+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ഫേസ് ബുക്ക് പോസ്റ്റ് ഷെയർ ചെയ്ത സംഭവം: കേസ് ഹൈക്കോടതി റദ്ദാക്കി

കൊച്ചി: മതവികാരം വ്രണപ്പെടുത്തുന്ന തരത്തിലുള്ള ഫേസ് ബുക്ക് പോസ്റ്റ് ഷെയർ ചെയ്തെന്നാരോപിച്ച് മലപ്പുറം സ്വദേശി
ഫേസ് ബുക്ക് പോസ്റ്റ് ഷെയർ ചെയ്ത സംഭവം: കേസ് ഹൈക്കോടതി  റദ്ദാക്കി
കൊച്ചി: മതവികാരം വ്രണപ്പെടുത്തുന്ന തരത്തിലുള്ള ഫേസ് ബുക്ക് പോസ്റ്റ് ഷെയർ ചെയ്തെന്നാരോപിച്ച് മലപ്പുറം സ്വദേശി ഡി. സാജിദിനെതിരേ കാടാന്പുഴ പോലീസ് രജിസ്റ്റർ ചെയ്ത കേസ് ഹൈക്കോടതി റദ്ദാക്കി. എന്നാൽ ഫേസ് ബുക്കിൽ പോസ്റ്റിട്ട വ്യക്തിക്കെതിരേ രജിസ്റ്റർ ചെയ്ത കേസ് നിലനിൽക്കുമെന്നും സിംഗിൾ ബെഞ്ച് വ്യക്തമാക്കി.

മധ്യപ്രദേശിൽ പൊതുസ്ഥലത്ത് മലവിസർജനം നടത്തിയ രണ്ടു ദളിത് കുട്ടികളെ മർദിച്ചു കൊലപ്പെടുത്തിയ സംഭവത്തെത്തുടർന്ന് ഫേസ് ബുക്കിൽ ഒരാൾ പോസ്റ്റ് ചെയ്ത കവിത സാജിദ് ഷെയർ ചെയ്തിരുന്നു. ഇതു ഹിന്ദു മതവികാരം വ്രണപ്പെടുത്തുന്നതാണെന്നും പ്രകോപനം സൃഷ്ടിക്കുന്ന തരത്തിലുള്ളതാണെന്നും ആരോപിച്ചുള്ള പരാതിയെത്തുടർന്നാണ് കാടാന്പുഴ പോലീസ് കേസെടുത്തത്. ഫേസ് ബുക്ക് പോസ്റ്റിലുള്ള വരികൾ ഹിന്ദുമത വിശ്വാസിയുടെ വികാരം വ്രണപ്പെടുത്താൻ പര്യാപ്തമാണെന്ന് പ്രഥമദൃഷ്ട്യാ വ്യക്തമാണെന്ന് ഹൈക്കോടതി അഭിപ്രായപ്പെട്ടു. എന്നാൽ ഇതെഴുതിയത് സാജിദ് അല്ല. അയാൾ ഷെയർ ചെയ്യുകയാണുണ്ടായതെന്നും സിംഗിൾ ബെഞ്ച് വിലയിരുത്തി.