തിരുവനന്തപുരം: വാളയാർ സംഭവത്തിലെ സത്യം പുറത്തുകൊണ്ടു വരുന്നതിനു സിബിഐ തന്നെ പുനരന്വേഷണം നടത്തണമെന്ന് ആവശ്യപ്പെട്ടു വി.എം. സുധീരൻ മുഖ്യമന്ത്രി പിണറായി വിജയനു കത്തു നൽകി.
കേസ് അന്വേഷണത്തിലോ പ്രോസിക്യൂഷൻ ഘട്ടത്തിലോ വീഴ്ച സംഭവിച്ചിട്ടുണ്ടോയെന്ന് അന്വേഷിക്കുന്നതിനു ജുഡീഷൽ കമ്മീഷനെ നിയോഗിക്കാൻ മന്ത്രിസഭായോഗം തീരുമാനിച്ചിരിക്കുകയാണ് ഈ കേസിൽ പ്രതികൾ രക്ഷപ്പെടാൻ ഇടവരുത്തിയ സാഹചര്യത്തെക്കുറിച്ച് സാമാന്യബുദ്ധിയുള്ള ആർക്കും തന്നെ കാര്യങ്ങൾ മനസിലാക്കാവുന്നതേയുള്ളൂ. അതിനൊരു ജുഡീഷൽ അന്വേഷണത്തിന്റെ ആവശ്യമില്ല.
അതുകൊണ്ടു വാളയാർ സംഭവത്തിലെ സത്യം പുറത്തു കൊണ്ടുവരുന്നതിന് അനിവാര്യമായ പുനരന്വേഷണം നടത്തുന്നതിനു സിബിഐ തന്നെ വേണം. ഇനി ജുഡീഷൽ അന്വേഷണം വന്നാൽതന്നെ സിബിഐ അന്വേഷണത്തിനു യാതൊരു തടസവുമില്ലെന്ന് അറിയാമല്ലോ.
അതുകൊണ്ട് സർക്കാർതന്നെ ഈ കേസിൽ സിബിഐയുടെ പുനരന്വേഷണം അനിവാര്യമായ സാഹചര്യം ഹൈക്കോടതി മുന്പാകെ അവതരിപ്പിച്ച് ഹൈക്കോടതിയുടെ അനുകൂലമായ ഉത്തരവ് ഉണ്ടാകുന്നതിനായി വേണ്ടതു ചെയ്യണമെന്നു സുധീരൻ കത്തിൽ ആവശ്യപ്പെട്ടു.
കേസ് അന്വേഷണത്തിലോ പ്രോസിക്യൂഷൻ ഘട്ടത്തിലോ വീഴ്ച സംഭവിച്ചിട്ടുണ്ടോയെന്ന് അന്വേഷിക്കുന്നതിനു ജുഡീഷൽ കമ്മീഷനെ നിയോഗിക്കാൻ മന്ത്രിസഭായോഗം തീരുമാനിച്ചിരിക്കുകയാണ് ഈ കേസിൽ പ്രതികൾ രക്ഷപ്പെടാൻ ഇടവരുത്തിയ സാഹചര്യത്തെക്കുറിച്ച് സാമാന്യബുദ്ധിയുള്ള ആർക്കും തന്നെ കാര്യങ്ങൾ മനസിലാക്കാവുന്നതേയുള്ളൂ. അതിനൊരു ജുഡീഷൽ അന്വേഷണത്തിന്റെ ആവശ്യമില്ല.
അതുകൊണ്ടു വാളയാർ സംഭവത്തിലെ സത്യം പുറത്തു കൊണ്ടുവരുന്നതിന് അനിവാര്യമായ പുനരന്വേഷണം നടത്തുന്നതിനു സിബിഐ തന്നെ വേണം. ഇനി ജുഡീഷൽ അന്വേഷണം വന്നാൽതന്നെ സിബിഐ അന്വേഷണത്തിനു യാതൊരു തടസവുമില്ലെന്ന് അറിയാമല്ലോ.
അതുകൊണ്ട് സർക്കാർതന്നെ ഈ കേസിൽ സിബിഐയുടെ പുനരന്വേഷണം അനിവാര്യമായ സാഹചര്യം ഹൈക്കോടതി മുന്പാകെ അവതരിപ്പിച്ച് ഹൈക്കോടതിയുടെ അനുകൂലമായ ഉത്തരവ് ഉണ്ടാകുന്നതിനായി വേണ്ടതു ചെയ്യണമെന്നു സുധീരൻ കത്തിൽ ആവശ്യപ്പെട്ടു.