![ചർച്ച് ആക്ടിനെ പിന്തുണയ്ക്കുന്നത് അപകടകരം: സീറോ മലബാർ സഭ](https://mc-webpcache.readwhere.in/mcms.php?size=medium&in=https://mcmscache.epapr.in/post_images/website_27/post_13622260/full.jpg)
കൊച്ചി: ക്രൈസ്തവ സഭകളുടെ സ്വത്ത് കൈകാര്യം ചെയ്യാൻ വഖഫ്-ദേവസ്വം ബോർഡുകൾക്കു സമാനമായ ചർച്ച് പ്രോപ്പർട്ടി ആക്ട് നടപ്പാക്കണമെന്നാവശ്യപ്പെട്ടുള്ള ചർച്ചകൾ സജീവമാക്കി നിലനിർത്താൻ ചില സഭാവിരുദ്ധ ശക്തികൾ ബോധപൂർവം നടത്തുന്ന ശ്രമങ്ങൾ അപലപനീയമാണെന്നു സീറോ മലബാർ സഭ. സഭാ വിരുദ്ധരും നിക്ഷിപ്ത താത്പര്യക്കാരും പ്രോത്സാഹിപ്പിക്കുന്ന ചർച്ച് ആക്ട് വ്യവസ്ഥാപിത സഭകളിലെ ഐക്യവും ഭദ്രതയും തകർക്കുമെന്നതു വസ്തുതാപരമാണെന്നു സീറോ മലബാർ സഭയുടെ ആസ്ഥാന കാര്യാലയമായ കാക്കനാട് മൗണ്ട് സെന്റ് തോമസിൽനിന്നു പുറത്തിറക്കിയ പത്രക്കുറിപ്പിൽ പറഞ്ഞു.
ഇന്ത്യൻ സിവിൽ നിയമങ്ങളും സഭാ നിയമങ്ങളും അനുശാസിക്കും വിധം രജിസ്ട്രേഷൻ, ട്രാൻസ്ഫർ, ഇൻഹറിറ്റൻസ്, ഫീസ് ഒടുക്കൽ നികുതി ഒടുക്കൽ തുടങ്ങിയ നടപടിക്രമങ്ങൾക്കു വിധേയമായി വസ്തുവകകൾ ആർജിക്കുന്നതിനും കൈകാര്യം ചെയ്യുന്നതിനും ക്രമക്കേടുകൾ പരിഹരിക്കുന്നതിനും കത്തോലിക്കാ സഭയ്ക്കു പരന്പരാഗതവും വ്യവസ്ഥാപിതവുമായ സംവിധാനങ്ങളും മാർഗങ്ങളും നിലവിലുള്ള സാഹചര്യത്തിൽ കത്തോലിക്കാ സഭയുടെ സ്വത്തുക്കൾ സംബന്ധിച്ച് മറ്റൊരു നിയമം അപ്രസക്തവും അനാവശ്യവുമാണ്.
ഭരണഘടനയിലെ ആർട്ടിക്കിൾ 26ന്റെ അടിസ്ഥാനത്തിൽ കൈകാര്യം ചെയ്യപ്പെട്ടുകൊണ്ടിരിക്കുന്ന സഭയിലെ വസ്തുവകകളുടെ നടത്തിപ്പ് സംബന്ധിച്ച തീരുമാനങ്ങൾ കൈക്കൊള്ളുന്നതു പാസ്റ്ററൽ കൗണ്സിൽ, പൊതുയോഗം, പ്രതിനിധിയോഗം തുടങ്ങിയ സഭയ്ക്കുള്ളിലെ ജനാധിപത്യ സംവിധാനങ്ങളിലൂടെയാണ്. ഭണഘടന ഉറപ്പുനല്കുന്ന മതപരമായ അവകാശങ്ങളും സുതാര്യവും നീതിപൂർവകവുമായ ഭരണം ഉറപ്പാക്കുന്നതിനാവശ്യമായ സഭാ നിയമങ്ങളും സിവിൽ നിയമങ്ങളും നിലവിലുള്ള സാഹചര്യത്തിൽ ഇതര സമുദായത്തിലെ സ്വത്തുക്കൾ കൈകാര്യം ചെയ്യുന്ന വഖഫ്-ദേവസ്വം ബോർഡുകൾക്കു തുല്യമായ സംവിധാനം സഭയിലും വേണമെന്നു ശഠിക്കുന്നവർ ഇത്തരം ബോർഡുകൾ നിലവിൽ വന്നതിന്റെ ചരിത്രപശ്ചാത്തലം കൂടി പരിശോധിക്കേണ്ടതാണ്.
സഭകൾ തമ്മിലുള്ള തർക്കങ്ങൾ സഭാപരമായും രമ്യതയിലും പരിഹരിക്കുന്നതിനു പകരം സ്വത്തുവിഷയങ്ങൾ ഉൾപ്പെടുത്തി ജനവികാരം ഇളക്കിവിട്ടു സർക്കാരിൽ സമ്മർദം ചെലുത്തി ചർച്ച് ആക്ട് നടപ്പിലാക്കാൻ ചില സഹോദരീസഭകൾ ശ്രമിക്കുന്നത് ആശങ്ക ഉളവാക്കുന്നതാണ്. ദൂരവ്യാപകമായ ദുരന്തഫലങ്ങൾ ഉളവാക്കുന്ന ചർച്ച് ആക്ടിനെ പിന്തുണയ്ക്കുന്നവർ പുനർവിചിന്തനം നടത്തണമെന്നു സീറോ മലബാർ സഭ ആവശ്യപ്പെട്ടു.
സഭാവിരുദ്ധ ശക്തികൾക്ക് നൽകുന്ന അനാവശ്യ പിന്തുണ എല്ലാ സഭകളെയും ദോഷകരമായി ബാധിക്കുമെന്ന സത്യം എല്ലാ സഭകളും തിരിച്ചറിയണം. നിലവിലുള്ള ഭിന്നതകളെയും പ്രതികൂല പരിതോവസ്ഥകളെയും കൂട്ടായ ചർച്ചയിലൂടെ പരിഹരിക്കുകയാണു വേണ്ടതെന്നും പത്രക്കുറിപ്പിൽ പറയുന്നു.
ഇന്ത്യൻ സിവിൽ നിയമങ്ങളും സഭാ നിയമങ്ങളും അനുശാസിക്കും വിധം രജിസ്ട്രേഷൻ, ട്രാൻസ്ഫർ, ഇൻഹറിറ്റൻസ്, ഫീസ് ഒടുക്കൽ നികുതി ഒടുക്കൽ തുടങ്ങിയ നടപടിക്രമങ്ങൾക്കു വിധേയമായി വസ്തുവകകൾ ആർജിക്കുന്നതിനും കൈകാര്യം ചെയ്യുന്നതിനും ക്രമക്കേടുകൾ പരിഹരിക്കുന്നതിനും കത്തോലിക്കാ സഭയ്ക്കു പരന്പരാഗതവും വ്യവസ്ഥാപിതവുമായ സംവിധാനങ്ങളും മാർഗങ്ങളും നിലവിലുള്ള സാഹചര്യത്തിൽ കത്തോലിക്കാ സഭയുടെ സ്വത്തുക്കൾ സംബന്ധിച്ച് മറ്റൊരു നിയമം അപ്രസക്തവും അനാവശ്യവുമാണ്.
ഭരണഘടനയിലെ ആർട്ടിക്കിൾ 26ന്റെ അടിസ്ഥാനത്തിൽ കൈകാര്യം ചെയ്യപ്പെട്ടുകൊണ്ടിരിക്കുന്ന സഭയിലെ വസ്തുവകകളുടെ നടത്തിപ്പ് സംബന്ധിച്ച തീരുമാനങ്ങൾ കൈക്കൊള്ളുന്നതു പാസ്റ്ററൽ കൗണ്സിൽ, പൊതുയോഗം, പ്രതിനിധിയോഗം തുടങ്ങിയ സഭയ്ക്കുള്ളിലെ ജനാധിപത്യ സംവിധാനങ്ങളിലൂടെയാണ്. ഭണഘടന ഉറപ്പുനല്കുന്ന മതപരമായ അവകാശങ്ങളും സുതാര്യവും നീതിപൂർവകവുമായ ഭരണം ഉറപ്പാക്കുന്നതിനാവശ്യമായ സഭാ നിയമങ്ങളും സിവിൽ നിയമങ്ങളും നിലവിലുള്ള സാഹചര്യത്തിൽ ഇതര സമുദായത്തിലെ സ്വത്തുക്കൾ കൈകാര്യം ചെയ്യുന്ന വഖഫ്-ദേവസ്വം ബോർഡുകൾക്കു തുല്യമായ സംവിധാനം സഭയിലും വേണമെന്നു ശഠിക്കുന്നവർ ഇത്തരം ബോർഡുകൾ നിലവിൽ വന്നതിന്റെ ചരിത്രപശ്ചാത്തലം കൂടി പരിശോധിക്കേണ്ടതാണ്.
സഭകൾ തമ്മിലുള്ള തർക്കങ്ങൾ സഭാപരമായും രമ്യതയിലും പരിഹരിക്കുന്നതിനു പകരം സ്വത്തുവിഷയങ്ങൾ ഉൾപ്പെടുത്തി ജനവികാരം ഇളക്കിവിട്ടു സർക്കാരിൽ സമ്മർദം ചെലുത്തി ചർച്ച് ആക്ട് നടപ്പിലാക്കാൻ ചില സഹോദരീസഭകൾ ശ്രമിക്കുന്നത് ആശങ്ക ഉളവാക്കുന്നതാണ്. ദൂരവ്യാപകമായ ദുരന്തഫലങ്ങൾ ഉളവാക്കുന്ന ചർച്ച് ആക്ടിനെ പിന്തുണയ്ക്കുന്നവർ പുനർവിചിന്തനം നടത്തണമെന്നു സീറോ മലബാർ സഭ ആവശ്യപ്പെട്ടു.
സഭാവിരുദ്ധ ശക്തികൾക്ക് നൽകുന്ന അനാവശ്യ പിന്തുണ എല്ലാ സഭകളെയും ദോഷകരമായി ബാധിക്കുമെന്ന സത്യം എല്ലാ സഭകളും തിരിച്ചറിയണം. നിലവിലുള്ള ഭിന്നതകളെയും പ്രതികൂല പരിതോവസ്ഥകളെയും കൂട്ടായ ചർച്ചയിലൂടെ പരിഹരിക്കുകയാണു വേണ്ടതെന്നും പത്രക്കുറിപ്പിൽ പറയുന്നു.