![മിസ്റ്റർ വേൾഡ് ചിത്തരേശ് നടേശനു തലസ്ഥാനത്തിന്റെ ആദരം](https://mc-webpcache.readwhere.in/mcms.php?size=medium&in=https://mcmscache.epapr.in/post_images/website_27/post_13640442/full.jpg)
തിരുവനന്തപുരം: എറണാകുളത്തെ ഒരു സാധാരണ ക്ഷീരകർഷക കുടുംബത്തിൽ ജനിച്ച ചിത്തരേശ് നടേശൻ എന്ന ചെറുപ്പക്കാരൻ ലോകത്തിന്റെ നെറുകയിലേക്കു നടന്നു കയറിയതു കഠിനപരിശ്രമവും നിശ്ചയദാർഢ്യവും കൊണ്ടുമാത്രമാണെന്നു സഹകരണ, ടൂറിസം, ദേവസ്വംമന്ത്രി കടകംപള്ളി സുരേന്ദ്രൻ.
ദക്ഷിണ കൊറിയയിൽ നടന്ന പതിനൊന്നാമത് ലോക ബോഡി ബിൽഡിംഗ് ചാന്പ്യൻഷിപ്പിൽ മിസ്റ്റർ വേൾഡ് ആയ ചിത്തരേശ് നടേശനു സംസ്ഥാന യുവജനക്ഷേമ ബോർഡ് നൽകിയ സ്വീകരണ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി. 90 കിലോഗ്രാം മത്സര വിഭാഗത്തിലാണു ചിത്തരേശ് ലോക ചാന്പ്യനായത്. ഓവറോൾ കിരീടവും ലഭിച്ചു.
ശരീരസൗന്ദര്യ സംരക്ഷണത്തിനായി ദിവസവും അഞ്ചു മണിക്കൂറാണു ചിത്തരേശ് ചെലവഴിക്കുന്നത്. പകൽ ജോലിക്കു പോകും. ദിവസവും 40 മുട്ട കഴിക്കും ഒരു കിലോഗ്രാം ചിക്കനും. ഇങ്ങനെ ആഹാരം കഴിക്കാനുള്ള വരുമാനമുള്ള ജോലിയുണ്ടോ എന്നു മന്ത്രി ചിത്തരേശിനോടു സ്വകാര്യമായി ചോദിച്ചു. ഇല്ലെന്നും കടംവാങ്ങിയും മറ്റുമാണ് ശരീരം സംരക്ഷിക്കുന്നതെന്നും പറഞ്ഞു. അതിനാൽ ചിത്തരേശിനു ജോലി ലഭിക്കുന്നതിനു സർക്കാർ അർഹമായ പരിഗണന നൽകുമെന്നും മന്ത്രി ഉറപ്പ് നൽകി.
സർക്കാർ ഒരു വർഷം 50 കായിക താരങ്ങൾക്കു നിയമനം നൽകുന്നുണ്ട്. സന്തോഷ് ട്രോഫി കളിച്ച താരങ്ങൾക്കും ഏഷ്യൻ ഗെയിംസിൽ പങ്കെടുത്തവർക്കും ജോലി നൽകുമെന്നും മന്ത്രി അറിയിച്ചു.
തൈക്കാട് ഗവണ്മെന്റ് ആർട്സ് കോളജിൽ നടന്ന ചടങ്ങിൽ യുവജനക്ഷേമ ബോർഡ് വൈസ് ചെയർമാൻ പി.ബിജു അധ്യക്ഷനായി. മെംബർ സെക്രട്ടറി മിനിമോൾ ഏബ്രഹാം, അംഗം സന്തോഷ് കാല, സംസ്ഥാന ഒളിന്പിക് അസോസിയേഷൻ പ്രസിഡന്റ് സുനിൽകുമാർ തുടങ്ങിയവർ എന്നിവർ പ്രസംഗിച്ചു. ചിത്തരേശിന്റെ മാതാപിതാക്കളായ നടേശനും നിർമലയും പങ്കെടുത്തു.
ചടങ്ങിൽ യുവജനക്ഷേമ ബോർഡ് 25 വയസിൽ താഴെയുള്ള യുവതികൾക്കായി ഡിസംബർ ഒൻപത് മുതൽ 25 വരെ തലസ്ഥാനത്തു നടത്തുന്ന കളരി പരിശീലനത്തിന്റെ രജിസ്ട്രേഷനുള്ള വെബ്സൈറ്റിന്റെ ഉദ്ഘാടനം വഴുതക്കാട് വിമൻസ് കോളജ് ചെയർപേഴ്സണ് ഗായത്രി ഉദ്ഘാടനംചെയ്തു.
ദക്ഷിണ കൊറിയയിൽ നടന്ന പതിനൊന്നാമത് ലോക ബോഡി ബിൽഡിംഗ് ചാന്പ്യൻഷിപ്പിൽ മിസ്റ്റർ വേൾഡ് ആയ ചിത്തരേശ് നടേശനു സംസ്ഥാന യുവജനക്ഷേമ ബോർഡ് നൽകിയ സ്വീകരണ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി. 90 കിലോഗ്രാം മത്സര വിഭാഗത്തിലാണു ചിത്തരേശ് ലോക ചാന്പ്യനായത്. ഓവറോൾ കിരീടവും ലഭിച്ചു.
ശരീരസൗന്ദര്യ സംരക്ഷണത്തിനായി ദിവസവും അഞ്ചു മണിക്കൂറാണു ചിത്തരേശ് ചെലവഴിക്കുന്നത്. പകൽ ജോലിക്കു പോകും. ദിവസവും 40 മുട്ട കഴിക്കും ഒരു കിലോഗ്രാം ചിക്കനും. ഇങ്ങനെ ആഹാരം കഴിക്കാനുള്ള വരുമാനമുള്ള ജോലിയുണ്ടോ എന്നു മന്ത്രി ചിത്തരേശിനോടു സ്വകാര്യമായി ചോദിച്ചു. ഇല്ലെന്നും കടംവാങ്ങിയും മറ്റുമാണ് ശരീരം സംരക്ഷിക്കുന്നതെന്നും പറഞ്ഞു. അതിനാൽ ചിത്തരേശിനു ജോലി ലഭിക്കുന്നതിനു സർക്കാർ അർഹമായ പരിഗണന നൽകുമെന്നും മന്ത്രി ഉറപ്പ് നൽകി.
സർക്കാർ ഒരു വർഷം 50 കായിക താരങ്ങൾക്കു നിയമനം നൽകുന്നുണ്ട്. സന്തോഷ് ട്രോഫി കളിച്ച താരങ്ങൾക്കും ഏഷ്യൻ ഗെയിംസിൽ പങ്കെടുത്തവർക്കും ജോലി നൽകുമെന്നും മന്ത്രി അറിയിച്ചു.
തൈക്കാട് ഗവണ്മെന്റ് ആർട്സ് കോളജിൽ നടന്ന ചടങ്ങിൽ യുവജനക്ഷേമ ബോർഡ് വൈസ് ചെയർമാൻ പി.ബിജു അധ്യക്ഷനായി. മെംബർ സെക്രട്ടറി മിനിമോൾ ഏബ്രഹാം, അംഗം സന്തോഷ് കാല, സംസ്ഥാന ഒളിന്പിക് അസോസിയേഷൻ പ്രസിഡന്റ് സുനിൽകുമാർ തുടങ്ങിയവർ എന്നിവർ പ്രസംഗിച്ചു. ചിത്തരേശിന്റെ മാതാപിതാക്കളായ നടേശനും നിർമലയും പങ്കെടുത്തു.
ചടങ്ങിൽ യുവജനക്ഷേമ ബോർഡ് 25 വയസിൽ താഴെയുള്ള യുവതികൾക്കായി ഡിസംബർ ഒൻപത് മുതൽ 25 വരെ തലസ്ഥാനത്തു നടത്തുന്ന കളരി പരിശീലനത്തിന്റെ രജിസ്ട്രേഷനുള്ള വെബ്സൈറ്റിന്റെ ഉദ്ഘാടനം വഴുതക്കാട് വിമൻസ് കോളജ് ചെയർപേഴ്സണ് ഗായത്രി ഉദ്ഘാടനംചെയ്തു.