കൊല്ലം: പൂയപ്പളളിയില്‍ അമ്മയെയും മകളെയും വീട്ടിനുള്ളിൽ പൂട്ടി വാതിലും ഗേറ്റും സീല്‍ ചെയ്തു ബാങ്ക് ജപ്തി നടത്തി.. പൂയപ്പള്ളി പടിഞ്ഞാറ് ഷൈന്‍ കോട്ടേജില്‍ ഷൈന്‍ എന്നു വിളിക്കുന്ന തോമസ് മത്തായിയുടെ വീടും പുരയിടവുമാണു കൊല്ലം യൂക്കോ ബാങ്ക് അധികൃതര്‍ കോടതി ഉത്തരവോടെ ജപ്തി നടത്തിയത്. ഇന്നലെ ഉച്ചകഴിഞ്ഞ് മൂന്നോടെയായിരുന്നു സംഭവം.
ബാങ്ക് അധികൃതരും കമ്മീഷനും സ്ഥലത്തെത്തിയപ്പോള്‍ വീടിന്റെ രണ്ടു വശത്തേയും ഗേറ്റുകള്‍ പൂട്ടിയ നിലയിലായിരുന്നുവെന്നു പറയുന്നു. ഗേറ്റിന്റെ പൂട്ടു പൊളിച്ചു ജപ്തി സംഘം കോമ്പൗണ്ടില്‍ കയറി. വീടിന്റെ വാതിലുകള്‍ പൂട്ടി സീല്‍ ചെയ്തു. വീടിന്റെ കിഴക്കും പടിഞ്ഞാറുമുള്ള ഗേറ്റുകള്‍ പൂട്ടിയ നിലയിലുമായിരുന്നു. രണ്ടു ഗേറ്റുകളും ജപ്തി സംഘം സീല്‍ ചെയ്തു.
എന്നാൽ, ജപ്തി സമയത്തു തോമസിന്റെ ഭാര്യ ശോഭയും മകള്‍ അച്ചുവും വീടിനുള്ളില്‍ ഉറങ്ങിക്കിടക്കുകയായിരുന്നു. ഉറക്കമുണര്ന്നപ്പോഴാണു വീടു പുറത്തുനിന്നു പൂട്ടിയതായി അറിയുന്നത്. പുറത്തിറങ്ങാന്‍ കഴിയാതെ വീടിനുള്ളില്‍ കുടുങ്ങിയ വിവരം അറിയിച്ചതിനെത്തുടര്‍ന്നു പ്രദേശവാസികളും പൂയപ്പള്ളി പോലിസും സ്ഥലത്തെത്തി.
തുടര്‍ന്ന് ബാങ്ക് അധികൃതരുമായി പോലിസ് ബന്ധപ്പെട്ടെങ്കിലും ഇവര്‍ സ്ഥലത്തെത്തിയില്ല. കോടതി നടപടികളായതിനാല് പോലീസിന് ഇടപെടാന്‍ കഴിയില്ലെന്ന് അറിയിച്ചു.
തുടര്‍ന്ന് വൈകുന്നേരം ആറോടെ സ്ഥലത്തു തടിച്ചുകൂടിയ നാട്ടുകാർ ഗേറ്റിന്റെയും വാതിലിന്റെയും പൂട്ടുകള്‍ തകര്‍ത്ത് ഇരുവരെയും പുറത്തെത്തിച്ചു. ഇവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
കൊല്ലം യൂക്കോ ബാങ്കിന്റെ കൊല്ലം ശാഖയില്‍നിന്ന് ഒന്നര കോടിയില്‍പരം രൂപ കിളിക്കൊല്ലൂര്‍ ശ്രീനാരായണ കാഷ്യൂ ഇന്‍ഡസ്ട്രി നടത്തിപ്പുകാരനായ സിനിലാല്‍ വായ്പ എടുത്തിരുന്നു. ഇതിനായി തോമസ് മത്തായി തന്റെ വീടും നാല്പത് സെന്റും ജാമ്യമായി നല്‍കിയിരുന്നു. ലോണ്‍ കുടിശികയായതോടെയാണു ബാങ്ക് ജപ്തി നടപടിയിലേക്കു തിരിഞ്ഞത്.
ബാങ്കിന്റെ ഹെഡ് ഓഫീസില്‍ ഒറ്റത്തവണ തീര്‍പ്പാക്കല്‍ പദ്ധതിയിലേക്ക് അപേക്ഷ നല്‍കിയിരുന്നതായി തോമസ് മത്തായി പറഞ്ഞു.
അതേസമയം, വീടിനുള്ളിൽ ആളുണ്ടായിരുന്നതായി അറിഞ്ഞിരുന്നില്ലെന്നാണ് ബാങ്കുമായി ബന്ധപ്പെട്ടവർ പറയുന്നത്.
ബാങ്ക് അധികൃതരും കമ്മീഷനും സ്ഥലത്തെത്തിയപ്പോള്‍ വീടിന്റെ രണ്ടു വശത്തേയും ഗേറ്റുകള്‍ പൂട്ടിയ നിലയിലായിരുന്നുവെന്നു പറയുന്നു. ഗേറ്റിന്റെ പൂട്ടു പൊളിച്ചു ജപ്തി സംഘം കോമ്പൗണ്ടില്‍ കയറി. വീടിന്റെ വാതിലുകള്‍ പൂട്ടി സീല്‍ ചെയ്തു. വീടിന്റെ കിഴക്കും പടിഞ്ഞാറുമുള്ള ഗേറ്റുകള്‍ പൂട്ടിയ നിലയിലുമായിരുന്നു. രണ്ടു ഗേറ്റുകളും ജപ്തി സംഘം സീല്‍ ചെയ്തു.
എന്നാൽ, ജപ്തി സമയത്തു തോമസിന്റെ ഭാര്യ ശോഭയും മകള്‍ അച്ചുവും വീടിനുള്ളില്‍ ഉറങ്ങിക്കിടക്കുകയായിരുന്നു. ഉറക്കമുണര്ന്നപ്പോഴാണു വീടു പുറത്തുനിന്നു പൂട്ടിയതായി അറിയുന്നത്. പുറത്തിറങ്ങാന്‍ കഴിയാതെ വീടിനുള്ളില്‍ കുടുങ്ങിയ വിവരം അറിയിച്ചതിനെത്തുടര്‍ന്നു പ്രദേശവാസികളും പൂയപ്പള്ളി പോലിസും സ്ഥലത്തെത്തി.
തുടര്‍ന്ന് ബാങ്ക് അധികൃതരുമായി പോലിസ് ബന്ധപ്പെട്ടെങ്കിലും ഇവര്‍ സ്ഥലത്തെത്തിയില്ല. കോടതി നടപടികളായതിനാല് പോലീസിന് ഇടപെടാന്‍ കഴിയില്ലെന്ന് അറിയിച്ചു.
തുടര്‍ന്ന് വൈകുന്നേരം ആറോടെ സ്ഥലത്തു തടിച്ചുകൂടിയ നാട്ടുകാർ ഗേറ്റിന്റെയും വാതിലിന്റെയും പൂട്ടുകള്‍ തകര്‍ത്ത് ഇരുവരെയും പുറത്തെത്തിച്ചു. ഇവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
കൊല്ലം യൂക്കോ ബാങ്കിന്റെ കൊല്ലം ശാഖയില്‍നിന്ന് ഒന്നര കോടിയില്‍പരം രൂപ കിളിക്കൊല്ലൂര്‍ ശ്രീനാരായണ കാഷ്യൂ ഇന്‍ഡസ്ട്രി നടത്തിപ്പുകാരനായ സിനിലാല്‍ വായ്പ എടുത്തിരുന്നു. ഇതിനായി തോമസ് മത്തായി തന്റെ വീടും നാല്പത് സെന്റും ജാമ്യമായി നല്‍കിയിരുന്നു. ലോണ്‍ കുടിശികയായതോടെയാണു ബാങ്ക് ജപ്തി നടപടിയിലേക്കു തിരിഞ്ഞത്.
ബാങ്കിന്റെ ഹെഡ് ഓഫീസില്‍ ഒറ്റത്തവണ തീര്‍പ്പാക്കല്‍ പദ്ധതിയിലേക്ക് അപേക്ഷ നല്‍കിയിരുന്നതായി തോമസ് മത്തായി പറഞ്ഞു.
അതേസമയം, വീടിനുള്ളിൽ ആളുണ്ടായിരുന്നതായി അറിഞ്ഞിരുന്നില്ലെന്നാണ് ബാങ്കുമായി ബന്ധപ്പെട്ടവർ പറയുന്നത്.