ദുബായ്: ഐസിസി ടെസ്റ്റ് ക്രിക്കറ്റ് ബാറ്റ്സ്മാന്മാരുടെ റാങ്കിംഗിൽ ഇന്ത്യൻ നായകൻ വിരാട് കോഹ്ലി ഒന്നാമതുള്ള ഓസീസ് താരം സ്റ്റീവ് സ്മിത്തുമായുള്ള അകലം വെറും മൂന്ന് പോയിന്റായി കുറച്ചു. സ്മിത്തിന് 931ഉം കോഹ്ലിക്ക് 928ഉം പോയിന്റാണിപ്പോൾ. കഴിഞ്ഞ റാങ്കിംഗ് പ്രകാരം 25 പോയിന്റ് വ്യത്യാസമാണ് ആദ്യ രണ്ട് സ്ഥാനങ്ങളിലുള്ള ഇരുവരും തമ്മിലുണ്ടായിരുന്നത്. ബംഗ്ലാദേശിനെതിരായ കോൽക്കത്ത ടെസ്റ്റിൽ 136 റണ്‍സ് നേടിയതാണ് ഇന്ത്യൻ ക്യാപ്റ്റന്റെ പോയിന്റ് വർധിപ്പിച്ചത്.
ന്യൂസിലൻഡ് നായകൻ കെയ്ൻ വില്യംസണ്, ഇന്ത്യൻ താരങ്ങളായ ചേതേശ്വർ പൂജാര, അജിങ്ക്യ രഹാനെ എന്നിവരാണ് ആദ്യ അഞ്ച് സ്ഥാനങ്ങളിലുള്ളത്. ഇന്ത്യൻ ഓപ്പണർ മായങ്ക് അഗർവാൾ കരിയറിൽ ആദ്യമായി ആദ്യ പത്തിലെത്തി. 700 പോയിന്റുമായി പത്താം സ്ഥാനത്താണ് മായങ്ക്.
ടെസ്റ്റിൽ ആദ്യമായി ഇരട്ട സെഞ്ചുറി (205) നേടുന്ന കിവീസ് വിക്കറ്റ് കീപ്പർ എന്ന നേട്ടത്തിലെത്തിയ ബിജെ വാറ്റ്ലിംഗും പാകിസ്ഥാനെതിരെ തകർപ്പൻ സെഞ്ചുറി(185 റണ്‍സ്) നേടിയ ഓസീസ് താരം മാർനസ് ലബുഷെയ്നും കരിയറിലെ മികച്ച റാങ്കിലെത്തി. 35ാം സ്ഥാനത്തായിരുന്ന ലബുഷെയ്ൻ പുതിയ റാങ്കിംഗിൽ 14-ാം സ്ഥാനത്താണ്. വാറ്റ്ലിംഗ് 10 സ്ഥാനം കയറി പന്ത്രണ്ടിലെത്തി.
ബൗളിംഗിൽ ഓസീസ് പേസർ പാറ്റ് കമ്മിൻസ, ദക്ഷിണാഫ്രിക്കയുടെ കാഗിസോ റബാഡ എന്നിവർ ആദ്യ രണ്ട് സ്ഥാനങ്ങൾ നിലനിർത്തി. ഇന്ത്യൻ സ്പിന്നർ ആർ. അശ്വിൻ ഒന്‍പതാമതെത്തി. ഓൾറൗണ്ടർമാരിൽ വെസ്റ്റ് ഇൻഡീസിന്റെ ജാസൻ ഹോൾഡർ, ഇന്ത്യയുടെ രവീന്ദ്ര ജഡേജ, ഇംഗ്ലണ്ടിന്റെ ബെൻ സ്റ്റോക്സ് എന്നിവരാണ് ആദ്യ മൂന്ന് സ്ഥാനങ്ങളിൽ.
ന്യൂസിലൻഡ് നായകൻ കെയ്ൻ വില്യംസണ്, ഇന്ത്യൻ താരങ്ങളായ ചേതേശ്വർ പൂജാര, അജിങ്ക്യ രഹാനെ എന്നിവരാണ് ആദ്യ അഞ്ച് സ്ഥാനങ്ങളിലുള്ളത്. ഇന്ത്യൻ ഓപ്പണർ മായങ്ക് അഗർവാൾ കരിയറിൽ ആദ്യമായി ആദ്യ പത്തിലെത്തി. 700 പോയിന്റുമായി പത്താം സ്ഥാനത്താണ് മായങ്ക്.
ടെസ്റ്റിൽ ആദ്യമായി ഇരട്ട സെഞ്ചുറി (205) നേടുന്ന കിവീസ് വിക്കറ്റ് കീപ്പർ എന്ന നേട്ടത്തിലെത്തിയ ബിജെ വാറ്റ്ലിംഗും പാകിസ്ഥാനെതിരെ തകർപ്പൻ സെഞ്ചുറി(185 റണ്‍സ്) നേടിയ ഓസീസ് താരം മാർനസ് ലബുഷെയ്നും കരിയറിലെ മികച്ച റാങ്കിലെത്തി. 35ാം സ്ഥാനത്തായിരുന്ന ലബുഷെയ്ൻ പുതിയ റാങ്കിംഗിൽ 14-ാം സ്ഥാനത്താണ്. വാറ്റ്ലിംഗ് 10 സ്ഥാനം കയറി പന്ത്രണ്ടിലെത്തി.
ബൗളിംഗിൽ ഓസീസ് പേസർ പാറ്റ് കമ്മിൻസ, ദക്ഷിണാഫ്രിക്കയുടെ കാഗിസോ റബാഡ എന്നിവർ ആദ്യ രണ്ട് സ്ഥാനങ്ങൾ നിലനിർത്തി. ഇന്ത്യൻ സ്പിന്നർ ആർ. അശ്വിൻ ഒന്‍പതാമതെത്തി. ഓൾറൗണ്ടർമാരിൽ വെസ്റ്റ് ഇൻഡീസിന്റെ ജാസൻ ഹോൾഡർ, ഇന്ത്യയുടെ രവീന്ദ്ര ജഡേജ, ഇംഗ്ലണ്ടിന്റെ ബെൻ സ്റ്റോക്സ് എന്നിവരാണ് ആദ്യ മൂന്ന് സ്ഥാനങ്ങളിൽ.