കൊച്ചി: വാളയാർ കേസിൽ പ്രതികളെ വെറുതേ വിട്ടതിനെതിരേ സർക്കാർ നൽകിയ അപ്പീൽ ഫയലിൽ സ്വീകരിച്ച ഹൈക്കോടതി കേസിലെ പ്രതികൾക്കു നോട്ടീസ് നൽകാൻ നിർദേശിച്ചു.
കേസ് അന്വേഷിച്ച സംഘത്തിനും പ്രോസിക്യൂഷനും വീഴ്ച പറ്റിയെന്നു ചൂണ്ടിക്കാട്ടി കേസിൽ തുടരന്വേഷണം നടത്താനും പുനർവിചാരണ നടത്താനും ഉത്തരവിടണമെന്നാവശ്യപ്പെട്ടാണ് സർക്കാർ അപ്പീൽ നൽകിയിട്ടുള്ളത്.
13 വയസും ഒന്പതു വയസും പ്രായമുള്ള ദളിത് സഹോദരിമാർ ദുരൂഹ സാഹചര്യത്തിൽ മരിച്ചതുമായി ബന്ധപ്പെട്ട കേസിൽ പ്രതികളായ പ്രദീപ് കുമാർ, വലിയ മധു, ചെറിയ മധു, ഷിബു എന്നിവർക്ക് നോട്ടീസ് നൽകാനാണ് ഡിവിഷൻ ബെഞ്ച് നിർദേശം.
കേസ് അന്വേഷിച്ച സംഘത്തിനും പ്രോസിക്യൂഷനും വീഴ്ച പറ്റിയെന്നു ചൂണ്ടിക്കാട്ടി കേസിൽ തുടരന്വേഷണം നടത്താനും പുനർവിചാരണ നടത്താനും ഉത്തരവിടണമെന്നാവശ്യപ്പെട്ടാണ് സർക്കാർ അപ്പീൽ നൽകിയിട്ടുള്ളത്.
13 വയസും ഒന്പതു വയസും പ്രായമുള്ള ദളിത് സഹോദരിമാർ ദുരൂഹ സാഹചര്യത്തിൽ മരിച്ചതുമായി ബന്ധപ്പെട്ട കേസിൽ പ്രതികളായ പ്രദീപ് കുമാർ, വലിയ മധു, ചെറിയ മധു, ഷിബു എന്നിവർക്ക് നോട്ടീസ് നൽകാനാണ് ഡിവിഷൻ ബെഞ്ച് നിർദേശം.