കോട്ടയം: വൈവിധ്യമാർന്ന മേഖലകളിലെ അനുപമ സേവനങ്ങൾക്ക് അപ്രതീക്ഷിതമായ വിരാമംനൽകി യാത്രയായ ഫാ. വിൽസണ് കൊറ്റത്തിൽ എംഎസ്എഫ്എസി(51)ന് തിങ്കളാഴ്ച നാടിന്റെ അന്തിമോപചാരം. പ്രതിഭയ്ക്കൊപ്പം സ്നേഹവും അറിവും ആത്മീയശുദ്ധിയും പകർന്ന് അനേക ഹൃദയങ്ങളെ ജ്വലിപ്പിച്ച വിൽസനച്ചന്റെ അകാല വേർപാടു സ്വദേശത്തും വിദേശത്തും ആയിരങ്ങൾക്കു നൊന്പരമായി. ഈ മാസം ഏഴിന് ബ്രിട്ടനിൽ നിര്യാതനായ ഫാ.വിൽസണ് കൊറ്റത്തിലിന്റെ മൃതദേഹം തിങ്കളാഴ്ച ഏറ്റുമാനൂർ എംഎസ്എഫ്എസ് സെമിനാരിയോടു ചേർന്ന സെമിത്തേരിയിൽ സംസ്കരിക്കും.
കോട്ടയം ആറുമാനൂർ കൊറ്റത്തിൽ പരേതരായ കെ.ജെ. ദേവസ്യയുടെയും ത്രേസ്യാമ്മയുടെയും 16 മക്കളിൽ 14-ാമനായി 1968 ഏപ്രിൽ 12നായിരുന്നു ജനനം. ആറുമാനൂർ ഗവണ്മെന്റ് എൽപിഎസ്, കോട്ടയം എംടി സെമിനാരി സ്കൂൾ, മാന്നാനം കെഇ കോളജ് എന്നിവിടങ്ങളിലായിരുന്നു വിദ്യാഭ്യാസം. തുടർന്ന് 1996 ഏപ്രിൽ 11ന് എംഎസ്എഫ്എസ് സഭയിൽ വൈദികനായി. കൊടൈക്കനാൽ ക്രൈസ്റ്റ് കോളജിൽനിന്നു മീഡിയ കമ്യൂണിക്കേഷൻ ആൻഡ് മാനേജ്മെന്റിൽ ബിരുദാനന്തര ബിരുദം നേടി ചങ്ങനാശേരി അതിരൂപതയുടെ സന്ദേശ് ഇൻസ്റ്റിറ്റ്യൂട്ട്, എസ്ബി കോളജ് എന്നിവിടങ്ങളിൽ അധ്യാപകനായി.
എംഎസ്എഫ്എസ് പബ്ലിക്കേഷൻ അഡ്മിനിസ്ട്രേറ്റർ, കർണാടകത്തിലെ ഹെബഗുഡി സെന്റ് ഫ്രാൻസിസ് ഡി സാലസ് കോളജ് മാനേജർ, കോഴിക്കോട് ജ്യോതിനിലയ ഡയറക്ടർ, ആലുവ എംഎസ്എഫ്എസ് വിദ്യാമന്ദിരം സുപ്പീരിയർ, ഹെബഗുഡി എംഎസ്എഫ്എസ് ഈവനിംഗ് കോളജ് പ്രിൻസിപ്പൽ എന്നീ നിലകളിൽ സേവനമനുഷ്ഠിച്ചു. കാലിക്കറ്റ് സർവകലാശാലയിൽനിന്നു മീഡിയ കമ്യൂണിക്കേഷൻസിൽ ഡോക്ടറേറ്റ് നേടി. ചങ്ങനാശേരി സെന്റ് ജോസഫ്സ് കമ്യൂണിക്കേഷൻ ആൻഡ് മീഡിയ വില്ലേജിൽ മൂന്നു വർഷം പ്രിൻസിപ്പലായിരുന്നു. 2017 മുതൽ ബ്രിട്ടനിൽ ആത്മീയ ശുശ്രൂഷയിലായിരുന്നു. കെറ്ററിംഗ് സെന്റ് എഡ്വേഡ് പള്ളി വികാരിയും സീറോ മലബാർ സെന്റ് ഫൗസ്റ്റീന മിഷൻ കോ-ഓർഡിനേറ്ററുമായി സേവനം ചെയ്തുവരുന്നതിനിടെയാണ് നിര്യാണം.
നാളെ ഉച്ചയ്ക്ക് 12നു മൃതദേഹം ആറുമാനുർ കൊറ്റത്തിൽ വസതിയിൽ എത്തിച്ചു തിങ്കളാഴ്ച രാവിലെ ആറു വരെ പൊതുദർശനത്തിനു വയ്ക്കും. ഭവനത്തിലെ ശുശ്രൂഷകൾക്ക് ആറുമാനൂർ പള്ളി വികാരി ഫാ. അലക്സ് പാലാമറ്റം കാർമികത്വം വഹിക്കും.
രാവിലെ 6.30നു കൊറ്റത്തിൽ കുടുംബാംഗങ്ങളായ വൈദികരുടെ കാർമികത്വത്തിൽ ആറുമാനൂർ പള്ളിയിൽ വിശുദ്ധ കുർബാന. 7.45നു മൃതദേഹം ഏറ്റുമാനൂർ എംഎസ്എഫ്എസ് സെമിനാരിയിലെത്തിച്ച് 10 വരെ പൊതുദർശനത്തിനു വയ്ക്കും. പ്രൊവിൻഷ്യൽ ഫാ. ബെന്നി കൂറ്റനാൽ വിശുദ്ധ കുർബാന അർപ്പിക്കും. 11ന് സംസ്കാര ശുശ്രൂഷകൾക്ക് ആർച്ച്ബിഷപ് മാർ ജോസഫ് പെരുന്തോട്ടം, ബിഷപ് ഡോ. സെബാസ്റ്റ്യൻ തെക്കത്തെച്ചേരിൽ എന്നിവർ കാർമികത്വം വഹിക്കും.
കോട്ടയം ആറുമാനൂർ കൊറ്റത്തിൽ പരേതരായ കെ.ജെ. ദേവസ്യയുടെയും ത്രേസ്യാമ്മയുടെയും 16 മക്കളിൽ 14-ാമനായി 1968 ഏപ്രിൽ 12നായിരുന്നു ജനനം. ആറുമാനൂർ ഗവണ്മെന്റ് എൽപിഎസ്, കോട്ടയം എംടി സെമിനാരി സ്കൂൾ, മാന്നാനം കെഇ കോളജ് എന്നിവിടങ്ങളിലായിരുന്നു വിദ്യാഭ്യാസം. തുടർന്ന് 1996 ഏപ്രിൽ 11ന് എംഎസ്എഫ്എസ് സഭയിൽ വൈദികനായി. കൊടൈക്കനാൽ ക്രൈസ്റ്റ് കോളജിൽനിന്നു മീഡിയ കമ്യൂണിക്കേഷൻ ആൻഡ് മാനേജ്മെന്റിൽ ബിരുദാനന്തര ബിരുദം നേടി ചങ്ങനാശേരി അതിരൂപതയുടെ സന്ദേശ് ഇൻസ്റ്റിറ്റ്യൂട്ട്, എസ്ബി കോളജ് എന്നിവിടങ്ങളിൽ അധ്യാപകനായി.
എംഎസ്എഫ്എസ് പബ്ലിക്കേഷൻ അഡ്മിനിസ്ട്രേറ്റർ, കർണാടകത്തിലെ ഹെബഗുഡി സെന്റ് ഫ്രാൻസിസ് ഡി സാലസ് കോളജ് മാനേജർ, കോഴിക്കോട് ജ്യോതിനിലയ ഡയറക്ടർ, ആലുവ എംഎസ്എഫ്എസ് വിദ്യാമന്ദിരം സുപ്പീരിയർ, ഹെബഗുഡി എംഎസ്എഫ്എസ് ഈവനിംഗ് കോളജ് പ്രിൻസിപ്പൽ എന്നീ നിലകളിൽ സേവനമനുഷ്ഠിച്ചു. കാലിക്കറ്റ് സർവകലാശാലയിൽനിന്നു മീഡിയ കമ്യൂണിക്കേഷൻസിൽ ഡോക്ടറേറ്റ് നേടി. ചങ്ങനാശേരി സെന്റ് ജോസഫ്സ് കമ്യൂണിക്കേഷൻ ആൻഡ് മീഡിയ വില്ലേജിൽ മൂന്നു വർഷം പ്രിൻസിപ്പലായിരുന്നു. 2017 മുതൽ ബ്രിട്ടനിൽ ആത്മീയ ശുശ്രൂഷയിലായിരുന്നു. കെറ്ററിംഗ് സെന്റ് എഡ്വേഡ് പള്ളി വികാരിയും സീറോ മലബാർ സെന്റ് ഫൗസ്റ്റീന മിഷൻ കോ-ഓർഡിനേറ്ററുമായി സേവനം ചെയ്തുവരുന്നതിനിടെയാണ് നിര്യാണം.
നാളെ ഉച്ചയ്ക്ക് 12നു മൃതദേഹം ആറുമാനുർ കൊറ്റത്തിൽ വസതിയിൽ എത്തിച്ചു തിങ്കളാഴ്ച രാവിലെ ആറു വരെ പൊതുദർശനത്തിനു വയ്ക്കും. ഭവനത്തിലെ ശുശ്രൂഷകൾക്ക് ആറുമാനൂർ പള്ളി വികാരി ഫാ. അലക്സ് പാലാമറ്റം കാർമികത്വം വഹിക്കും.
രാവിലെ 6.30നു കൊറ്റത്തിൽ കുടുംബാംഗങ്ങളായ വൈദികരുടെ കാർമികത്വത്തിൽ ആറുമാനൂർ പള്ളിയിൽ വിശുദ്ധ കുർബാന. 7.45നു മൃതദേഹം ഏറ്റുമാനൂർ എംഎസ്എഫ്എസ് സെമിനാരിയിലെത്തിച്ച് 10 വരെ പൊതുദർശനത്തിനു വയ്ക്കും. പ്രൊവിൻഷ്യൽ ഫാ. ബെന്നി കൂറ്റനാൽ വിശുദ്ധ കുർബാന അർപ്പിക്കും. 11ന് സംസ്കാര ശുശ്രൂഷകൾക്ക് ആർച്ച്ബിഷപ് മാർ ജോസഫ് പെരുന്തോട്ടം, ബിഷപ് ഡോ. സെബാസ്റ്റ്യൻ തെക്കത്തെച്ചേരിൽ എന്നിവർ കാർമികത്വം വഹിക്കും.