കോലഞ്ചേരി: പുത്തൻകുരിശ് സെന്റ് പീറ്റേഴ്സ് ആൻഡ് സെന്റ് പോൾസ് പള്ളിയിൽ ശവസംസ്കാരത്തെ ചൊല്ലി തർക്കം ഉടലെടുത്തതിനെത്തുടർന്ന് സെമിത്തേരി ഗേറ്റിന്റെ പൂട്ട് പൊളിച്ച് മൃതദേഹം അടക്കം ചെയ്തു സംസ്കരിച്ചു. പൗലോസിന്റെ (65) സംസ്കാര ശുശ്രൂഷയാണ് സെമിത്തേരി ഗേറ്റിന്റെ പൂട്ട് തകർത്ത് നടത്തിയത്.
ഇന്നലെ ഉച്ചകഴിഞ്ഞ് രണ്ടരയോടെ പള്ളിക്കു സമീപമുള്ള മാർ ഏലിയാസ് ചാപ്പലിൽ പ്രാർഥനാ ശുശ്രൂഷയ്ക്കുശേഷമായിരുന്നു പ്രശ്നങ്ങളുടെ തുടക്കം. പള്ളി സെമിത്തേരി തുറന്നു തരണമെന്നുള്ള ബന്ധുക്കളടക്കമുള്ള യാക്കോബായ വിശ്വാസികളുടെ ആവശ്യം ഓർത്തഡോക്സ് വിഭാഗം നിരാകരിച്ചതോടെ ഒരു വിഭാഗം ആളുകൾ സെമിത്തേരി ഗേറ്റിന്റെ പൂട്ടു തകർത്ത് കുടുംബക്കല്ലറ തുറക്കുകയായിരുന്നു.
പള്ളിയിലേക്ക് മൃതദേഹവുമായി വന്ന ആംബുലൻസ് കയറാതെ വലിച്ചിരുന്ന ചങ്ങലയും ഇതിനിടയിൽ പൊളിച്ചു. തുടർന്ന് മൃതദേഹം കല്ലറയിൽ അടക്കം ചെയ്തു.
സെമിത്തേരിയുടെ പൂട്ട് തകർത്ത് അടക്കം ചെയ്ത സംഭവം നിയമപരമായി നേരിടുമെന്ന് ഓർത്തഡോക്സ് വികാരി ഫാ. തോമസ് ചകിരിയിൽ പറഞ്ഞു.
ഇന്നലെ ഉച്ചകഴിഞ്ഞ് രണ്ടരയോടെ പള്ളിക്കു സമീപമുള്ള മാർ ഏലിയാസ് ചാപ്പലിൽ പ്രാർഥനാ ശുശ്രൂഷയ്ക്കുശേഷമായിരുന്നു പ്രശ്നങ്ങളുടെ തുടക്കം. പള്ളി സെമിത്തേരി തുറന്നു തരണമെന്നുള്ള ബന്ധുക്കളടക്കമുള്ള യാക്കോബായ വിശ്വാസികളുടെ ആവശ്യം ഓർത്തഡോക്സ് വിഭാഗം നിരാകരിച്ചതോടെ ഒരു വിഭാഗം ആളുകൾ സെമിത്തേരി ഗേറ്റിന്റെ പൂട്ടു തകർത്ത് കുടുംബക്കല്ലറ തുറക്കുകയായിരുന്നു.
പള്ളിയിലേക്ക് മൃതദേഹവുമായി വന്ന ആംബുലൻസ് കയറാതെ വലിച്ചിരുന്ന ചങ്ങലയും ഇതിനിടയിൽ പൊളിച്ചു. തുടർന്ന് മൃതദേഹം കല്ലറയിൽ അടക്കം ചെയ്തു.
സെമിത്തേരിയുടെ പൂട്ട് തകർത്ത് അടക്കം ചെയ്ത സംഭവം നിയമപരമായി നേരിടുമെന്ന് ഓർത്തഡോക്സ് വികാരി ഫാ. തോമസ് ചകിരിയിൽ പറഞ്ഞു.