തിരുവനന്തപുരം: സംസ്ഥാനത്തെ മുഴുവൻ പ്രാഥമിക സഹകരണ സംഘങ്ങൾക്കും ആദായനികുതി ഇളവു ലഭ്യമാക്കാൻ കഴിയുന്ന വിധത്തിൽ കേന്ദ്ര ആദായ നികുതി നിയമത്തിൽ ആവശ്യമായ മാറ്റം കൊണ്ടു വരണമെന്ന് സംസ്ഥാന നിയമസഭ പ്രമേയത്തിലൂടെ കേന്ദ്ര സർക്കാരിനോട് ആവശ്യപ്പെട്ടു.
പ്രാഥമിക സഹകരണ സംഘങ്ങൾക്ക് അനുവദനീയമായ നികുതി കിഴിവ് ഉപാധിരഹിതമായി അനുവദിക്കണമെന്നും ഒരു കോടി രൂപയിൽ കൂടുതൽ കറൻസിയായി ബാങ്കുകളിൽ നിന്നു പിൻവലിക്കുന്ന പക്ഷം രണ്ടു ശതമാനം സ്രോതസിൽ നികുതി ഈടാക്കണമെന്ന വ്യവസ്ഥയിൽ നിന്നു പ്രാഥമിക സഹകരണ സംഘങ്ങളെ ഒഴിവാക്കണമെന്നും പ്രമേയം ആവശ്യപ്പെട്ടു.
കേരളത്തിലെ പ്രാഥമിക സഹകരണ സംഘങ്ങൾ ബാങ്കുകൾക്കു സമാനമായ പ്രവർത്തനമാണു നടത്തുന്നതെന്നു ചൂണ്ടിക്കാട്ടി വലിയ തോതിൽ ആദായനികുതി ചുമത്തിക്കൊണ്ടുള്ള അസസ്മെന്റ് ഉത്തരവുകൾ നൽകി വരികയാണെന്ന് സഹകരണമന്ത്രി കടകംപള്ളി സുരേന്ദ്രൻ അവതരിപ്പിച്ച പ്രമേയത്തിൽ ചൂണ്ടിക്കാട്ടി. ഇതുകൂടാതെ ഒരു സാന്പത്തിക വർഷം ഒരു കോടിയിലധികം രൂപ കറൻസിയായി പിൻവലിക്കുന്നതിന് രണ്ടു ശതമാനം നികുതി ഈടാക്കുന്നതിനുള്ള നോട്ടീസും നൽകിയിട്ടുണ്ട്. ഇതു സംഘങ്ങളുടെ പ്രവർത്തന മൂലധനത്തെ സാരമായി ബാധിക്കും. വായ്പേതര സംഘങ്ങൾക്ക് ഈ നിയമം അവരുടെ ദൈനംദിന ഇടപാടുകൾക്കു വിഘാതം സൃഷ്ടിക്കുന്നതാണെന്നും പ്രമേയത്തിൽ പറയുന്നു.
കേരള പുനർ നിർമാണത്തിന് ജനകീയാസൂത്രണ മാതൃകയിൽ ‘നാം നമുക്കായി’ പദ്ധതിയുമായി സർക്കാർ
തിരുവനന്തപുരം: മഹാപ്രളയത്തിൽ തകർന്ന കേരളത്തിന്റെ പുനർനിർമാണത്തിനായി ജനകീയാസൂത്രണ മാതൃകയിൽ ‘നാം നമുക്കായി’ എന്ന പദ്ധതിയുമായി സംസ്ഥാന സർക്കാർ. ജനകീയ പങ്കാളിത്തവും വികേന്ദ്രീകരണവും ഉറപ്പുവരുത്തിയാണു പദ്ധതി തയാറാക്കുന്നതെന്നു ചട്ടം 300 അനുസരിച്ചു നിയമസഭയിൽ നടത്തിയ പ്രസ്താവനയിൽ മുഖ്യമന്ത്രി പിണറായി വിജയൻ അറിയിച്ചു.
നാം നമുക്കായി പദ്ധതിക്കായി പഞ്ചായത്ത് തലത്തിൽ ദുരന്തലഘൂകരണ പദ്ധതികൾ തയാറാക്കും. സന്നദ്ധ പ്രവർത്തകരുടെ ജനകീയ പ്രതിരോധസേനയുണ്ടാക്കും. പ്രത്യേക ഗ്രാമസഭകളിലും സർവകലാശാലകളിലും വിദഗ്ധരിലുംനിന്ന് സ്വീകരിക്കുന്ന ആശയങ്ങൾ സാങ്കേതികവിദഗ്ധരുടെ അന്താരാഷ്ട്ര സെമിനാറിൽ അവതരിപ്പിക്കും. സെമിനാറിൽ ഉരുത്തിരിയുന്ന നിർദേശങ്ങൾ പ്രത്യേകനിയമസഭാസമ്മേളനം ചർച്ച ചെയ്ത് ആവശ്യമെങ്കിൽ നിയമനിർമാണം നടത്തും. മറുനാടൻ മലയാളികൾക്ക് ആശയങ്ങൾ നിർദേശിക്കാനും സംവാദത്തിനും ഓണ്ലൈൻ സംവിധാനം ഒരുക്കും.
പഞ്ചായത്തുകളുടെ അടുത്ത വർഷത്തെ പദ്ധതിയിൽത്തന്നെ ദുരന്തപ്രതിരോധത്തിനും അതിജീവനത്തിനുമുള്ള പ്രാദേശിക പരിപാടികൾ ആസൂത്രണം ചെയ്ത് അംഗീകരിക്കും. സ്കൂൾ, ആശുപത്രിക്കെട്ടിടങ്ങളുടെ സുരക്ഷാപരിശോധന പ്രത്യേകദൗത്യമായി ഏറ്റെടുക്കും. പഞ്ചായത്തുതലത്തിലെ ദുരന്തനിവാരണ പ്രവർത്തനങ്ങൾ സംസ്ഥാന ദുരന്തനിവരാണ അഥോറിറ്റിയും തദ്ദേശസ്വയംഭരണ വകുപ്പും ആസൂത്രണബോർഡും ചേർന്ന് ഏറ്റെടുക്കും. കില ഈ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കും.
മഹാപ്രളയത്തിനുശേഷം കേരള സർക്കാർ അംഗീകരിച്ച കേരള പുനർനിർമാണ വികസന പദ്ധതി (ആർകെഡിപി) തയാറാക്കിയത് വേണ്ടത്ര ചർച്ചകളില്ലാതെയാണെന്ന വിമർശനവും മുഖ്യമന്ത്രി അംഗീകരിച്ചു. വിപുലമായ അഭിപ്രായസ്വരൂപണം നടത്താതെയാണ് ആർകെഡിപി തയാറാക്കിയതെന്നത് ന്യൂനതയാണ്. അതുകൊണ്ട് റീബിൽഡ് കേരള ഇനിഷ്യേറ്റിവ് (ആർകെഐ) മുന്നോട്ടുവയ്ക്കുന്ന നിർദേശങ്ങൾ പൊതുസമൂഹത്തിന്റെ ചർച്ചയ്ക്കു വിധേയമാക്കണമെന്നും മുഖ്യമന്ത്രി നിർദേശിച്ചു.
മലബാർ സിമന്റ്സിന് അസംസ്കൃത വസ്തുക്കൾ ഉറപ്പാക്കും: മന്ത്രി ജയരാജൻ
തിരുവനന്തപുരം: ചേർത്തല പള്ളിപ്പുറത്തെ മലബാർ സിമന്റ്സിന് അസംസ്കൃത വസ്തുക്കളുടെ ലഭ്യത ഉറപ്പാക്കുമെന്നു മന്ത്രി ഇ.പി.ജയരാജൻ നിയമസഭയെ അറിയിച്ചു. ഇതിനായുള്ള ടെൻഡറുകളിൽ കന്പനി പങ്കെടുക്കുന്നുണ്ട്. പ്ലാന്റിന്റെ പ്രതിദിന ഉത്പാദന ശേഷി 600ടണ്ണാണെങ്കിലും സിമന്റ് മേഖലയിലെ വ്യാപാര മാന്ദ്യം കാരണം ഇപ്പോൾ ഉത്പാദനം 200 ടണ്ണായി കുറഞ്ഞിട്ടുണ്ട്. ഡീലർമാർക്ക് പ്രോത്സാഹനം നൽകാനുള്ള പദ്ധതി നടപ്പാക്കിയതിലൂടെ വിപണനം മെച്ചപ്പെട്ടിട്ടുണ്ട്. ഉത്പാദനവും വിപണനവും പൂർവസ്ഥിതിയിലാക്കാനുള്ള നടപടികളെടുത്തതായും ഷാനിമോൾ ഉസ്മാന്റെ സബ്മിഷന് മന്ത്രി മറുപടി നൽകി.
വില്ലേജ് രേഖകൾ
സൂക്ഷിക്കാൻ മോഡൽ റിക്കാർഡ് സെന്ററുകൾ സ്ഥാപിക്കുമെന്നു റവന്യുമന്ത്രി
തിരുവനന്തപുരം: സംസ്ഥാനത്ത് ഒൻപതു ജില്ലകളിൽ വില്ലേജ് രേഖകൾ സൂക്ഷിക്കാൻ മോഡൽ റിക്കാർഡ് സെന്ററുകൾ സ്ഥാപിക്കുമെന്നു റവന്യുമന്ത്രി ഇ.ചന്ദ്രശേഖരൻ നിയമസഭയിൽ അറിയിച്ചു. ഇതിന്റെ ടെൻഡർ നടപടികൾ അന്തിമ ഘട്ടത്തിലാണ്. 1.75 കോടി രൂപയാണ് പദ്ധതിക്കു ചെലവ് പ്രതീക്ഷിക്കുന്നത്. ഫയലുകൾ വേഗത്തിൽ കണ്ടെത്താൻ ഇതിലൂടെ സാധിക്കും. വില്ലേജ് രേഖകൾ ഡിജിറ്റലാക്കാൻ നടപടി സ്വീകരിച്ചിട്ടുണ്ട്. സംസ്ഥാനത്ത് 180 വില്ലേജ് ഓഫീസുകൾ സ്മാർട്ടാക്കുന്നതിനു ഭരണാനുമതി നൽകിയിട്ടുണ്ട്. ഇതിൽ 71 എണ്ണം പൂർത്തീകരിച്ചിട്ടുണ്ട്. 40 എണ്ണം അന്തിമഘട്ടത്തിലാണ്. വില്ലേജ് ഓഫീസുകളിൽ ഫ്രണ്ട് ഓഫീസ് സംവിധാനം നടപ്പിലാക്കുന്നത് പരിഗണനയിലാണെന്നും അദ്ദേഹം പറഞ്ഞു. വി.ആർ. സുനിൽകുമാർ, ഇ.ടി.ടൈസണ്മാസ്റ്റർ, ഗീതാഗോപി, ചിറ്റയം ഗോപകുമാർ, ജി എസ് ജയലാൽ, കെ.വി.വിജയദാസ്, ഇ.എസ്.ബിജിമോൾ എന്നിവരുടെ ചോദ്യത്തിന് മറുപടി പറയുകയായിരുന്നു മന്ത്രി ചന്ദ്രശേഖരൻ.
ശ്രദ്ധ പദ്ധതി ഈ വർഷം നടപ്പിലാക്കുമെന്നു മന്ത്രി പ്രഫ: സി. രവീന്ദ്രനാഥ്
തിരുവനന്തപുരം: സംസ്ഥാനത്തെ 3670 സർക്കാർ സ്കൂളുകളിൽ ഈ വർഷം ശ്രദ്ധ പദ്ധതി നടപ്പിലാക്കുമെന്ന് മന്ത്രി പ്രഫ: സി.രവീന്ദ്രനാഥ്. ഓരോ ഉപജില്ലയിലേയും വിദ്യാഭ്യാസ ജില്ലയിലേയും വിജയശതമാനം കുറഞ്ഞ 10 സ്കൂളുകൾ വീതം എഇഒ, ഡിഇഒമാർ കണ്ടെത്തണം. 3670 സ്കൂളൂകളെയും പദ്ധതിയിൽ ഉൾപ്പെടുത്തുമെന്നും അദ്ദേഹം വ്യക്തമാക്കി. വി.കെ.ഇബ്രാഹിംകുഞ്ഞ്, ഡോ: എം.കെ.മുനീർ എന്നിവരുടെ ചോദ്യങ്ങൾക്കു മറുപടി പറയുകയായിരുന്നു മന്ത്രി രവീന്ദ്രനാഥ്.
സംസ്ഥാനത്തെ ബധിര വിദ്യാർഥികളുടെ പഠന നിലവാരം ഉയർത്തുന്നതിനു തയാറാക്കിയ പുസ്തകങ്ങൾ 2020-21 അധ്യയന വർഷം വിതരണം ചെയ്യും. ബധിര വിദ്യാർഥികൾക്കായി പ്രത്യേക പാഠ്യപദ്ധതി തയാറാക്കിയിട്ടുണ്ടെന്നും മന്ത്രി രവീന്ദ്രനാഥ് പറഞ്ഞു.
പ്രാഥമിക സഹകരണ സംഘങ്ങൾക്ക് അനുവദനീയമായ നികുതി കിഴിവ് ഉപാധിരഹിതമായി അനുവദിക്കണമെന്നും ഒരു കോടി രൂപയിൽ കൂടുതൽ കറൻസിയായി ബാങ്കുകളിൽ നിന്നു പിൻവലിക്കുന്ന പക്ഷം രണ്ടു ശതമാനം സ്രോതസിൽ നികുതി ഈടാക്കണമെന്ന വ്യവസ്ഥയിൽ നിന്നു പ്രാഥമിക സഹകരണ സംഘങ്ങളെ ഒഴിവാക്കണമെന്നും പ്രമേയം ആവശ്യപ്പെട്ടു.
കേരളത്തിലെ പ്രാഥമിക സഹകരണ സംഘങ്ങൾ ബാങ്കുകൾക്കു സമാനമായ പ്രവർത്തനമാണു നടത്തുന്നതെന്നു ചൂണ്ടിക്കാട്ടി വലിയ തോതിൽ ആദായനികുതി ചുമത്തിക്കൊണ്ടുള്ള അസസ്മെന്റ് ഉത്തരവുകൾ നൽകി വരികയാണെന്ന് സഹകരണമന്ത്രി കടകംപള്ളി സുരേന്ദ്രൻ അവതരിപ്പിച്ച പ്രമേയത്തിൽ ചൂണ്ടിക്കാട്ടി. ഇതുകൂടാതെ ഒരു സാന്പത്തിക വർഷം ഒരു കോടിയിലധികം രൂപ കറൻസിയായി പിൻവലിക്കുന്നതിന് രണ്ടു ശതമാനം നികുതി ഈടാക്കുന്നതിനുള്ള നോട്ടീസും നൽകിയിട്ടുണ്ട്. ഇതു സംഘങ്ങളുടെ പ്രവർത്തന മൂലധനത്തെ സാരമായി ബാധിക്കും. വായ്പേതര സംഘങ്ങൾക്ക് ഈ നിയമം അവരുടെ ദൈനംദിന ഇടപാടുകൾക്കു വിഘാതം സൃഷ്ടിക്കുന്നതാണെന്നും പ്രമേയത്തിൽ പറയുന്നു.
കേരള പുനർ നിർമാണത്തിന് ജനകീയാസൂത്രണ മാതൃകയിൽ ‘നാം നമുക്കായി’ പദ്ധതിയുമായി സർക്കാർ
തിരുവനന്തപുരം: മഹാപ്രളയത്തിൽ തകർന്ന കേരളത്തിന്റെ പുനർനിർമാണത്തിനായി ജനകീയാസൂത്രണ മാതൃകയിൽ ‘നാം നമുക്കായി’ എന്ന പദ്ധതിയുമായി സംസ്ഥാന സർക്കാർ. ജനകീയ പങ്കാളിത്തവും വികേന്ദ്രീകരണവും ഉറപ്പുവരുത്തിയാണു പദ്ധതി തയാറാക്കുന്നതെന്നു ചട്ടം 300 അനുസരിച്ചു നിയമസഭയിൽ നടത്തിയ പ്രസ്താവനയിൽ മുഖ്യമന്ത്രി പിണറായി വിജയൻ അറിയിച്ചു.
നാം നമുക്കായി പദ്ധതിക്കായി പഞ്ചായത്ത് തലത്തിൽ ദുരന്തലഘൂകരണ പദ്ധതികൾ തയാറാക്കും. സന്നദ്ധ പ്രവർത്തകരുടെ ജനകീയ പ്രതിരോധസേനയുണ്ടാക്കും. പ്രത്യേക ഗ്രാമസഭകളിലും സർവകലാശാലകളിലും വിദഗ്ധരിലുംനിന്ന് സ്വീകരിക്കുന്ന ആശയങ്ങൾ സാങ്കേതികവിദഗ്ധരുടെ അന്താരാഷ്ട്ര സെമിനാറിൽ അവതരിപ്പിക്കും. സെമിനാറിൽ ഉരുത്തിരിയുന്ന നിർദേശങ്ങൾ പ്രത്യേകനിയമസഭാസമ്മേളനം ചർച്ച ചെയ്ത് ആവശ്യമെങ്കിൽ നിയമനിർമാണം നടത്തും. മറുനാടൻ മലയാളികൾക്ക് ആശയങ്ങൾ നിർദേശിക്കാനും സംവാദത്തിനും ഓണ്ലൈൻ സംവിധാനം ഒരുക്കും.
പഞ്ചായത്തുകളുടെ അടുത്ത വർഷത്തെ പദ്ധതിയിൽത്തന്നെ ദുരന്തപ്രതിരോധത്തിനും അതിജീവനത്തിനുമുള്ള പ്രാദേശിക പരിപാടികൾ ആസൂത്രണം ചെയ്ത് അംഗീകരിക്കും. സ്കൂൾ, ആശുപത്രിക്കെട്ടിടങ്ങളുടെ സുരക്ഷാപരിശോധന പ്രത്യേകദൗത്യമായി ഏറ്റെടുക്കും. പഞ്ചായത്തുതലത്തിലെ ദുരന്തനിവാരണ പ്രവർത്തനങ്ങൾ സംസ്ഥാന ദുരന്തനിവരാണ അഥോറിറ്റിയും തദ്ദേശസ്വയംഭരണ വകുപ്പും ആസൂത്രണബോർഡും ചേർന്ന് ഏറ്റെടുക്കും. കില ഈ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കും.
മഹാപ്രളയത്തിനുശേഷം കേരള സർക്കാർ അംഗീകരിച്ച കേരള പുനർനിർമാണ വികസന പദ്ധതി (ആർകെഡിപി) തയാറാക്കിയത് വേണ്ടത്ര ചർച്ചകളില്ലാതെയാണെന്ന വിമർശനവും മുഖ്യമന്ത്രി അംഗീകരിച്ചു. വിപുലമായ അഭിപ്രായസ്വരൂപണം നടത്താതെയാണ് ആർകെഡിപി തയാറാക്കിയതെന്നത് ന്യൂനതയാണ്. അതുകൊണ്ട് റീബിൽഡ് കേരള ഇനിഷ്യേറ്റിവ് (ആർകെഐ) മുന്നോട്ടുവയ്ക്കുന്ന നിർദേശങ്ങൾ പൊതുസമൂഹത്തിന്റെ ചർച്ചയ്ക്കു വിധേയമാക്കണമെന്നും മുഖ്യമന്ത്രി നിർദേശിച്ചു.
മലബാർ സിമന്റ്സിന് അസംസ്കൃത വസ്തുക്കൾ ഉറപ്പാക്കും: മന്ത്രി ജയരാജൻ
തിരുവനന്തപുരം: ചേർത്തല പള്ളിപ്പുറത്തെ മലബാർ സിമന്റ്സിന് അസംസ്കൃത വസ്തുക്കളുടെ ലഭ്യത ഉറപ്പാക്കുമെന്നു മന്ത്രി ഇ.പി.ജയരാജൻ നിയമസഭയെ അറിയിച്ചു. ഇതിനായുള്ള ടെൻഡറുകളിൽ കന്പനി പങ്കെടുക്കുന്നുണ്ട്. പ്ലാന്റിന്റെ പ്രതിദിന ഉത്പാദന ശേഷി 600ടണ്ണാണെങ്കിലും സിമന്റ് മേഖലയിലെ വ്യാപാര മാന്ദ്യം കാരണം ഇപ്പോൾ ഉത്പാദനം 200 ടണ്ണായി കുറഞ്ഞിട്ടുണ്ട്. ഡീലർമാർക്ക് പ്രോത്സാഹനം നൽകാനുള്ള പദ്ധതി നടപ്പാക്കിയതിലൂടെ വിപണനം മെച്ചപ്പെട്ടിട്ടുണ്ട്. ഉത്പാദനവും വിപണനവും പൂർവസ്ഥിതിയിലാക്കാനുള്ള നടപടികളെടുത്തതായും ഷാനിമോൾ ഉസ്മാന്റെ സബ്മിഷന് മന്ത്രി മറുപടി നൽകി.
വില്ലേജ് രേഖകൾ
സൂക്ഷിക്കാൻ മോഡൽ റിക്കാർഡ് സെന്ററുകൾ സ്ഥാപിക്കുമെന്നു റവന്യുമന്ത്രി
തിരുവനന്തപുരം: സംസ്ഥാനത്ത് ഒൻപതു ജില്ലകളിൽ വില്ലേജ് രേഖകൾ സൂക്ഷിക്കാൻ മോഡൽ റിക്കാർഡ് സെന്ററുകൾ സ്ഥാപിക്കുമെന്നു റവന്യുമന്ത്രി ഇ.ചന്ദ്രശേഖരൻ നിയമസഭയിൽ അറിയിച്ചു. ഇതിന്റെ ടെൻഡർ നടപടികൾ അന്തിമ ഘട്ടത്തിലാണ്. 1.75 കോടി രൂപയാണ് പദ്ധതിക്കു ചെലവ് പ്രതീക്ഷിക്കുന്നത്. ഫയലുകൾ വേഗത്തിൽ കണ്ടെത്താൻ ഇതിലൂടെ സാധിക്കും. വില്ലേജ് രേഖകൾ ഡിജിറ്റലാക്കാൻ നടപടി സ്വീകരിച്ചിട്ടുണ്ട്. സംസ്ഥാനത്ത് 180 വില്ലേജ് ഓഫീസുകൾ സ്മാർട്ടാക്കുന്നതിനു ഭരണാനുമതി നൽകിയിട്ടുണ്ട്. ഇതിൽ 71 എണ്ണം പൂർത്തീകരിച്ചിട്ടുണ്ട്. 40 എണ്ണം അന്തിമഘട്ടത്തിലാണ്. വില്ലേജ് ഓഫീസുകളിൽ ഫ്രണ്ട് ഓഫീസ് സംവിധാനം നടപ്പിലാക്കുന്നത് പരിഗണനയിലാണെന്നും അദ്ദേഹം പറഞ്ഞു. വി.ആർ. സുനിൽകുമാർ, ഇ.ടി.ടൈസണ്മാസ്റ്റർ, ഗീതാഗോപി, ചിറ്റയം ഗോപകുമാർ, ജി എസ് ജയലാൽ, കെ.വി.വിജയദാസ്, ഇ.എസ്.ബിജിമോൾ എന്നിവരുടെ ചോദ്യത്തിന് മറുപടി പറയുകയായിരുന്നു മന്ത്രി ചന്ദ്രശേഖരൻ.
ശ്രദ്ധ പദ്ധതി ഈ വർഷം നടപ്പിലാക്കുമെന്നു മന്ത്രി പ്രഫ: സി. രവീന്ദ്രനാഥ്
തിരുവനന്തപുരം: സംസ്ഥാനത്തെ 3670 സർക്കാർ സ്കൂളുകളിൽ ഈ വർഷം ശ്രദ്ധ പദ്ധതി നടപ്പിലാക്കുമെന്ന് മന്ത്രി പ്രഫ: സി.രവീന്ദ്രനാഥ്. ഓരോ ഉപജില്ലയിലേയും വിദ്യാഭ്യാസ ജില്ലയിലേയും വിജയശതമാനം കുറഞ്ഞ 10 സ്കൂളുകൾ വീതം എഇഒ, ഡിഇഒമാർ കണ്ടെത്തണം. 3670 സ്കൂളൂകളെയും പദ്ധതിയിൽ ഉൾപ്പെടുത്തുമെന്നും അദ്ദേഹം വ്യക്തമാക്കി. വി.കെ.ഇബ്രാഹിംകുഞ്ഞ്, ഡോ: എം.കെ.മുനീർ എന്നിവരുടെ ചോദ്യങ്ങൾക്കു മറുപടി പറയുകയായിരുന്നു മന്ത്രി രവീന്ദ്രനാഥ്.
സംസ്ഥാനത്തെ ബധിര വിദ്യാർഥികളുടെ പഠന നിലവാരം ഉയർത്തുന്നതിനു തയാറാക്കിയ പുസ്തകങ്ങൾ 2020-21 അധ്യയന വർഷം വിതരണം ചെയ്യും. ബധിര വിദ്യാർഥികൾക്കായി പ്രത്യേക പാഠ്യപദ്ധതി തയാറാക്കിയിട്ടുണ്ടെന്നും മന്ത്രി രവീന്ദ്രനാഥ് പറഞ്ഞു.