തിരുവനന്തപുരം: ഷാഫി പറന്പിൽ എംഎൽഎയെ മർദിച്ച പോലീസുകാർക്കെതിരേ നടപടി ആവശ്യപ്പെട്ടു നിയമസഭയിൽ സ്പീക്കറുടെ ഡയസിൽ കയറി പ്രതിഷേധിച്ച നാല് എംഎൽഎമാർക്കെതിരേ സ്പീക്കറുടെ അച്ചടക്ക നടപടി.
പ്രതിപക്ഷ എംഎഎൽഎമാരെ ഉഗ്രശാസനയ്ക്കു (സെൻഷർ) വിധേയമാക്കിയ സ്പീക്കറുടെ നടപടിക്കെതിരേ നടുത്തളത്തിലിറങ്ങി പ്രതിഷേധിച്ച പ്രതിപക്ഷം സഭാ നടപടികൾ സ്തംഭിപ്പിച്ചു.
2015ൽ ധനമന്ത്രിയായിരുന്ന കെ.എം. മാണിയുടെ ബജറ്റ് അവതരണത്തിനിടെ ഡയസിൽ കയറി സ്പീക്കറുടെ കസേര തള്ളിയിടുന്ന പി. ശ്രീരാമകൃഷ്ണന്റെ ചിത്രം ഉയർത്തിക്കാട്ടിയ പ്രതിപക്ഷം, സ്പീക്കറുടെ അച്ചടക്ക നടപടി അംഗീകരിക്കില്ലെന്നു പ്രഖ്യാപിച്ചു.
പ്രക്ഷുബ്ധാന്തരീക്ഷത്തിൽ സ്പീക്കറുടെ നേർക്കു പാഞ്ഞടുത്ത പ്രതിപക്ഷ അംഗങ്ങളുടെ പ്രവൃത്തിയുടെ പശ്ചാത്തലത്തിൽ സഭ താത്കാലികമായി നിർത്തിവയ്ക്കുന്നതായി സ്പീക്കർ പി. ശ്രീരാമകൃഷ്ണൻ പ്രഖ്യാപിച്ചു. രാവിലെ പത്തിനു ശൂന്യവേളയുടെ തുടക്കത്തിൽ സ്പീക്കർ അച്ചടക്ക നടപടി പ്രഖ്യാപിക്കുകയായിരുന്നു.
ഷാഫി പറന്പിലിനെ മർദിച്ച പോലീസ് ഉദ്യോഗസ്ഥരെ സസ്പെൻഡ് ചെയ്യണമെന്ന് ആവശ്യപ്പെട്ടു ബുധനാഴ്ച അടിയന്തര പ്രമേയ നോട്ടീസ് അവതരണത്തിനിടയിൽ സ്പീക്കറുടെ ഡയസിൽ കയറി മുദ്രാവാക്യം മുഴക്കിയ കോണ്ഗ്രസിലെ റോജി എം. ജോണ്, എൽദോസ് കുന്നപ്പിള്ളി, അൻവർ സാദത്ത്, ഐ.സി. ബാലകൃഷ്ണൻ എന്നിവരെ നിയമസഭ അംഗങ്ങൾക്കുള്ള പെരുമാറ്റച്ചട്ടത്തിലെ ചട്ടം 53 പ്രകാരം സ്പീക്കറിൽ നിക്ഷിപ്തമായ അധികാരം വിനിയോഗിച്ചുകൊണ്ടു സെൻഷർ ചെയ്യുന്നതായി പ്രഖ്യാപിച്ചു.
പ്രതിഷേധങ്ങളുടെ ഭാഗമായി സഭയുടെ ഡയസിലേക്കു തള്ളിക്കയറുകയും മുദ്രാവാക്യം വിളിക്കുകയും പെരുമാറ്റച്ചട്ടങ്ങൾ ലംഘിക്കുകയും സഭയുടെ അന്തസിന് ചേരാത്തവിധം പെരുമാറുകയും ചെയ്തതിന്റെ പേരിലാണ് അച്ചടക്ക നടപടി.
ബുധനാഴ്ച ചേർന്ന കക്ഷിനേതാക്കളുടെ യോഗത്തിൽ ബിജെപിയിലെ ഒ. രാജഗോപാൽ ഉൾപ്പെടെയുള്ളവർ അച്ചടക്കനടപടി വേണമെന്ന് ആവശ്യപ്പെട്ടിരുന്നതായും സ്പീക്കർ പറഞ്ഞു. ഇതിനെ പ്രതിപക്ഷ നേതാവ് എതിർത്തു.
പ്രതിപക്ഷ നേതാവ് പ്രസംഗം തുടങ്ങും മുമ്പ് ഏതാനും അംഗങ്ങൾ പ്ലക്കാർഡുകളുമായി നടുത്തളത്തിലിറങ്ങി സ്പീക്കർക്കെതിരേ മുദ്രാവാക്യം മുഴക്കി. വി.ടി. ബലറാമും അനിൽ അക്കരയും ആദ്യവും പിന്നാലെ പ്രതിപക്ഷത്തെ മറ്റ് അംഗങ്ങളും. പിന്നീടു പ്രതിപക്ഷ നേതാവിനു സംസാരിക്കാനായി പ്രതിപക്ഷ അംഗങ്ങൾ പിൻവാങ്ങി.
ആർഎസ്എസ് നേതാവ് പറഞ്ഞിട്ടാണോ പ്രതിപക്ഷത്തെ സെൻഷർ ചെയ്യുന്നതെന്നു അനൂപ് ജേക്കബ് വിളിച്ചുചോദിച്ചു.
പ്രതിപക്ഷ എംഎഎൽഎമാരെ ഉഗ്രശാസനയ്ക്കു (സെൻഷർ) വിധേയമാക്കിയ സ്പീക്കറുടെ നടപടിക്കെതിരേ നടുത്തളത്തിലിറങ്ങി പ്രതിഷേധിച്ച പ്രതിപക്ഷം സഭാ നടപടികൾ സ്തംഭിപ്പിച്ചു.
2015ൽ ധനമന്ത്രിയായിരുന്ന കെ.എം. മാണിയുടെ ബജറ്റ് അവതരണത്തിനിടെ ഡയസിൽ കയറി സ്പീക്കറുടെ കസേര തള്ളിയിടുന്ന പി. ശ്രീരാമകൃഷ്ണന്റെ ചിത്രം ഉയർത്തിക്കാട്ടിയ പ്രതിപക്ഷം, സ്പീക്കറുടെ അച്ചടക്ക നടപടി അംഗീകരിക്കില്ലെന്നു പ്രഖ്യാപിച്ചു.
പ്രക്ഷുബ്ധാന്തരീക്ഷത്തിൽ സ്പീക്കറുടെ നേർക്കു പാഞ്ഞടുത്ത പ്രതിപക്ഷ അംഗങ്ങളുടെ പ്രവൃത്തിയുടെ പശ്ചാത്തലത്തിൽ സഭ താത്കാലികമായി നിർത്തിവയ്ക്കുന്നതായി സ്പീക്കർ പി. ശ്രീരാമകൃഷ്ണൻ പ്രഖ്യാപിച്ചു. രാവിലെ പത്തിനു ശൂന്യവേളയുടെ തുടക്കത്തിൽ സ്പീക്കർ അച്ചടക്ക നടപടി പ്രഖ്യാപിക്കുകയായിരുന്നു.
ഷാഫി പറന്പിലിനെ മർദിച്ച പോലീസ് ഉദ്യോഗസ്ഥരെ സസ്പെൻഡ് ചെയ്യണമെന്ന് ആവശ്യപ്പെട്ടു ബുധനാഴ്ച അടിയന്തര പ്രമേയ നോട്ടീസ് അവതരണത്തിനിടയിൽ സ്പീക്കറുടെ ഡയസിൽ കയറി മുദ്രാവാക്യം മുഴക്കിയ കോണ്ഗ്രസിലെ റോജി എം. ജോണ്, എൽദോസ് കുന്നപ്പിള്ളി, അൻവർ സാദത്ത്, ഐ.സി. ബാലകൃഷ്ണൻ എന്നിവരെ നിയമസഭ അംഗങ്ങൾക്കുള്ള പെരുമാറ്റച്ചട്ടത്തിലെ ചട്ടം 53 പ്രകാരം സ്പീക്കറിൽ നിക്ഷിപ്തമായ അധികാരം വിനിയോഗിച്ചുകൊണ്ടു സെൻഷർ ചെയ്യുന്നതായി പ്രഖ്യാപിച്ചു.
പ്രതിഷേധങ്ങളുടെ ഭാഗമായി സഭയുടെ ഡയസിലേക്കു തള്ളിക്കയറുകയും മുദ്രാവാക്യം വിളിക്കുകയും പെരുമാറ്റച്ചട്ടങ്ങൾ ലംഘിക്കുകയും സഭയുടെ അന്തസിന് ചേരാത്തവിധം പെരുമാറുകയും ചെയ്തതിന്റെ പേരിലാണ് അച്ചടക്ക നടപടി.
ബുധനാഴ്ച ചേർന്ന കക്ഷിനേതാക്കളുടെ യോഗത്തിൽ ബിജെപിയിലെ ഒ. രാജഗോപാൽ ഉൾപ്പെടെയുള്ളവർ അച്ചടക്കനടപടി വേണമെന്ന് ആവശ്യപ്പെട്ടിരുന്നതായും സ്പീക്കർ പറഞ്ഞു. ഇതിനെ പ്രതിപക്ഷ നേതാവ് എതിർത്തു.
പ്രതിപക്ഷ നേതാവ് പ്രസംഗം തുടങ്ങും മുമ്പ് ഏതാനും അംഗങ്ങൾ പ്ലക്കാർഡുകളുമായി നടുത്തളത്തിലിറങ്ങി സ്പീക്കർക്കെതിരേ മുദ്രാവാക്യം മുഴക്കി. വി.ടി. ബലറാമും അനിൽ അക്കരയും ആദ്യവും പിന്നാലെ പ്രതിപക്ഷത്തെ മറ്റ് അംഗങ്ങളും. പിന്നീടു പ്രതിപക്ഷ നേതാവിനു സംസാരിക്കാനായി പ്രതിപക്ഷ അംഗങ്ങൾ പിൻവാങ്ങി.
ആർഎസ്എസ് നേതാവ് പറഞ്ഞിട്ടാണോ പ്രതിപക്ഷത്തെ സെൻഷർ ചെയ്യുന്നതെന്നു അനൂപ് ജേക്കബ് വിളിച്ചുചോദിച്ചു.