![സർവീസ് കാലത്തെ ഒൗദ്യോഗികചെലവുകളുടെ പണവും കാത്ത് മുൻ ന്യായാധിപൻ](https://mc-webpcache.readwhere.in/mcms.php?size=medium&in=https://mcmscache.epapr.in/post_images/website_27/post_13572217/full.jpg)
കോട്ടയം: സർവീസ് കാലത്തെ ഒൗദ്യോഗിക ചെലവുകളുടെ പണം കിട്ടാനായി മുൻ ന്യായാധിപൻ കാത്തിരിക്കുന്നു. ജില്ലാ പോലീസ് കംപ്ലയിന്റ് അഥോറിറ്റി ചെയർമാനായിരുന്ന കോട്ടയം സ്വദേശി കെ.സി. ജോർജ് ആണ് നാലു ലക്ഷം രൂപയ്ക്കായി സർക്കാരിനു കത്തു നല്കി കാത്തിരിക്കുന്നത്. വണ്ടിക്ക് ഇന്ധനം നിറച്ച വകയിൽ ചെലവാക്കിയതാണ് തുക.
26 വർഷം ജുഡീഷൽ സർവീസിൽ ജില്ലാ ജഡ്ജിയായും ഹൈക്കോടതി രജിസ്ട്രാറായും പ്രവർത്തിച്ച ഇദ്ദേഹം ആറു ജില്ലയുടെ ചുമതലയുള്ള പോലീസ് കംപ്ലയിന്റ് അഥോറിറ്റി ചെയർമാനായിരുന്നു.
2013 മെയ് മുതൽ 2019 മെയ് വരെ തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, ഇടുക്കി, കോട്ടയം ജില്ലകളിലാണ് കംപ്ലയിന്റ് അഥോറിറ്റി ചെയർമാനായി പ്രവർത്തിച്ചത്. പണം കിട്ടാതെ വന്നതോടെ മുഖ്യമന്ത്രി, ധനമന്ത്രി, ചീഫ് സെക്രട്ടറി എന്നിവർക്ക് 41 തവണ കത്തു നല്കി. എന്നാൽ ഇതുവരെ ഒരു പ്രയോജനവും ഉണ്ടായില്ല.
വണ്ടി വാങ്ങാൻ സർക്കാർ പണം നല്കിയെങ്കിലും ഡ്രൈവറെ നിയമിച്ചില്ല. സ്റ്റെനോഗ്രാഫറെയും നിയമിച്ചില്ല. ഇതിനെല്ലാം സ്വന്തം ചെലവിലാണ് പണം കണ്ടെത്തിയത്. അതേസമയം ബജറ്റിൽ ഇതിനെല്ലാം പണം അനുവദിച്ചിരുന്നുവെങ്കിലും പിൻവലിക്കാൻ അനുമതി നല്കിയില്ല. കംപ്ലയിന്റ് അഥോറിറ്റിയുടെ തെക്കൻ മേഖലയ്ക്ക് കോട്ടയം ആസ്ഥാനമായി ഓഫീസ് അനുവദിച്ച് 2014ൽ ഉത്തരവ് വന്നെങ്കിലും നടപ്പായില്ല. പെരുമണ് ദുരന്തത്തിൽപ്പെട്ടവർക്കു നഷ്ടപരിഹാരം നല്കുന്നതിന് നിയോഗിക്കപ്പെട്ട സ്പെഷൽ ജഡ്ജിയായിരിക്കെ ആറു മാസത്തിനുള്ളിലാണ് ഇദ്ദേഹം കേസ് തീർപ്പാക്കിയത്. അന്ന് ഏറെ പ്രശംസ ഏറ്റുവാങ്ങിയ ന്യായാധിപൻ ഇന്ന് സ്വന്തം പോക്കറ്റിൽനിന്ന് ചെലവാക്കിയ തുക കിട്ടാനായി കാത്തിരിക്കുന്നു.
26 വർഷം ജുഡീഷൽ സർവീസിൽ ജില്ലാ ജഡ്ജിയായും ഹൈക്കോടതി രജിസ്ട്രാറായും പ്രവർത്തിച്ച ഇദ്ദേഹം ആറു ജില്ലയുടെ ചുമതലയുള്ള പോലീസ് കംപ്ലയിന്റ് അഥോറിറ്റി ചെയർമാനായിരുന്നു.
2013 മെയ് മുതൽ 2019 മെയ് വരെ തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, ഇടുക്കി, കോട്ടയം ജില്ലകളിലാണ് കംപ്ലയിന്റ് അഥോറിറ്റി ചെയർമാനായി പ്രവർത്തിച്ചത്. പണം കിട്ടാതെ വന്നതോടെ മുഖ്യമന്ത്രി, ധനമന്ത്രി, ചീഫ് സെക്രട്ടറി എന്നിവർക്ക് 41 തവണ കത്തു നല്കി. എന്നാൽ ഇതുവരെ ഒരു പ്രയോജനവും ഉണ്ടായില്ല.
വണ്ടി വാങ്ങാൻ സർക്കാർ പണം നല്കിയെങ്കിലും ഡ്രൈവറെ നിയമിച്ചില്ല. സ്റ്റെനോഗ്രാഫറെയും നിയമിച്ചില്ല. ഇതിനെല്ലാം സ്വന്തം ചെലവിലാണ് പണം കണ്ടെത്തിയത്. അതേസമയം ബജറ്റിൽ ഇതിനെല്ലാം പണം അനുവദിച്ചിരുന്നുവെങ്കിലും പിൻവലിക്കാൻ അനുമതി നല്കിയില്ല. കംപ്ലയിന്റ് അഥോറിറ്റിയുടെ തെക്കൻ മേഖലയ്ക്ക് കോട്ടയം ആസ്ഥാനമായി ഓഫീസ് അനുവദിച്ച് 2014ൽ ഉത്തരവ് വന്നെങ്കിലും നടപ്പായില്ല. പെരുമണ് ദുരന്തത്തിൽപ്പെട്ടവർക്കു നഷ്ടപരിഹാരം നല്കുന്നതിന് നിയോഗിക്കപ്പെട്ട സ്പെഷൽ ജഡ്ജിയായിരിക്കെ ആറു മാസത്തിനുള്ളിലാണ് ഇദ്ദേഹം കേസ് തീർപ്പാക്കിയത്. അന്ന് ഏറെ പ്രശംസ ഏറ്റുവാങ്ങിയ ന്യായാധിപൻ ഇന്ന് സ്വന്തം പോക്കറ്റിൽനിന്ന് ചെലവാക്കിയ തുക കിട്ടാനായി കാത്തിരിക്കുന്നു.