കൊച്ചി: സംസ്ഥാനത്തുണ്ടായ പ്രളയവുമായി ബന്ധപ്പെട്ട് നഷ്ടപരിഹാരം തേടിയുള്ള അപ്പീലുകൾ 50,000 കടന്നേക്കുമെന്ന് സ്ഥിരം ലോക് അദാലത്ത് ചെയർമാൻ അറിയിച്ചെന്ന് അമിക്കസ് ക്യൂറി ഹൈക്കോടതിയിൽ അറിയിച്ചു. നഷ്ടപരിഹാരമായി ഇതുവരെ 2,832.34 കോടി രൂപ നൽകിയെന്നു സംസ്ഥാന സർക്കാരും ഹൈക്കോടതിയിൽ ബോധിപ്പിച്ചു.
അർഹതയുണ്ടായിട്ടും നഷ്ടപരിഹാരം ലഭിച്ചില്ലെന്നാരോപിക്കുന്ന ഒരുകൂട്ടം ഹർജികളിലാണ് ഇരുകൂട്ടരും ഇക്കാര്യങ്ങൾ ഹൈക്കോടതിയിൽ അറിയിച്ചത്. അപ്പീലുകൾ അടിയന്തരമായി പരിഗണിച്ചു തീർപ്പാക്കാൻ കൂടുതൽ ജീവനക്കാരും മതിയായ സൗകര്യവും വേണമെന്ന കാര്യത്തിൽ സംസ്ഥാന ലീഗൽ സർവീസ് അഥോറിറ്റി (കെൽസ) രണ്ടാഴ്ചയ്ക്കുള്ളിൽ റിപ്പോർട്ട് നൽകാൻ ഹൈക്കോടതി നിർദേശിച്ചു. കൂടുതൽ സൗകര്യങ്ങൾ എന്തൊക്കെ, ജീവനക്കാർ എത്ര വേണം, പാരാ ലീഗൽ വോളന്റിയർമാരെ നിയോഗിക്കാനാവുമോ എന്നീ കാര്യങ്ങളും അറിയിക്കണമെന്നും കോടതി വ്യക്തമാക്കിയിട്ടുണ്ട്.
സംസ്ഥാനത്ത് 4,24,893 പ്രളയ നഷ്ടപരിഹാര അപേക്ഷകളാണ് ലഭിച്ചത്. ഇതിൽ 4,12,591 എണ്ണം തീർപ്പാക്കി. 12,302 അപേക്ഷകളിൽ അനുമതിയായി. 2,832.34 കോടി രൂപ ഇതുവരെ നൽകി. 1846.4 കോടി രൂപ മുഖ്യമന്ത്രിയുടെ ദുരിതശ്വാസ നിധിയിൽ നിന്നുമാണെന്നും 985.4 കോടി ഡിസാസ്റ്റർ റെസ്പോണ്‍സ് ഫണ്ടിൽ നിന്നുമാണെന്നും സർക്കാർ വ്യക്തമാക്കി. സ്ഥിരം ലോക് അദാലത്തിന് 366 അപേക്ഷകൾ ലഭിച്ചെന്ന് അമിക്കസ് ക്യൂറി അറിയിച്ചു. സ്ഥിരം ലോക് അദാലത്തിലേക്ക് വേണ്ടത് മൂന്നു ക്ലറിക്കൽ അസിസ്റ്റന്റ്, രണ്ടു സ്റ്റെനോഗ്രഫർ ഒരു ടൈപ്പിസ്റ്റ് എന്നിവയാണെന്ന് കെൽസയും വ്യക്തമാക്കിയിട്ടുണ്ട്.
അർഹതയുണ്ടായിട്ടും നഷ്ടപരിഹാരം ലഭിച്ചില്ലെന്നാരോപിക്കുന്ന ഒരുകൂട്ടം ഹർജികളിലാണ് ഇരുകൂട്ടരും ഇക്കാര്യങ്ങൾ ഹൈക്കോടതിയിൽ അറിയിച്ചത്. അപ്പീലുകൾ അടിയന്തരമായി പരിഗണിച്ചു തീർപ്പാക്കാൻ കൂടുതൽ ജീവനക്കാരും മതിയായ സൗകര്യവും വേണമെന്ന കാര്യത്തിൽ സംസ്ഥാന ലീഗൽ സർവീസ് അഥോറിറ്റി (കെൽസ) രണ്ടാഴ്ചയ്ക്കുള്ളിൽ റിപ്പോർട്ട് നൽകാൻ ഹൈക്കോടതി നിർദേശിച്ചു. കൂടുതൽ സൗകര്യങ്ങൾ എന്തൊക്കെ, ജീവനക്കാർ എത്ര വേണം, പാരാ ലീഗൽ വോളന്റിയർമാരെ നിയോഗിക്കാനാവുമോ എന്നീ കാര്യങ്ങളും അറിയിക്കണമെന്നും കോടതി വ്യക്തമാക്കിയിട്ടുണ്ട്.
സംസ്ഥാനത്ത് 4,24,893 പ്രളയ നഷ്ടപരിഹാര അപേക്ഷകളാണ് ലഭിച്ചത്. ഇതിൽ 4,12,591 എണ്ണം തീർപ്പാക്കി. 12,302 അപേക്ഷകളിൽ അനുമതിയായി. 2,832.34 കോടി രൂപ ഇതുവരെ നൽകി. 1846.4 കോടി രൂപ മുഖ്യമന്ത്രിയുടെ ദുരിതശ്വാസ നിധിയിൽ നിന്നുമാണെന്നും 985.4 കോടി ഡിസാസ്റ്റർ റെസ്പോണ്‍സ് ഫണ്ടിൽ നിന്നുമാണെന്നും സർക്കാർ വ്യക്തമാക്കി. സ്ഥിരം ലോക് അദാലത്തിന് 366 അപേക്ഷകൾ ലഭിച്ചെന്ന് അമിക്കസ് ക്യൂറി അറിയിച്ചു. സ്ഥിരം ലോക് അദാലത്തിലേക്ക് വേണ്ടത് മൂന്നു ക്ലറിക്കൽ അസിസ്റ്റന്റ്, രണ്ടു സ്റ്റെനോഗ്രഫർ ഒരു ടൈപ്പിസ്റ്റ് എന്നിവയാണെന്ന് കെൽസയും വ്യക്തമാക്കിയിട്ടുണ്ട്.