തിരുവനന്തപുരം: കേരള സർവകലാശാലയിൽ മോഡറേഷൻ നൽകുന്നതിൽ ക്രമക്കേട് നടന്ന സംഭവത്തിൽ കംപ്യൂട്ടർ സെന്റർ ഡയറക്ടർ വിനോദ് ചന്ദ്രയെ സസ്പെൻഡ് ചെയ്തു. ഇന്നലെ ചേർന്ന സിൻഡിക്കറ്റ് യോഗത്തിലാണു തീരുമാനം. കേരള യൂണിവേഴ്സിറ്റി നടത്തിയ ആഭ്യന്തര അന്വേഷണത്തെത്തുടർന്നാണു നടപടി.
പ്രൊ വൈസ് ചാൻസലറുടെയും സർവകലാശാല ചുമതലപ്പെടുത്തിയ ഡോ.ഗോപ്ചന്ദ്രന്റെ നേതൃത്വത്തിലുള്ള വിദഗ്ദ സമിതിയുടെയും അനേഷണ റിപ്പോർട്ടിന്റെ പശ്ചാത്തലത്തിലാണു നടപടി എടുത്തത്. മോഡറേഷൻ അപ്ഡേറ്റ് ചെയ്യാനുള്ള പ്രോഗ്രാം കോഡിലെ അപാകതയാണ് ഇത്തരം ഒരു സംഭവത്തിനു കാരണമെന്നാണു രണ്ടു റിപ്പോർട്ടിലും പറയുന്നത്. വിദ്യാർഥികൾക്കു മോഡറേഷൻ നൽകുന്നതിൽ ക്രമക്കേടു നടന്ന സംഭവത്തിൽ കംപ്യൂട്ടർ സെന്റർ ജീവനക്കാർ മാത്രമാണ് ഉത്തരവാദികളെന്നും സർവകലാശാല ഒരു തരത്തിലും ഇതിൽ ഇടപെട്ടിട്ടില്ലെന്നും വൈസ് ചാൻസലറും സിൻഡിക്കറ്റ് അംഗങ്ങളും നടത്തിയ പത്രസമ്മേളനത്തിൽ പറഞ്ഞു.
കരിയർ റിലേറ്റഡ് കോഴ്സിലെ മോഡറേഷൻ അപ്ലോഡ് ചെയ്തപ്പോഴാണ് അപാകതയുണ്ടായത്. 11 പരീക്ഷകളിൽ മാർക്ക് കൂടുകയും ഒരെണ്ണത്തിൽ കുറയുകയും ചെയ്തു. 727 വിദ്യാർഥികളുടെ പരീക്ഷാ ഫലത്തിലാണ് ഇത്തരത്തിൽ അപാകതയുണ്ടായത്. ഇതിൽ 390 വിദ്യാർഥികൾ മാർക്ക് ലിസ്റ്റ് ഡൗണ്‍ലോഡ് ചെയ്തു. ഈ മാർക്ക് ലിസ്റ്റുകൾ റദ്ദാക്കാനും സർവകലാശാല തീരുമാനിച്ചതായി വൈസ് ചാൻസലർ ഡോ.വി.പി.മഹാദേവൻ പിള്ള പത്രസമ്മേളനത്തിൽ പറഞ്ഞു.
ഇതുവരെയുള്ള അന്വേഷണത്തിൽ ഏതെങ്കിലും ജീവനക്കാർ ബോധപൂർവം കൃത്രിമം നടത്തിയതായി കണ്ടെത്തിയിട്ടില്ല. എന്നാൽ, സർവകലാശാലയുടെ ആഭ്യന്തര അന്വേഷണം തുടരുമെന്നും അദ്ദേഹം പറഞ്ഞു. സോഫ്റ്റ്വേറിലെ അപാകത പരിഹരിക്കണമെന്നാവശ്യപ്പെട്ടു പല ഘട്ടങ്ങളിൽ മുൻ വൈസ് ചാൻസലർ ഉൾപ്പെടെ കംപ്യൂട്ടർ സെന്റർ ഡയറക്ടർക്കു നിർദേശം നൽകിയിരുന്നു. എന്നാൽ, ഇതു പരിഹരിക്കുന്നതിനു കംപ്യൂട്ടർ സെന്റർ ഡയറക്ടർ തയാറായില്ല. അതേസമയം, പരിഹരിച്ചതായി റിപ്പോർട്ട് നൽകിയതായും വിസി പറഞ്ഞു. പാസ്വേഡ് സൂക്ഷിക്കുന്നതിൽ ഗുരുതരമായ വീഴ്ച സംഭവിച്ചു. അവധി ദിവസമായ ഞായറാഴ്ച കംപ്യൂട്ടർ സെന്റർ തുറന്നു പ്രവർത്തിച്ചതായും കണ്ടെത്തിയിട്ടുണ്ട്. കംപ്യൂട്ടർ സെന്ററിനു പുതിയ ഡയറക്ടറെ ആവശ്യപ്പെട്ടുകൊണ്ടു സർക്കാരിനെ സമീപിക്കുമെന്നും വൈസ് ചാൻസലർ പറഞ്ഞു.
കേസുമായി ബന്ധപ്പെട്ട വിദഗ്ധ അന്വേഷണ ചുമതലയും സോഫ്റ്റ്വേർ നവീകരണ ചുമതലയും സി-ഡാക്കിനെ ഏൽപ്പിക്കുന്നതിനും ഇന്നലെ ചേർന്ന സിൻഡിക്കറ്റ് യോഗം തീരുമാനിച്ചു.
ബയോമെട്രിക് സംവിധാനത്തോടെ മൾട്ടി ലെയർ സെക്യൂരിറ്റി സംവിധാനം ഏർപ്പെടുത്തും. വിദ്യാർഥികളോട് അപമര്യാദയായി പെരുമാറിയതിനു കാര്യവട്ടം കാപസിലെ സൈക്കോളജി വിഭാഗം അധ്യാപകനായ ഡോ.ജോണ്‍സണെ സസ്പെൻഡ് ചെയ്യാനും ഇന്നലെ ചേർന്ന സിൻഡിക്കറ്റ് യോഗം തീരുമാനിച്ചു.
ഡോ.ആർ. മഹാദേവനെ ഫിനാൻസ് ഓഫീസറായും ഡോ.എൻ.ഗോപകുമാറിനെ പരീക്ഷാ കണ്‍ട്രോളറായി നിയമിക്കുന്നതിനും ഇന്നലെ ചേർന്ന യോഗം തീരുമാനിച്ചു.
പ്രൊ വൈസ് ചാൻസലറുടെയും സർവകലാശാല ചുമതലപ്പെടുത്തിയ ഡോ.ഗോപ്ചന്ദ്രന്റെ നേതൃത്വത്തിലുള്ള വിദഗ്ദ സമിതിയുടെയും അനേഷണ റിപ്പോർട്ടിന്റെ പശ്ചാത്തലത്തിലാണു നടപടി എടുത്തത്. മോഡറേഷൻ അപ്ഡേറ്റ് ചെയ്യാനുള്ള പ്രോഗ്രാം കോഡിലെ അപാകതയാണ് ഇത്തരം ഒരു സംഭവത്തിനു കാരണമെന്നാണു രണ്ടു റിപ്പോർട്ടിലും പറയുന്നത്. വിദ്യാർഥികൾക്കു മോഡറേഷൻ നൽകുന്നതിൽ ക്രമക്കേടു നടന്ന സംഭവത്തിൽ കംപ്യൂട്ടർ സെന്റർ ജീവനക്കാർ മാത്രമാണ് ഉത്തരവാദികളെന്നും സർവകലാശാല ഒരു തരത്തിലും ഇതിൽ ഇടപെട്ടിട്ടില്ലെന്നും വൈസ് ചാൻസലറും സിൻഡിക്കറ്റ് അംഗങ്ങളും നടത്തിയ പത്രസമ്മേളനത്തിൽ പറഞ്ഞു.
കരിയർ റിലേറ്റഡ് കോഴ്സിലെ മോഡറേഷൻ അപ്ലോഡ് ചെയ്തപ്പോഴാണ് അപാകതയുണ്ടായത്. 11 പരീക്ഷകളിൽ മാർക്ക് കൂടുകയും ഒരെണ്ണത്തിൽ കുറയുകയും ചെയ്തു. 727 വിദ്യാർഥികളുടെ പരീക്ഷാ ഫലത്തിലാണ് ഇത്തരത്തിൽ അപാകതയുണ്ടായത്. ഇതിൽ 390 വിദ്യാർഥികൾ മാർക്ക് ലിസ്റ്റ് ഡൗണ്‍ലോഡ് ചെയ്തു. ഈ മാർക്ക് ലിസ്റ്റുകൾ റദ്ദാക്കാനും സർവകലാശാല തീരുമാനിച്ചതായി വൈസ് ചാൻസലർ ഡോ.വി.പി.മഹാദേവൻ പിള്ള പത്രസമ്മേളനത്തിൽ പറഞ്ഞു.
ഇതുവരെയുള്ള അന്വേഷണത്തിൽ ഏതെങ്കിലും ജീവനക്കാർ ബോധപൂർവം കൃത്രിമം നടത്തിയതായി കണ്ടെത്തിയിട്ടില്ല. എന്നാൽ, സർവകലാശാലയുടെ ആഭ്യന്തര അന്വേഷണം തുടരുമെന്നും അദ്ദേഹം പറഞ്ഞു. സോഫ്റ്റ്വേറിലെ അപാകത പരിഹരിക്കണമെന്നാവശ്യപ്പെട്ടു പല ഘട്ടങ്ങളിൽ മുൻ വൈസ് ചാൻസലർ ഉൾപ്പെടെ കംപ്യൂട്ടർ സെന്റർ ഡയറക്ടർക്കു നിർദേശം നൽകിയിരുന്നു. എന്നാൽ, ഇതു പരിഹരിക്കുന്നതിനു കംപ്യൂട്ടർ സെന്റർ ഡയറക്ടർ തയാറായില്ല. അതേസമയം, പരിഹരിച്ചതായി റിപ്പോർട്ട് നൽകിയതായും വിസി പറഞ്ഞു. പാസ്വേഡ് സൂക്ഷിക്കുന്നതിൽ ഗുരുതരമായ വീഴ്ച സംഭവിച്ചു. അവധി ദിവസമായ ഞായറാഴ്ച കംപ്യൂട്ടർ സെന്റർ തുറന്നു പ്രവർത്തിച്ചതായും കണ്ടെത്തിയിട്ടുണ്ട്. കംപ്യൂട്ടർ സെന്ററിനു പുതിയ ഡയറക്ടറെ ആവശ്യപ്പെട്ടുകൊണ്ടു സർക്കാരിനെ സമീപിക്കുമെന്നും വൈസ് ചാൻസലർ പറഞ്ഞു.
കേസുമായി ബന്ധപ്പെട്ട വിദഗ്ധ അന്വേഷണ ചുമതലയും സോഫ്റ്റ്വേർ നവീകരണ ചുമതലയും സി-ഡാക്കിനെ ഏൽപ്പിക്കുന്നതിനും ഇന്നലെ ചേർന്ന സിൻഡിക്കറ്റ് യോഗം തീരുമാനിച്ചു.
ബയോമെട്രിക് സംവിധാനത്തോടെ മൾട്ടി ലെയർ സെക്യൂരിറ്റി സംവിധാനം ഏർപ്പെടുത്തും. വിദ്യാർഥികളോട് അപമര്യാദയായി പെരുമാറിയതിനു കാര്യവട്ടം കാപസിലെ സൈക്കോളജി വിഭാഗം അധ്യാപകനായ ഡോ.ജോണ്‍സണെ സസ്പെൻഡ് ചെയ്യാനും ഇന്നലെ ചേർന്ന സിൻഡിക്കറ്റ് യോഗം തീരുമാനിച്ചു.
ഡോ.ആർ. മഹാദേവനെ ഫിനാൻസ് ഓഫീസറായും ഡോ.എൻ.ഗോപകുമാറിനെ പരീക്ഷാ കണ്‍ട്രോളറായി നിയമിക്കുന്നതിനും ഇന്നലെ ചേർന്ന യോഗം തീരുമാനിച്ചു.