![ഓഖി ബാധിതർക്ക് 120 ഫൈബർ ബോട്ടുകൾ വിതരണം ചെയ്യും](https://mc-webpcache.readwhere.in/mcms.php?size=medium&in=https://mcmscache.epapr.in/post_images/website_27/post_13641768/full.jpg)
തിരുവനനന്തപുരം: ഓഖി ദുരന്തത്തിൽ മത്സ്യബന്ധന യാനങ്ങൾ പൂർണമായും നഷ്ടപ്പെട്ട് തൊഴിൽരഹിതരായ 259 മത്സ്യത്തൊഴിലാളികൾക്കു തൊഴിൽ നൽകാൻ 120 ഫൈബർ ബോട്ടുകൾ വിതരണം ചെയ്യുമെന്ന് ഫിഷറീസ് മന്ത്രി ജെ. മേഴ്സിക്കുട്ടി അമ്മ പറഞ്ഞു.
തെരഞ്ഞെടുക്കപ്പെട്ട നിർമാണ ഏജൻസികൾക്കു കോവളം ആനിമേഷൻ സെന്ററിൽ ബോട്ട് നിർമാണ ഉത്തരവ് കൈമാറുന്നതിന്റെ സംസ്ഥാനതല ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു മന്ത്രി.
ഓഖി ദുരന്തത്തിൽ 143 മത്സ്യത്തൊഴിലാളികൾക്കു ജീവഹാനി സംഭവിക്കുകയും ജീവനോപാധികൾക്കു നാശനഷ്ടം ഉണ്ടാകുകയും ചെയ്തു. ജീവനോപാധികൾ നഷ്ടപ്പെട്ടതുമൂലം ഉണ്ടാകുന്ന വൻ സാമ്പത്തിക ബാധ്യതകൾ ഏറ്റെടുക്കാൻ മത്സ്യത്തൊഴിലാളികൾക്കു കഴിയാതെ വന്ന സാഹചര്യം കൂടി പരിഗണിച്ചാണ് 120 ബോട്ടുകൾ മത്സ്യത്തൊഴിലാളികളുടെ ഉടമസ്ഥതയിൽ വിതരണം ചെയ്യാൻ സർക്കാർ തീരുമാനിച്ചതെന്നു മന്ത്രി വ്യക്തമാക്കി.
പദ്ധതിയുടെ ഗുണഭോക്താക്കളായി നാലു മുതൽ അഞ്ച്വരെ അംഗങ്ങൾ ഉൾപ്പെടുന്ന സംഘങ്ങളെ തെരഞ്ഞെടുത്തിട്ടുണ്ട്. ഓരോ മത്സ്യബന്ധന യൂണിറ്റിലും എഫ്ആർപി യാനം രണ്ട് എൻജിനുകൾ, മറ്റ് മത്സ്യബന്ധന ഉപകരണങ്ങൾ, കടൽ സുരക്ഷാ ഉപകരണങ്ങൾ, നാവിഗേഷൻ ഉപകരണങ്ങൾ എന്നിവ ഉൾപ്പെടും. മത്സ്യത്തൊഴിലാളി സംഘങ്ങൾ കണ്ടെത്തിയ യാർഡുകളിലാണ് യാനങ്ങളുടെ നിർമാണം നടത്തുന്നത്. 120 യാനങ്ങൾക്കായി 9.60 കോടി രൂപ ചെലവഴിക്കും. തിരുവനന്തപുരത്ത് 75, കൊല്ലം 15, ആലപ്പുഴ 17, തൃശൂർ 8, മലപ്പുറം 3, കോഴിക്കോടും കാസർഗോഡും ഒന്നു വീതവും ഗ്രൂപ്പുകളെയാണ് പദ്ധതിയിൽ ഉൾപ്പെടുത്തിയതെന്ന് മന്ത്രി അറിയിച്ചു.
തെരഞ്ഞെടുക്കപ്പെട്ട നിർമാണ ഏജൻസികൾക്കു കോവളം ആനിമേഷൻ സെന്ററിൽ ബോട്ട് നിർമാണ ഉത്തരവ് കൈമാറുന്നതിന്റെ സംസ്ഥാനതല ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു മന്ത്രി.
ഓഖി ദുരന്തത്തിൽ 143 മത്സ്യത്തൊഴിലാളികൾക്കു ജീവഹാനി സംഭവിക്കുകയും ജീവനോപാധികൾക്കു നാശനഷ്ടം ഉണ്ടാകുകയും ചെയ്തു. ജീവനോപാധികൾ നഷ്ടപ്പെട്ടതുമൂലം ഉണ്ടാകുന്ന വൻ സാമ്പത്തിക ബാധ്യതകൾ ഏറ്റെടുക്കാൻ മത്സ്യത്തൊഴിലാളികൾക്കു കഴിയാതെ വന്ന സാഹചര്യം കൂടി പരിഗണിച്ചാണ് 120 ബോട്ടുകൾ മത്സ്യത്തൊഴിലാളികളുടെ ഉടമസ്ഥതയിൽ വിതരണം ചെയ്യാൻ സർക്കാർ തീരുമാനിച്ചതെന്നു മന്ത്രി വ്യക്തമാക്കി.
പദ്ധതിയുടെ ഗുണഭോക്താക്കളായി നാലു മുതൽ അഞ്ച്വരെ അംഗങ്ങൾ ഉൾപ്പെടുന്ന സംഘങ്ങളെ തെരഞ്ഞെടുത്തിട്ടുണ്ട്. ഓരോ മത്സ്യബന്ധന യൂണിറ്റിലും എഫ്ആർപി യാനം രണ്ട് എൻജിനുകൾ, മറ്റ് മത്സ്യബന്ധന ഉപകരണങ്ങൾ, കടൽ സുരക്ഷാ ഉപകരണങ്ങൾ, നാവിഗേഷൻ ഉപകരണങ്ങൾ എന്നിവ ഉൾപ്പെടും. മത്സ്യത്തൊഴിലാളി സംഘങ്ങൾ കണ്ടെത്തിയ യാർഡുകളിലാണ് യാനങ്ങളുടെ നിർമാണം നടത്തുന്നത്. 120 യാനങ്ങൾക്കായി 9.60 കോടി രൂപ ചെലവഴിക്കും. തിരുവനന്തപുരത്ത് 75, കൊല്ലം 15, ആലപ്പുഴ 17, തൃശൂർ 8, മലപ്പുറം 3, കോഴിക്കോടും കാസർഗോഡും ഒന്നു വീതവും ഗ്രൂപ്പുകളെയാണ് പദ്ധതിയിൽ ഉൾപ്പെടുത്തിയതെന്ന് മന്ത്രി അറിയിച്ചു.