കൊച്ചി: പ്രളയാനന്തര കേരളത്തിന്റെ പുനർനിർമാണവുമായി ബന്ധപ്പെട്ട് കുടുംബശ്രീയുടെ 250 കോടി രൂപയുടെ പദ്ധതിക്കു സർക്കാർ അംഗീകാരം. പ്രളയദുരിതം അനുഭവിക്കുന്ന രണ്ടുലക്ഷം ആളുകൾക്ക് ദുരിതാശ്വാസ സഹായം, 1.6 ലക്ഷം കുടുംബങ്ങൾക്ക് പുതിയ ഉപജീവന മാർഗം തുടങ്ങിയവയാണ് പദ്ധതിയിൽ ഉൾപ്പെട്ടിട്ടുള്ളത്.
റീ ബിൽഡ് കേരളയുമായി ബന്ധപ്പെട്ട് കുടുംബശ്രീ സമർപ്പിച്ച പദ്ധതിക്ക് ചീഫ് സെക്രട്ടറി അധ്യക്ഷനായ ഹൈലെവൽ എംപവേർഡ് കമ്മിറ്റിയാണ് അംഗീകാരം നൽകിയത്. തുക ലഭ്യമാകുന്ന മുറയ്ക്ക് പ്രവർത്തനങ്ങൾ ആരംഭിക്കാനാണ് കുടുംബശ്രീ ലക്ഷ്യമിടുന്നത്. 205 കോടി രൂപ ഉപജീവന പ്രവർത്തനങ്ങൾക്കും 45 കോടി രൂപ പ്രളയാനന്തര പ്രവർത്തനങ്ങൾക്കുമാണ് വകയിരുത്തിയിട്ടുള്ളത്.
പ്രളയാനന്തര പുനർനിർമാണത്തിനായുള്ള 45 കോടി രൂപയിൽ 10,000 സംഘക്കൃഷി ഗ്രൂപ്പുകൾക്ക് ക്രൈസിസ് മാനേജ്മെന്റ് ഫണ്ട് നൽകാനും 25,000 അയൽക്കൂട്ടങ്ങൾക്ക് വൾണറബിലിറ്റി റിഡക്ഷൻ ഫണ്ട് നൽകുന്നതിനുമാണ് തുക ഉപയോഗിക്കുക. ഈ രണ്ടു പദ്ധതിയിലൂടെ രണ്ടു ലക്ഷം ആളുകൾക്ക് സഹായമെത്തിക്കാൻ സാധിക്കുന്ന രീതിയിലാണ് പദ്ധതി തയാറാക്കിയിരിക്കുന്നത്.
ഉപജീവന പദ്ധതികളിൽ 10,000 പേർക്ക് നൈപുണ്യ പരിശീലനം നൽകാനും 5,000ഓളം ആളുകളെ ജോലിയുമായി ബന്ധപ്പെടുത്താനും എറൈസ് പദ്ധതി പ്രകാരം പതിനായിരത്തോളം പേർക്ക് ഇലക്ട്രിക്കൽ, പ്ലംബിംഗ് തുടങ്ങിയ മേഖലകളിൽ പരിശീലനം നൽകി ഗ്രൂപ്പുകൾ രൂപീകരിക്കാനും പദ്ധതി വിഭാവനം ചെയ്യുന്നു.
കേരള ചിക്കൻ പദ്ധതിയുടെ ഭാഗമായി ബ്രീഡർ ഫാമുകൾ സ്ഥാപിക്കുന്നതിനായി 22 കോടിയും മുട്ടയുടെ വാല്യൂ ചെയിൻ പദ്ധതിക്കായി എട്ടു കോടി രൂപയും പദ്ധതിയിൽ വകയിരുത്തിയിട്ടുണ്ട്.
കേരളത്തിലെ എല്ലാ ജില്ലകളിലും ഓരോ ബ്ലോക്കിലും സ്റ്റാർട്ടപ് വില്ലേജ് എന്റർപ്രണർഷിപ് പ്രോഗ്രാം തുടങ്ങുന്നതിനായി 70 കോടി രൂപയും 600 സിഡിഎസുകൾക്ക് കൂടുതൽ സംരംഭങ്ങൾ തുടങ്ങാൻ വായ്പ നൽകുന്നതിനായി കമ്യൂണിറ്റി എന്റർപ്രൈസ് ഫണ്ട് നൽകാനും തുക വകയിരുത്തിയിട്ടുണ്ട്.
റീ ബിൽഡ് കേരളയുമായി ബന്ധപ്പെട്ട് കുടുംബശ്രീ സമർപ്പിച്ച പദ്ധതിക്ക് ചീഫ് സെക്രട്ടറി അധ്യക്ഷനായ ഹൈലെവൽ എംപവേർഡ് കമ്മിറ്റിയാണ് അംഗീകാരം നൽകിയത്. തുക ലഭ്യമാകുന്ന മുറയ്ക്ക് പ്രവർത്തനങ്ങൾ ആരംഭിക്കാനാണ് കുടുംബശ്രീ ലക്ഷ്യമിടുന്നത്. 205 കോടി രൂപ ഉപജീവന പ്രവർത്തനങ്ങൾക്കും 45 കോടി രൂപ പ്രളയാനന്തര പ്രവർത്തനങ്ങൾക്കുമാണ് വകയിരുത്തിയിട്ടുള്ളത്.
പ്രളയാനന്തര പുനർനിർമാണത്തിനായുള്ള 45 കോടി രൂപയിൽ 10,000 സംഘക്കൃഷി ഗ്രൂപ്പുകൾക്ക് ക്രൈസിസ് മാനേജ്മെന്റ് ഫണ്ട് നൽകാനും 25,000 അയൽക്കൂട്ടങ്ങൾക്ക് വൾണറബിലിറ്റി റിഡക്ഷൻ ഫണ്ട് നൽകുന്നതിനുമാണ് തുക ഉപയോഗിക്കുക. ഈ രണ്ടു പദ്ധതിയിലൂടെ രണ്ടു ലക്ഷം ആളുകൾക്ക് സഹായമെത്തിക്കാൻ സാധിക്കുന്ന രീതിയിലാണ് പദ്ധതി തയാറാക്കിയിരിക്കുന്നത്.
ഉപജീവന പദ്ധതികളിൽ 10,000 പേർക്ക് നൈപുണ്യ പരിശീലനം നൽകാനും 5,000ഓളം ആളുകളെ ജോലിയുമായി ബന്ധപ്പെടുത്താനും എറൈസ് പദ്ധതി പ്രകാരം പതിനായിരത്തോളം പേർക്ക് ഇലക്ട്രിക്കൽ, പ്ലംബിംഗ് തുടങ്ങിയ മേഖലകളിൽ പരിശീലനം നൽകി ഗ്രൂപ്പുകൾ രൂപീകരിക്കാനും പദ്ധതി വിഭാവനം ചെയ്യുന്നു.
കേരള ചിക്കൻ പദ്ധതിയുടെ ഭാഗമായി ബ്രീഡർ ഫാമുകൾ സ്ഥാപിക്കുന്നതിനായി 22 കോടിയും മുട്ടയുടെ വാല്യൂ ചെയിൻ പദ്ധതിക്കായി എട്ടു കോടി രൂപയും പദ്ധതിയിൽ വകയിരുത്തിയിട്ടുണ്ട്.
കേരളത്തിലെ എല്ലാ ജില്ലകളിലും ഓരോ ബ്ലോക്കിലും സ്റ്റാർട്ടപ് വില്ലേജ് എന്റർപ്രണർഷിപ് പ്രോഗ്രാം തുടങ്ങുന്നതിനായി 70 കോടി രൂപയും 600 സിഡിഎസുകൾക്ക് കൂടുതൽ സംരംഭങ്ങൾ തുടങ്ങാൻ വായ്പ നൽകുന്നതിനായി കമ്യൂണിറ്റി എന്റർപ്രൈസ് ഫണ്ട് നൽകാനും തുക വകയിരുത്തിയിട്ടുണ്ട്.