു സിനിമാ നിർമാതാക്കൾ

കൊച്ചി: യുവനടൻ ഷെയിൻ നിഗമിന്‍റെ നിസ്സഹകരണം മൂലം ‘വെയിൽ’, ‘കുർബാനി’ എന്നീ സിനിമകളുടെ ചിത്രീകരണം ഉപേക്ഷ
ചിത്രീകരണം മുടങ്ങിയ സിനിമകളുടെ നഷ്ടം നൽകാതെ    ഷെയ്ൻ നിഗമിനെ അഭിനയിപ്പിക്കില്ലെന്നു സിനിമാ നിർമാതാക്കൾ
കൊച്ചി: യുവനടൻ ഷെയിൻ നിഗമിന്‍റെ നിസ്സഹകരണം മൂലം ‘വെയിൽ’, ‘കുർബാനി’ എന്നീ സിനിമകളുടെ ചിത്രീകരണം ഉപേക്ഷിക്കാൻ തീരുമാനിച്ചതായി ഫിലിം പ്രൊഡ്യൂസേഴ്സ് അസോസിയേഷൻ ഭാരവാഹികളായ എം. രഞ്ജിത്, ആന്‍റോ ജോസഫ്, സിയാദ് കോക്കർ എന്നിവർ പത്രസമ്മേളനത്തിൽ വ്യക്തമാക്കി. ഷൂട്ടിംഗ് പാതിവഴിയിൽ എത്തിനിൽക്കെയാണു രണ്ടു സിനിമകളും ഉപേക്ഷിക്കുന്നത്.

ഈ ചിത്രങ്ങൾക്ക് ഇതുവരെ ചെലവായ തുക നിർമാതാക്കൾക്ക് തിരിച്ചുകൊടുക്കാതെ ഷെയിൻ നിഗമിനെ മലയാള സിനിമയിൽ ഒരു നിർമാതാവും ചിത്രങ്ങളിൽ അഭിനയിപ്പിക്കില്ലെന്നും കൊച്ചിയിൽ ചേർന്ന ഫിലിം പ്രൊഡ്യൂസേഴ്സ് അസോസിയേഷന്‍റെ അടിയന്തരയോഗത്തിനുശേഷം ഇവർ പറഞ്ഞു. രണ്ടു ചിത്രങ്ങൾക്കുമായി ഏകദേശം ഏഴു കോടിയോളം രൂപ ഇതുവരെ ചെലവായിട്ടുണ്ട്. ഈ പണം തിരിച്ചു കിട്ടണം. അതിനായി നിയമനടപടി സ്വീകരിക്കണമെങ്കിൽ അതിനും തയാറാണ്.

ചിത്രീകരണം പൂർത്തിയായ ഉല്ലാസം എന്ന ചിത്രത്തിന്‍റെ ഡബ്ബിംഗിനോടും ഷെയിൻ സഹകരിക്കുന്നില്ല. മലയാളസിനിമയുടെ ചരിത്രത്തിൽ ഇതുവരെ ഒരു നടന്‍റെ ഭാഗത്തുനിന്നും ഉണ്ടാകാത്ത പെരുമാറ്റമാണ് ഷെയിൻ നിഗമിന്‍റെ ഭാഗത്തുനിന്ന് ഉണ്ടാകുന്നത്. സുബോധത്തോടെ ഒരു വ്യക്തി ചെയ്യുന്ന പ്രവൃത്തികളല്ല ഷെയിൻ നിഗമിന്‍റെ ഭാഗത്തുനിന്നുണ്ടായത്.

പല നിർമാതാക്കളുടെ ഭാഗത്തുനിന്നും ഷെയിനെതിരേ പരാതി വരുന്നുണ്ടായിരുന്നു. താരസംഘടനയായ അമ്മ ഭാരവാഹികൾ അടക്കം ഇടപെട്ടു ചർച്ച നടത്തിയാണു പല സിനിമകളും പൂർത്തിയാക്കാൻ കഴിഞ്ഞിട്ടുള്ളത്. നിർമാതാക്കളുടെ പരാതിയെത്തുടർന്ന് അമ്മ ജനറൽ സെക്രട്ടറി ഇടവേള ബാബു അടക്കമുള്ളവർ ഇടപെട്ടാണു വെയിൽ, കുർബാനി എന്നിവയുടെ ചിത്രീകരണം തുടങ്ങിയത്. ഇപ്പോൾ ഷെയിൻ നിഗമിന്‍റെ നടപടി മൂലം ഈ രണ്ടു ചിത്രങ്ങളും മുടങ്ങിയിരിക്കുകയാണ്.

വെയിലിന്‍റെ ചിത്രീകരണം തുടങ്ങിയെങ്കിലും ഷെയിൻ എല്ലാ ധാരണകളും തെറ്റിച്ചു ഷൂട്ടിംഗിന് എത്താതിരിക്കുക പതിവാക്കി. വന്നാൽതന്നെ ആരോടും പറയാതെ സെറ്റിൽനിന്ന് ഇറങ്ങിപ്പോകും. ഇതിനിടയിൽ തലയിലെ മുടി മുറിച്ചും താടി വടിച്ചും കൊണ്ടുള്ള ഫോട്ടോ അദ്ദേഹം സമൂഹമാധ്യമങ്ങളിൽ പോസ്റ്റു ചെയ്തു. ഇതോടെ കഥാപാത്രത്തിന്‍റെ തുടർച്ച നഷ്ടപ്പെട്ട അവസ്ഥയിലാണ്.

രണ്ടു വർഷം മുന്പ് 10 ലക്ഷം രൂപയ്ക്കാണ് ഷെയിൻ നിഗം ഉല്ലാസം എന്ന സിനിമയിൽ അഭിനയിക്കാൻ തയാറായത്. എന്നാൽ ഇന്ന് 25 ലക്ഷമാണ് ചിത്രത്തിൽ അഭിനയിക്കാൻ ഷെയിൻ ആവശ്യപ്പെടുന്നത്. പറഞ്ഞ പണം നൽകി ചിത്രീകരണം പൂർത്തിയായി കഴിഞ്ഞപ്പോൾ തന്‍റെ പ്രതിഫലം 45 ലക്ഷം ആയെന്നും പടം ഡബ്ബു ചെയ്യണമെങ്കിൽ ബാക്കി പണം വേണമെന്നുമാണ് താരം പറയുന്നത്.

ഇത്തരം അച്ചടക്കമില്ലായ്മ ഒരു കാരണവശാലും അംഗീകരിക്കാനാകില്ല. മലയാളത്തിൽ മാത്രമല്ല തങ്ങളുടെ സംഘടനയുമായി സഹകരിച്ചു പ്രവർത്തിക്കുന്ന ദക്ഷിണേന്ത്യയിലെ മറ്റു ഭാഷകളിലും ഷെയിൻ നിഗമിന് അഭിനിയിക്കാൻ കഴിയില്ലെന്നും ഭാരവാഹികൾ പറഞ്ഞു.

എന്‍റെ ഭാഗം കേട്ടില്ല: ഷെയ്ൻ നിഗം

കൊച്ചി: സിനിമാ നിർമാതാക്കൾ എന്‍റെ ഭാഗം കേൾക്കാതെയാണ് വിലക്ക് ഏർപ്പെടുത്തിയതെന്നും ഇത് അംഗീകരിക്കില്ലെന്നു നടൻ ഷെയിൻ നിഗം. അറിയിപ്പ് കിട്ടിയശേഷം വിശദമായി പ്രതികരിക്കുമെന്നും ഷെയിൻ നിഗം അറിയിച്ചു.