മറയൂർ: മിക്സി വിറ്റശേഷം മദ്യപിച്ച ഭർത്താവിനെ വീട്ടമ്മ തലയ്ക്കടിച്ചു കൊലപ്പെടുത്തി. തമിഴ്നാട്ടിലെ അതിർത്തി പ്രദേശമായ തിരുപ്പൂർ മംഗലംപാറ ഭാഗത്ത് ടെയിലറിംഗ് യൂണിറ്റിലെ തൊഴിലാളിയായ വെങ്കിടേഷിനെ(49)യാണ് ഭാര്യ ഉമാദേവി (47) തലക്കടിച്ച് കൊലപ്പെടുത്തിയത്.
ഈമാസം 17-നാണ് വീട്ടിലെ മിക്സിയെടുത്ത് വിറ്റഴിച്ച് മദ്യപിച്ചതിനെതുടർന്ന് ഇരുവരുംതമ്മിൽ വഴക്കൂണ്ടായത്. രണ്ടായിരം രൂപക്ക് മിക്സി വിറ്റതിനെ തുടർന്നുണ്ടായ വഴക്കിനിടെ ഉമാദേവി കൈയിൽ കിട്ടിയ തടിക്കഷണം കൊണ്ടു വെങ്കിടേഷിന്റെ തലക്കടിക്കുകയായിരുന്നു. ബോധരഹിതനായ വെങ്കിടേഷിനെ ബൈക്കിൽനിന്നു മറിഞ്ഞുവീണതാണെന്ന് പറഞ്ഞ് കോയന്പത്തൂരിലുള്ള ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ചികിത്സക്കിടെ വെങ്കിടേഷ് മരിച്ചു. വീടിന് സമീപത്ത് അപകടം നടന്നതായി മംഗലം പോലീസ് കേസ് രജിസ്റ്റർചെയ്തു. അപകടം നടന്നതിന്റെ ലക്ഷണങ്ങൾ ഒന്നും വാഹനത്തിൽ കണ്ടെ ത്താൻ സാധിച്ചില്ല .
കഴിഞ്ഞ ദിവസം പോസ്റ്റുമോർട്ടം റിപ്പോർട്ട് വന്നപ്പോൾ വടികൊണ്ടുള്ള ശക്തമായ അടിയാണ് മരണകാരണമെന്ന് സൂചന ലഭിച്ചതിനെതുടർന്ന് പോലീസ് ഉമാദേവിയെ ചോദ്യംചെയ്തപ്പോൾ കുറ്റം സമ്മതിക്കുകയായിരുന്നു. തുടർന്ന് ഉമാദേവിയെ അറസ്റ്റ് ചെയ്തു. ടെയിലറിംഗ് യൂണിറ്റിലെ തൊഴിലാളികളാണ് ഇരുവരും. ഏകമകൻ നിവേദൻ.
ഈമാസം 17-നാണ് വീട്ടിലെ മിക്സിയെടുത്ത് വിറ്റഴിച്ച് മദ്യപിച്ചതിനെതുടർന്ന് ഇരുവരുംതമ്മിൽ വഴക്കൂണ്ടായത്. രണ്ടായിരം രൂപക്ക് മിക്സി വിറ്റതിനെ തുടർന്നുണ്ടായ വഴക്കിനിടെ ഉമാദേവി കൈയിൽ കിട്ടിയ തടിക്കഷണം കൊണ്ടു വെങ്കിടേഷിന്റെ തലക്കടിക്കുകയായിരുന്നു. ബോധരഹിതനായ വെങ്കിടേഷിനെ ബൈക്കിൽനിന്നു മറിഞ്ഞുവീണതാണെന്ന് പറഞ്ഞ് കോയന്പത്തൂരിലുള്ള ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ചികിത്സക്കിടെ വെങ്കിടേഷ് മരിച്ചു. വീടിന് സമീപത്ത് അപകടം നടന്നതായി മംഗലം പോലീസ് കേസ് രജിസ്റ്റർചെയ്തു. അപകടം നടന്നതിന്റെ ലക്ഷണങ്ങൾ ഒന്നും വാഹനത്തിൽ കണ്ടെ ത്താൻ സാധിച്ചില്ല .
കഴിഞ്ഞ ദിവസം പോസ്റ്റുമോർട്ടം റിപ്പോർട്ട് വന്നപ്പോൾ വടികൊണ്ടുള്ള ശക്തമായ അടിയാണ് മരണകാരണമെന്ന് സൂചന ലഭിച്ചതിനെതുടർന്ന് പോലീസ് ഉമാദേവിയെ ചോദ്യംചെയ്തപ്പോൾ കുറ്റം സമ്മതിക്കുകയായിരുന്നു. തുടർന്ന് ഉമാദേവിയെ അറസ്റ്റ് ചെയ്തു. ടെയിലറിംഗ് യൂണിറ്റിലെ തൊഴിലാളികളാണ് ഇരുവരും. ഏകമകൻ നിവേദൻ.