![രാജസ്ഥാൻ സ്വദേശിയിൽനിന്നും 30 ലക്ഷം രൂപ കവർന്ന ഏഴുപേർ അറസ്റ്റിൽ](https://mc-webpcache.readwhere.in/mcms.php?size=medium&in=https://mcmscache.epapr.in/post_images/website_27/post_13640907/full.jpg)
അടിമാലി: ഭൂമി വാങ്ങി നൽകാമെന്നു വാഗ്ദാനം നൽകി രാജസ്ഥാൻ സ്വദേശിയിൽനിന്നും 30 ലക്ഷം രൂപ അപഹരിച്ച ഏഴുപേരെ അടിമാലി പോലീസ് അറസ്റ്റ് ചെയ്തു. അടിമാലി ആനച്ചാൽ തോക്കുപാറ വലിയപറന്പിൽ മജീദ് (38), അടിമാലി ദീപ്തി നഗർ കണ്ടിയാംകുടി ജോമോൻ (30), കല്ലാർകുട്ടി പുതിയ പാലത്തിനുസമീപം വിഴുക്കപ്പാറ രാജേഷ് (31), പൊളിഞ്ഞപാലം ക്ലാക്കായിൽ സോജി (30), പറവൂർ നീണ്ടുർ കാഞ്ഞിരത്തിങ്കൽ ജോസ്(30), തിരുവനന്തപുരം കിളിമാനൂർ ചൂട്ടയിൽ എ.കെ. മൻസിൽ ഫൈസൽ (33), കളമശേരി ഇടത്തല കല്ലേത്ത് നൗഫൽ (30) എന്നിവരെയാണ് അടിമാലി സിഐ പി.കെ. സാബു, എസ്ഐ എസ്. ശിവലാൽ എന്നിവരുടെ നേതൃത്വത്തിലുള്ള സംഘം അറസ്റ്റ് ചെയ്തത്. ഇവരുടെ പക്കൽനിന്നും 22.5 ലക്ഷം രൂപയും പിടിച്ചെടുത്തു.
രാജസ്ഥാൻ സ്വദേശിയും എറണാകുളം കടവന്ത്രയിലെ കംപ്യൂട്ടർ ബിസിനസുകാരനുമായ ദീപക്കിനെ കെണിയിൽപ്പെടുത്തിയാണ് 30 ലക്ഷം രൂപ അപഹരിച്ചത്. കൂട്ടുപ്രതികളായ അടിമാലി ചൂരക്കെട്ടൻ വഴിയോരത്ത് താമസിക്കുന്ന ബേസിൽ (30), സണ്ണി എന്നിവർക്കായി അന്വേഷണം ഉൗർജിതമാക്കി.
പോലീസ് പറയുന്നതിങ്ങനെ: വ്യാപാരിയായ ദീപക് മൂന്നാറിൽ ഭൂമി വാങ്ങാൻ തീരുമാനിച്ചു. ഇതുമായി ബന്ധപ്പെട്ട് മൂന്നാർ പള്ളിവാസലിനു സമീപം അടിമാലി സെന്റ് ജൂഡ് പള്ളി വികാരിയുടെ ഭൂമിയുണ്ടെന്ന് ഫൈസൽ, നൗഫൽ ജോസ് എന്നിവർ ദീപക്കിനെ ധരിപ്പിച്ചു. 22ന് ദീപക് സ്ഥലം കാണുന്നതിനായി അടിമാലിയിലെത്തി. പള്ളിവാസലിലെ ചില സ്ഥലങ്ങൾ കാണിച്ചുകൊടുക്കുകയും ചെയ്തു. ഈ സമയം മജീദ് മലപ്പുറം സ്വദേശിയാണെന്നാണു പരിചയപ്പെടുത്തിയത്. ബേസിൽ പള്ളിയിലെ സഹവികാരിയാണെന്നും ധരിപ്പിച്ചു.
മൂന്നുപേരോടൊപ്പം ദീപക് 30 ലക്ഷം രൂപയുമായി അടിമാലിയിലെത്തി. ചൊവ്വാഴ്ച രാത്രി ഏഴോടെ ഇവരെ മന്നാംകാലാവഴി സെന്റ് ജൂഡ് പള്ളിക്കു സമീപം എത്തിച്ചു. വികാരി തിരക്കിലാണെന്നുപറഞ്ഞ് പോലീസ് സ്റ്റേഷനു സമീപത്തുള്ള പെട്രോൾ പന്പിനു സമീപത്തെത്തിച്ച് മജീദും ബേസിലും ചേർന്ന് ദീപക്കിനെ ബൈക്കിൽ കയറ്റി മുനിത്തണ്ട് ഭാഗത്തേക്ക് കൂട്ടിക്കൊണ്ടുപോയി. ആളൊഴിഞ്ഞ സ്ഥലത്തെത്തിയപ്പോൾ ദീപക്കിനെ ആക്രമിച്ച് കീഴ്പ്പെടുത്തി 30 ലക്ഷമടങ്ങിയ ബാഗുമായി പ്രതികൾ കടന്നു.
ടൗണിലെത്തിയ ദീപക് കൂട്ടുകാരുമായി ചേർന്നു പോലീസിൽ പരാതി നൽകുകയായിരുന്നു. ടൗണിലെ ഓട്ടോ ഡ്രൈവറെ ചോദ്യം ചെയ്തതോടെ സംഭവങ്ങളുടെ ചുരുളഴിഞ്ഞു. ഉടൻതന്നെ പോലീസ് തോക്കുപാറയിലെത്തി മജീദിനെ വീട്ടിൽനിന്നു പിടികൂടി. ഇയാളുടെ വീട്ടിൽനിന്ന് 22.5 ലക്ഷം രൂപ കണ്ടെടുത്തു. മജിദിൽനിന്നു കൂടുതൽ പ്രതികളെക്കുറിച്ച് പോലീസ് മനസിലാക്കി രണ്ടു പേരോഴികെ മുഴുവൻ പ്രതികളെയും പിടികൂടുകയായിരുന്നു. ഇവരിൽനിന്നും പിസ്റ്റൾ അടക്കമുള്ള ആയുധങ്ങൾ കണ്ടെടുത്തിട്ടുണ്ട്. സി.ആർ. സന്തോഷ്, ജൂഡി, സോണി, അശോകൻ എന്നിവരും സംഘത്തിലുണ്ടായിരുന്നു.
രാജസ്ഥാൻ സ്വദേശിയും എറണാകുളം കടവന്ത്രയിലെ കംപ്യൂട്ടർ ബിസിനസുകാരനുമായ ദീപക്കിനെ കെണിയിൽപ്പെടുത്തിയാണ് 30 ലക്ഷം രൂപ അപഹരിച്ചത്. കൂട്ടുപ്രതികളായ അടിമാലി ചൂരക്കെട്ടൻ വഴിയോരത്ത് താമസിക്കുന്ന ബേസിൽ (30), സണ്ണി എന്നിവർക്കായി അന്വേഷണം ഉൗർജിതമാക്കി.
പോലീസ് പറയുന്നതിങ്ങനെ: വ്യാപാരിയായ ദീപക് മൂന്നാറിൽ ഭൂമി വാങ്ങാൻ തീരുമാനിച്ചു. ഇതുമായി ബന്ധപ്പെട്ട് മൂന്നാർ പള്ളിവാസലിനു സമീപം അടിമാലി സെന്റ് ജൂഡ് പള്ളി വികാരിയുടെ ഭൂമിയുണ്ടെന്ന് ഫൈസൽ, നൗഫൽ ജോസ് എന്നിവർ ദീപക്കിനെ ധരിപ്പിച്ചു. 22ന് ദീപക് സ്ഥലം കാണുന്നതിനായി അടിമാലിയിലെത്തി. പള്ളിവാസലിലെ ചില സ്ഥലങ്ങൾ കാണിച്ചുകൊടുക്കുകയും ചെയ്തു. ഈ സമയം മജീദ് മലപ്പുറം സ്വദേശിയാണെന്നാണു പരിചയപ്പെടുത്തിയത്. ബേസിൽ പള്ളിയിലെ സഹവികാരിയാണെന്നും ധരിപ്പിച്ചു.
മൂന്നുപേരോടൊപ്പം ദീപക് 30 ലക്ഷം രൂപയുമായി അടിമാലിയിലെത്തി. ചൊവ്വാഴ്ച രാത്രി ഏഴോടെ ഇവരെ മന്നാംകാലാവഴി സെന്റ് ജൂഡ് പള്ളിക്കു സമീപം എത്തിച്ചു. വികാരി തിരക്കിലാണെന്നുപറഞ്ഞ് പോലീസ് സ്റ്റേഷനു സമീപത്തുള്ള പെട്രോൾ പന്പിനു സമീപത്തെത്തിച്ച് മജീദും ബേസിലും ചേർന്ന് ദീപക്കിനെ ബൈക്കിൽ കയറ്റി മുനിത്തണ്ട് ഭാഗത്തേക്ക് കൂട്ടിക്കൊണ്ടുപോയി. ആളൊഴിഞ്ഞ സ്ഥലത്തെത്തിയപ്പോൾ ദീപക്കിനെ ആക്രമിച്ച് കീഴ്പ്പെടുത്തി 30 ലക്ഷമടങ്ങിയ ബാഗുമായി പ്രതികൾ കടന്നു.
ടൗണിലെത്തിയ ദീപക് കൂട്ടുകാരുമായി ചേർന്നു പോലീസിൽ പരാതി നൽകുകയായിരുന്നു. ടൗണിലെ ഓട്ടോ ഡ്രൈവറെ ചോദ്യം ചെയ്തതോടെ സംഭവങ്ങളുടെ ചുരുളഴിഞ്ഞു. ഉടൻതന്നെ പോലീസ് തോക്കുപാറയിലെത്തി മജീദിനെ വീട്ടിൽനിന്നു പിടികൂടി. ഇയാളുടെ വീട്ടിൽനിന്ന് 22.5 ലക്ഷം രൂപ കണ്ടെടുത്തു. മജിദിൽനിന്നു കൂടുതൽ പ്രതികളെക്കുറിച്ച് പോലീസ് മനസിലാക്കി രണ്ടു പേരോഴികെ മുഴുവൻ പ്രതികളെയും പിടികൂടുകയായിരുന്നു. ഇവരിൽനിന്നും പിസ്റ്റൾ അടക്കമുള്ള ആയുധങ്ങൾ കണ്ടെടുത്തിട്ടുണ്ട്. സി.ആർ. സന്തോഷ്, ജൂഡി, സോണി, അശോകൻ എന്നിവരും സംഘത്തിലുണ്ടായിരുന്നു.