+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

എല്ലാവർക്കും ട്രോഫി; കലോത്സവത്തിന് ഇന്നു കൊടിയേറ്റം

കാഞ്ഞങ്ങാട്: കലാകൗമാരത്തിന്‍റെ വസന്തോത്‌സവത്തിന് ഇന്നു കൊടിയേറ്റം. ഇനി നാലുദിവസം നഗരത്തിന്‍റെ മണ്ണും മനസ
എല്ലാവർക്കും ട്രോഫി; കലോത്സവത്തിന് ഇന്നു കൊടിയേറ്റം
കാഞ്ഞങ്ങാട്: കലാകൗമാരത്തിന്‍റെ വസന്തോത്‌സവത്തിന് ഇന്നു കൊടിയേറ്റം. ഇനി നാലുദിവസം നഗരത്തിന്‍റെ മണ്ണും മനസ്സും നാദവിസ്മയങ്ങളും നൂപുരധ്വനികളും കേട്ടുണരും. കലയിലും സാഹിത്യത്തിലും പുതുനാമ്പുകളുടെ സര്‍ഗവസന്തം വിരിയും. 28 വര്‍ഷത്തെ ഇടവേളയ്ക്കു ശേഷമാണ് കാസര്‍ഗോഡ് ജില്ല സംസ്ഥാന സ്‌കൂള്‍ കലോത്സവത്തിന് ആതിഥേയത്വം വഹിക്കുന്നത്.

രാവിലെ എട്ടിനു മുഖ്യവേദിയായ ഐങ്ങോത്ത് ഗ്രൗണ്ടിൽ 60-ാമത് സംസ്ഥാന സ്കൂൾ കലോത്സവത്തിനു തുടക്കംകുറിച്ചു പൊതുവിദ്യാഭ്യാസ ഡയറക്‌ടർ കെ.ജീവൻബാബു പതാക ഉയർത്തും. ഒൻപതിന് സ്പീക്കർ പി.ശ്രീരാമകൃഷ്ണൻ ഉദ്ഘാടനം നിർവഹിക്കും. ചലച്ചിത്രതാരം ജയസൂര്യ മുഖ്യാതിഥിയായിരിക്കും. മന്ത്രിമാരായ സി. രവീന്ദ്രനാഥ്, ഇ. ചന്ദ്രശേഖരൻ, രാമചന്ദ്രൻ കടന്നപ്പള്ളി, രാജ്മോഹൻ ഉണ്ണിത്താൻ എംപി, എംഎൽഎമാർ എന്നിവർ പങ്കെടുക്കും.
ഉദ്ഘാടനചടങ്ങിൽ 60 അധ്യാപകർ ചേർന്ന് ആലപിക്കുന്ന സ്വാഗതഗാനത്തിന് 120 വിദ്യാർഥികൾ ദൃശ്യഭാഷയൊരുക്കും. രാവിലെ 7.30 മുതൽ ദൃശ്യവിസ്മയ കമ്മിറ്റിയുടെ കലാപരിപാടികൾ മുഖ്യവേദിയിൽ അരങ്ങേറും. ഒരു മണിക്കൂറുകൊണ്ട് ഉദ്ഘാടനച്ചടങ്ങുകൾ തീരും. അവിടെ രാവിലെ പത്തു മുതലും മറ്റു വേദികളിൽ ഒൻപതു മുതലും മത്സരങ്ങൾ ആരംഭിക്കും.

28 വേദികളിലായി 239 ഇനങ്ങളിൽ നടക്കുന്ന മത്സരത്തിൽ 13,000 ത്തോളം വിദ്യാർഥികൾ പങ്കെടുക്കും. ലോവർ അപ്പീൽ കമ്മിറ്റി ഹൊസ്ദുർഗ് ജിഎച്ച്എസ്എസിലും ഹയർ അപ്പീൽ കമ്മിറ്റി പൊതുവിദ്യാഭ്യാസ ഡയറക്‌ടറുടെ നേതൃത്വത്തിൽ ലിറ്റിൽ ഫ്ലവർ ഗേൾസ് ഹൈസ്കൂളിലുമാണു പ്രവർത്തിക്കുക. അപ്പീലുമായി വരുന്നവരെ പ്രത്യേകം രജിസ്റ്റർ ചെയ്യും. നിലവിൽ ഡിഡിഇമാർ 280 അപ്പീൽ അനുവദിച്ചിട്ടുണ്ട്.

വിധികർത്താക്കളുടെ പ്രവർത്തനം വിജിലൻസിന്‍റെ നിരീക്ഷണത്തിലാണ്. രജിസ്റ്റർ ചെയ്യുന്ന മത്സരാർഥികൾക്കെല്ലാം ട്രോഫി നൽകും. ഫലം പ്രഖ്യാപിക്കുന്ന ദിവസംതന്നെ വിജയികൾക്കു സർട്ടിഫിക്കറ്റ് നൽകും. എ ഗ്രേഡ് ലഭിക്കുന്നവർക്ക് 1,000 രൂപ കാഷ് അവാർഡ് നൽകും. ഭക്ഷണപ്പുര കൊവ്വൽപ്പള്ളിയിൽ ഇന്നലെ രാത്രിമുതൽ പ്രവർത്തിച്ചുതുടങ്ങി. 28,000ത്തോളം പേർക്കാണു ഭക്ഷണം.

പ്ലസ് ടു കഴിയുന്ന കുട്ടികൾക്കു വേണ്ടി ദിശ കരിയർ എക്സ്പോ ബല്ല ഈസ്റ്റ് ജിഎച്ച്എസ്എസിലും കാഞ്ഞങ്ങാട് അലാമിപ്പള്ളി ബസ്‌സ്റ്റാൻഡിൽ വിവിധ പ്രദർശനങ്ങളും കലാപരിപാടികളും കലോത്സവ ദിനങ്ങളിൽ അരങ്ങേറും.

കലോത്സവം പ്രമാണിച്ച് രാജധാനി എക്സ്പ്രസ് ഒഴികെയുള്ള മുഴുവൻ ട്രെയിനുകൾക്കും കാഞ്ഞങ്ങാട് റെയിൽവേ സ്റ്റേഷനിൽ സ്റ്റോപ്പ് അനുവദിച്ചിട്ടുണ്ട്.