![റെജി ജോസഫിന് അംബേദ്കർ മാധ്യമ അവാർഡ്](https://mc-webpcache.readwhere.in/mcms.php?size=medium&in=https://mcmscache.epapr.in/post_images/website_27/post_13641404/full.jpg)
തിരുവനന്തപുരം: പട്ടികജാതി ക്ഷേമ റിപ്പോർട്ടിംഗിന് സംസ്ഥാന സർക്കാർ ഏർപ്പെടുത്തിയ ഡോ. അംബേദ്കർ മാധ്യമ അവാർഡിന് ദീപിക കോട്ടയം ബ്യൂറോ ചീഫ് റെജി ജോസഫ് അർഹനായി. 30,000 രൂപയും ഫലകവും ഉൾപ്പെടുന്ന അവാർഡ് ഡിസംബർ ആറിന് മാവേലിക്കരയിൽ നടക്കുന്ന ഗദ്ദിക സാംസ്കാരികോത്സവത്തിൽ മന്ത്രി ജി. സുധാകരൻ സമ്മാനിക്കും.
രാഷ്ട്രദീപികയിൽ പ്രസിദ്ധീകരിച്ച ’ഗോത്രമക്കൾക്ക് പുതിയ പാഠങ്ങൾ’ എന്ന ലേഖനപരന്പരയ്ക്കാണ് പുരസ്കാരമെന്ന് പട്ടികജാതി ക്ഷേമമന്ത്രി എ.കെ. ബാലൻ പത്രസമ്മേളനത്തിൽ അറിയിച്ചു. പിആർഡി ഡയറക്ടർ യു.വി. ജോസ് ചെയർമാനും ഉണ്ണി ബാലകൃഷ്ണൻ, ആർ.എസ്. ബാബു, സരസ്വതി നാഗരാജൻ, ജി.പി. രാമചന്ദ്രൻ എന്നിവർ അംഗങ്ങളുമായ ജൂറിയാണ് പുരസ്കാരങ്ങൾ നിശ്ചയിച്ചത്.
ദൃശ്യമാധ്യമ വിഭാഗത്തിൽ മീഡിയ വണ്‍ റിപ്പോർട്ടർ സോഫിയ ബിന്ദുവും ജൂറി പരാമർശത്തിനു കൈരളി ടിവിയിലെ ലെസ്ലി ജോണും റേഡിയോ വിഭാഗത്തിൽ ദീപ്തി പിയും അവാർഡിന് അർഹരായി. പത്രപ്രവർത്തനത്തിൽ റെജിക്കു ലഭിക്കുന്ന 80-ാമത് പുരസ്കാരമാണ്. പഴയിടം പുല്ലുതുരുത്തിയിൽ പി.ജെ. ജോസഫിന്റെയും ത്രേസ്യാമ്മയുടെയും പുത്രനാണ്. ഭാര്യ ആഷ്ലി. മക്കൾ: ആഗ്നസ്, അൽഫോൻസ്.
രാഷ്ട്രദീപികയിൽ പ്രസിദ്ധീകരിച്ച ’ഗോത്രമക്കൾക്ക് പുതിയ പാഠങ്ങൾ’ എന്ന ലേഖനപരന്പരയ്ക്കാണ് പുരസ്കാരമെന്ന് പട്ടികജാതി ക്ഷേമമന്ത്രി എ.കെ. ബാലൻ പത്രസമ്മേളനത്തിൽ അറിയിച്ചു. പിആർഡി ഡയറക്ടർ യു.വി. ജോസ് ചെയർമാനും ഉണ്ണി ബാലകൃഷ്ണൻ, ആർ.എസ്. ബാബു, സരസ്വതി നാഗരാജൻ, ജി.പി. രാമചന്ദ്രൻ എന്നിവർ അംഗങ്ങളുമായ ജൂറിയാണ് പുരസ്കാരങ്ങൾ നിശ്ചയിച്ചത്.
ദൃശ്യമാധ്യമ വിഭാഗത്തിൽ മീഡിയ വണ്‍ റിപ്പോർട്ടർ സോഫിയ ബിന്ദുവും ജൂറി പരാമർശത്തിനു കൈരളി ടിവിയിലെ ലെസ്ലി ജോണും റേഡിയോ വിഭാഗത്തിൽ ദീപ്തി പിയും അവാർഡിന് അർഹരായി. പത്രപ്രവർത്തനത്തിൽ റെജിക്കു ലഭിക്കുന്ന 80-ാമത് പുരസ്കാരമാണ്. പഴയിടം പുല്ലുതുരുത്തിയിൽ പി.ജെ. ജോസഫിന്റെയും ത്രേസ്യാമ്മയുടെയും പുത്രനാണ്. ഭാര്യ ആഷ്ലി. മക്കൾ: ആഗ്നസ്, അൽഫോൻസ്.