![മസ്റ്ററിംഗ് വിനയായി; പല സർക്കാർ വെബ്സൈറ്റുകളും നിശ്ചലം!](https://mc-webpcache.readwhere.in/mcms.php?size=medium&in=https://mcmscache.epapr.in/post_images/website_27/post_13641418/full.jpg)
ചങ്ങനാശേരി: പെൻഷൻകാരുടെ മസ്റ്ററിംഗ് തുടങ്ങിയതോടെ പല സർക്കാർ വെബ്സൈറ്റുകളും തകരാറിലായി. മാനേജ്മെന്റുകൾ അധ്യാപകരുടെയും അനധ്യാപകരുടേയും നിയമനം സംബന്ധിച്ച വിവരങ്ങൾ അപ്ലോഡ് ചെയ്യാൻ വിദ്യാഭ്യാസ വകുപ്പ് കൈറ്റ് മുഖേന സജ്ജമാക്കിയ സമന്വയ വെബ്സൈറ്റും തകരാറിലായി. ഇതുമൂലം മാനേജ്മെൻ്റുകൾക്കു നിയമന രേഖകൾ യഥാസമയം അപ്ലോഡ് ചെയ്യാനാവുന്നില്ല. കഴിഞ്ഞ ഒരാഴ്ചയായി സൈറ്റിന്റെ പ്രവർത്തനം തകരാറിലാണ്.
വിവിധ പെൻഷൻകാരുടെ മസ്റ്ററിംഗ് ഡിസംബർ 15നകം പൂർത്തീകരിക്കാനുള്ള പ്രവർത്തനം ആരംഭിച്ചതോടെയാണ് വിദ്യാഭ്യാസ വകുപ്പിലേതടക്കം സർക്കാരിന്റെ സെർവറുകൾ തകരാറിലായതെന്നാണ് സൂചന. സംസ്ഥാന സർക്കാരിന്റെ ഇന്റർനെറ്റ് ശൃംഖല കൈകാര്യം ചെയ്യുന്ന ഐടി മിഷന്റെ കീഴിലുള്ള സെർവറിൽനിന്നു തന്നെയാണ് വിദ്യാഭ്യാസ വകുപ്പിന്റെ സമന്വയ സെർവറും പ്രവർത്തിക്കുന്നത്.
മസ്റ്ററിംഗിലൂടെ ഈ സെർവറിൽ ലോഡു കൂടിയതാണ് വിദ്യാഭ്യാസ വകുപ്പിന്റേതടക്കമുള്ള വിവിധ വകുപ്പുകളുടെ വെബ്സൈറ്റുകൾ തകരാറിലാകാൻ കാരണമെന്ന് ഐടി മിഷനിലെ ഉന്നത ഉദ്യോഗസ്ഥർ ചൂണ്ടിക്കാട്ടുന്നു.
മാനേജ്മെന്റുകൾ ഹൈസ്കൂളിലേക്കു നിയമനം നടത്തിയ അധ്യാപക, അനധ്യാപരുടെ വിവരങ്ങൾ സമന്വയ സൈറ്റിലൂടെ ഡിഇഒമാർക്കും എൽപി വിഭാഗത്തിലെ നിയമന വിവരങ്ങൾ എഇഒമാർക്കുമാണ് നൽകേണ്ടത്. കൂടാതെ നിയമനം സംബന്ധിച്ച പരാതികൾ, അപ്പീലുകൾ, കത്തിടപാടുകൾ തുടങ്ങിയ വ്യവഹാരങ്ങളും ഈ സൈറ്റിലൂടെയാണ് കൈകാര്യം ചെയ്യുന്നത്. സൈറ്റ് തകരാറിലായതോടെ എഇഓഫീസ് മുതൽ ഡിപിഐവരെ ബന്ധപ്പെടുന്ന സമന്വയ സൈറ്റിലൂടെയുള്ള പ്രവർത്തനങ്ങളെല്ലാം തടസപ്പെട്ടു.
കഴിഞ്ഞ ജൂണ് മുതലുള്ള പല നിയമനങ്ങളും സംസ്ഥാനത്തെ പല ഡിഇഒ, എഇഒ ഓഫീസുകളിൽ അംഗീകാരം നൽകാതെ കെട്ടിക്കിടക്കുകയാണെന്നാണ് ചില മാനേജ്മെന്റുകൾ ചൂണ്ടിക്കാട്ടുന്നത്. ഈ മുപ്പതിനകം നിയമന അംഗീകാരം നൽകണമെന്നു സംസ്ഥാന വിദ്യാഭ്യാസ വകുപ്പ് ബന്ധപ്പെട്ട ഉദ്യോഗസ്ഥർക്കു കർശന നിർദേശം നൽകിയിരുന്നു. ഇതോടെ ഡിഇഒ, എഇഒ ഓഫീസുകളിൽനിന്നു കൂട്ടമായി സൈറ്റിൽ പ്രവേശിച്ചതും സൈറ്റ് തകരാറിലാകാൻ കാരണമായതായി സൂചനയുണ്ട്.
നിയമന രേഖകൾ യഥാസമയം സൈറ്റിൽ രേഖപ്പെടുത്തിയില്ലെങ്കിൽ സർക്കാരിൽനിന്നുള്ള നിയമന അംഗീകാരം വൈകാനിടയുണ്ടെന്ന ആശങ്കയും ഉയർന്നിട്ടുണ്ട്. കഴിഞ്ഞ ജൂണിലാണ് വിദ്യാഭ്യാസ വകുപ്പിന്റെ സമന്വയ വെബസൈറ്റ് മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്തത്.
ബെന്നി ചിറയിൽ
വിവിധ പെൻഷൻകാരുടെ മസ്റ്ററിംഗ് ഡിസംബർ 15നകം പൂർത്തീകരിക്കാനുള്ള പ്രവർത്തനം ആരംഭിച്ചതോടെയാണ് വിദ്യാഭ്യാസ വകുപ്പിലേതടക്കം സർക്കാരിന്റെ സെർവറുകൾ തകരാറിലായതെന്നാണ് സൂചന. സംസ്ഥാന സർക്കാരിന്റെ ഇന്റർനെറ്റ് ശൃംഖല കൈകാര്യം ചെയ്യുന്ന ഐടി മിഷന്റെ കീഴിലുള്ള സെർവറിൽനിന്നു തന്നെയാണ് വിദ്യാഭ്യാസ വകുപ്പിന്റെ സമന്വയ സെർവറും പ്രവർത്തിക്കുന്നത്.
മസ്റ്ററിംഗിലൂടെ ഈ സെർവറിൽ ലോഡു കൂടിയതാണ് വിദ്യാഭ്യാസ വകുപ്പിന്റേതടക്കമുള്ള വിവിധ വകുപ്പുകളുടെ വെബ്സൈറ്റുകൾ തകരാറിലാകാൻ കാരണമെന്ന് ഐടി മിഷനിലെ ഉന്നത ഉദ്യോഗസ്ഥർ ചൂണ്ടിക്കാട്ടുന്നു.
മാനേജ്മെന്റുകൾ ഹൈസ്കൂളിലേക്കു നിയമനം നടത്തിയ അധ്യാപക, അനധ്യാപരുടെ വിവരങ്ങൾ സമന്വയ സൈറ്റിലൂടെ ഡിഇഒമാർക്കും എൽപി വിഭാഗത്തിലെ നിയമന വിവരങ്ങൾ എഇഒമാർക്കുമാണ് നൽകേണ്ടത്. കൂടാതെ നിയമനം സംബന്ധിച്ച പരാതികൾ, അപ്പീലുകൾ, കത്തിടപാടുകൾ തുടങ്ങിയ വ്യവഹാരങ്ങളും ഈ സൈറ്റിലൂടെയാണ് കൈകാര്യം ചെയ്യുന്നത്. സൈറ്റ് തകരാറിലായതോടെ എഇഓഫീസ് മുതൽ ഡിപിഐവരെ ബന്ധപ്പെടുന്ന സമന്വയ സൈറ്റിലൂടെയുള്ള പ്രവർത്തനങ്ങളെല്ലാം തടസപ്പെട്ടു.
കഴിഞ്ഞ ജൂണ് മുതലുള്ള പല നിയമനങ്ങളും സംസ്ഥാനത്തെ പല ഡിഇഒ, എഇഒ ഓഫീസുകളിൽ അംഗീകാരം നൽകാതെ കെട്ടിക്കിടക്കുകയാണെന്നാണ് ചില മാനേജ്മെന്റുകൾ ചൂണ്ടിക്കാട്ടുന്നത്. ഈ മുപ്പതിനകം നിയമന അംഗീകാരം നൽകണമെന്നു സംസ്ഥാന വിദ്യാഭ്യാസ വകുപ്പ് ബന്ധപ്പെട്ട ഉദ്യോഗസ്ഥർക്കു കർശന നിർദേശം നൽകിയിരുന്നു. ഇതോടെ ഡിഇഒ, എഇഒ ഓഫീസുകളിൽനിന്നു കൂട്ടമായി സൈറ്റിൽ പ്രവേശിച്ചതും സൈറ്റ് തകരാറിലാകാൻ കാരണമായതായി സൂചനയുണ്ട്.
നിയമന രേഖകൾ യഥാസമയം സൈറ്റിൽ രേഖപ്പെടുത്തിയില്ലെങ്കിൽ സർക്കാരിൽനിന്നുള്ള നിയമന അംഗീകാരം വൈകാനിടയുണ്ടെന്ന ആശങ്കയും ഉയർന്നിട്ടുണ്ട്. കഴിഞ്ഞ ജൂണിലാണ് വിദ്യാഭ്യാസ വകുപ്പിന്റെ സമന്വയ വെബസൈറ്റ് മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്തത്.
ബെന്നി ചിറയിൽ