കൊച്ചി: സർക്കാർ പ്രൈമറി സ്കൂളുകളിലേപ്പോലെ സ്കൂളിന്റെ പരിസരവും ക്ലാസ് മുറികളും ശുചീകരിക്കാൻ എയ്ഡഡ് പ്രൈമറി സ്കൂളുകളിലും ശുചീകരണ ജീവനക്കാരുടെ (മീനിയൽ സ്റ്റാഫ്) തസ്തിക അനുവദിക്കാൻ സ്കൂൾ മാനേജ്മെന്റുകൾ നൽകിയ നിവേദനം സർക്കാർ മൂന്നു മാസത്തിനകം പരിഗണിച്ചു തീർപ്പാക്കണമെന്ന് ഹൈക്കോടതി.
ശുചീകരണ ജീവനക്കാരുടെ തസ്തിക അനുവദിക്കണമെന്നാവശ്യപ്പെട്ട് തൃശൂർ കയ്പമംഗലം കൂരിക്കുഴി എഎംയുപി സ്കൂൾ മാനേജർ ഉൾപ്പെടെയുള്ളവരുടെ ഹർജിയിലാണ് സിംഗിൾ ബെഞ്ചിന്റെ നിർദേശം.
സ്കൂളുകളിലെ ടോയ്ലെറ്റ്, കുളിമുറി എന്നിവ ശുചീകരിക്കാനും ക്ലാസ് മുറികളും സ്കൂൾ പരിസരവും വൃത്തിയാക്കാനും മീനിയൽ സ്റ്റാഫിന്റെ തസ്തിക അനുവദിക്കണം. സർക്കാർ പ്രൈമറി സ്കൂളുകളിൽ ഇത്തരം തസ്തികകൾ ഉണ്ടെങ്കിലും എയ്ഡഡ് പ്രൈമറി സ്കൂളുകളിൽ ഇതനുവദിക്കാത്തത് വിവേചനമാണെന്നാണ് ഹർജിക്കാരുടെ വാദം. ഈ അധ്യയന വർഷം തന്നെ തസ്തിക അനുവദിക്കാൻ സർക്കാരിന് നിർദേശം നൽകണമെന്നായിരുന്നു ഹർജിയിലെ ആവശ്യം. ഹർജി പരിഗണിച്ച സിംഗിൾ ബെഞ്ച് സ്കൂൾ മാനേജ്മെന്റുകൾ നൽകിയ നിവേദനം കക്ഷികൾക്ക് നോട്ടീസ് നൽകി അവരെക്കൂടി കേട്ട് നിയമാനുസൃതം തീർപ്പാക്കാൻ ഉത്തരവ് നൽകുകയായിരുന്നു.
ശുചീകരണ ജീവനക്കാരുടെ തസ്തിക അനുവദിക്കണമെന്നാവശ്യപ്പെട്ട് തൃശൂർ കയ്പമംഗലം കൂരിക്കുഴി എഎംയുപി സ്കൂൾ മാനേജർ ഉൾപ്പെടെയുള്ളവരുടെ ഹർജിയിലാണ് സിംഗിൾ ബെഞ്ചിന്റെ നിർദേശം.
സ്കൂളുകളിലെ ടോയ്ലെറ്റ്, കുളിമുറി എന്നിവ ശുചീകരിക്കാനും ക്ലാസ് മുറികളും സ്കൂൾ പരിസരവും വൃത്തിയാക്കാനും മീനിയൽ സ്റ്റാഫിന്റെ തസ്തിക അനുവദിക്കണം. സർക്കാർ പ്രൈമറി സ്കൂളുകളിൽ ഇത്തരം തസ്തികകൾ ഉണ്ടെങ്കിലും എയ്ഡഡ് പ്രൈമറി സ്കൂളുകളിൽ ഇതനുവദിക്കാത്തത് വിവേചനമാണെന്നാണ് ഹർജിക്കാരുടെ വാദം. ഈ അധ്യയന വർഷം തന്നെ തസ്തിക അനുവദിക്കാൻ സർക്കാരിന് നിർദേശം നൽകണമെന്നായിരുന്നു ഹർജിയിലെ ആവശ്യം. ഹർജി പരിഗണിച്ച സിംഗിൾ ബെഞ്ച് സ്കൂൾ മാനേജ്മെന്റുകൾ നൽകിയ നിവേദനം കക്ഷികൾക്ക് നോട്ടീസ് നൽകി അവരെക്കൂടി കേട്ട് നിയമാനുസൃതം തീർപ്പാക്കാൻ ഉത്തരവ് നൽകുകയായിരുന്നു.