കൊച്ചി: പാലാരിവട്ടം ഫ്ളൈ ഓവർ പൊളിച്ചുപണിയുന്നതിനു മുന്‍പ് ബലം ഉറപ്പാക്കാൻ ഭാര പരിശോധന (ലോഡ് ടെസ്റ്റ്) നടത്തണമെന്നു ഹൈക്കോടതി ഉത്തരവിട്ടു. മൂന്നു മാസത്തിനകം ഭാര പരിശോധന നടത്തി റിപ്പോർട്ടും വിശദവിവരങ്ങളും സർക്കാർ ഹൈക്കോടതിയിൽ സമർപ്പിക്കണം. പാലം നിർമിച്ച കരാർ കന്പനിയായ ആർഡിഎസ് പ്രോജക്ട്സ് ലിമിറ്റഡ് പരിശോധനയുടെ ചെലവ് വഹിക്കണമെന്നും ചീഫ് ജസ്റ്റീസ് എസ് മണികുമാർ ഉൾപ്പെട്ട ഡിവിഷൻ ബെഞ്ചിന്റെ ഇടക്കാല ഉത്തരവിൽ പറയുന്നു.
ലോഡ് ടെസ്റ്റ് നടത്താതെ ഫ്ളൈ ഓവർ പൊളിച്ചു പണിയാൻ തീരുമാനിച്ചത് നിലവിലെ വ്യവസ്ഥകൾക്കു വിരുദ്ധമാണെന്നാരോപിച്ച് അസോസിയേഷൻ ഓഫ് സ്ട്രക്ചറൽ ആൻഡ് ജിയോ ടെക്നിക്കൽ കണ്‍സൾട്ടിംഗ് എൻജിനീയേഴ്സ് ഉൾപ്പെടെ നൽകിയ ഒരുകൂട്ടം ഹർജികളിലാണ് ഡിവിഷൻ ബെഞ്ചിന്റെ നിർദേശം.
ഗർഡറുകളിലെ വിള്ളലുകൾ പരിഹരിക്കാൻ കഴിയുന്ന പോരായ്മയാണെന്നു കരാറുകാരായ ആർഡിഎസ് കന്പനി ചൂണ്ടിക്കാട്ടിയിട്ടുണ്ടെന്നു ഡിവിഷൻ ബെഞ്ച് വിലയിരുത്തി. വിള്ളലുകൾ പാലത്തിന്റെ ബലത്തെ ബാധിക്കില്ലെന്നു നിർമാണ പ്രവൃത്തികളുടെ കണ്‍സൾട്ടൻസിയായ കിറ്റ്കോയും വ്യക്തമാക്കിയിട്ടുണ്ട്. ഗർഡറുകളും പ്ലാറ്റ് ഫോമും പൊളിച്ചുനീക്കിയാൽ പിന്നീട് ഭാരപരിശോധന സാധ്യമാവില്ല.
ലോഡ് ടെസ്റ്റ് നടത്തിയാൽ ഫ്ളൈ ഓവർ പൊളിക്കേണ്ടി വരില്ലെന്നു നിർമാണ കന്പനിയും കണ്‍സൾട്ടൻസിയും പറയുന്നു. ഈ സാഹചര്യത്തിൽ വിവാദം ഒഴിവാക്കാൻ ഭാര പരിശോധന നടത്തുന്നതാണ് നല്ലത്. ടെസ്റ്റ് നടത്തിയാൽ ഫ്ളൈ ഓവറിന്റെ ബലം ഉറപ്പാക്കാം. ടെസ്റ്റിന്റെ റിപ്പോർട്ട് അനുസരിച്ച് ഫ്ളൈ ഓവർ പൊളിച്ചു പണിയുന്നകാര്യത്തിൽ സർക്കാരിനു തീരുമാനമെടുക്കാം.
ബന്ധപ്പെട്ടവർക്കെല്ലാം നോട്ടീസ് നൽകി വേണം ലോഡ് ടെസ്റ്റ് നടത്തേണ്ടത്. ഇതിനായി യോഗ്യരായ ഏജൻസിയെ സർക്കാരിനുതന്നെ കണ്ടെത്താമെന്നും ഡിവിഷൻ ബെഞ്ചിന്റെ ഉത്തരവിൽ പറയുന്നു. ഭാര പരിശോധന നടത്താനാവാത്ത വിധത്തിൽ ഫ്ളൈ ഓവറിന്റെ ഗർഡറുകളിൽ വിള്ളലുണ്ടെന്നും വിദഗ്ധോപദേശം കണക്കിലെടുത്താണ് പൊളിച്ചു പണിയാൻ തീരുമാനിച്ചതെന്നും ഹർജികളിൽ സർക്കാർ വാദിച്ചു. ഇ. ശ്രീധരന്റെ നിർദേശപ്രകാരമാണ് ലോഡ് ടെസ്റ്റ് നടത്താതെ ഫ്ളൈ ഓവർ പൊളിച്ചു പണിയാൻ തീരുമാനിച്ചതെന്നും ഇത്തരമൊരു നീക്കം അനുവദിക്കാൻ കഴിയില്ലെന്നുമായിരുന്നു ഹർജിക്കാരുടെ വാദം.
ലോഡ് ടെസ്റ്റ് നടത്താതെ ഫ്ളൈ ഓവർ പൊളിച്ചു പണിയാൻ തീരുമാനിച്ചത് നിലവിലെ വ്യവസ്ഥകൾക്കു വിരുദ്ധമാണെന്നാരോപിച്ച് അസോസിയേഷൻ ഓഫ് സ്ട്രക്ചറൽ ആൻഡ് ജിയോ ടെക്നിക്കൽ കണ്‍സൾട്ടിംഗ് എൻജിനീയേഴ്സ് ഉൾപ്പെടെ നൽകിയ ഒരുകൂട്ടം ഹർജികളിലാണ് ഡിവിഷൻ ബെഞ്ചിന്റെ നിർദേശം.
ഗർഡറുകളിലെ വിള്ളലുകൾ പരിഹരിക്കാൻ കഴിയുന്ന പോരായ്മയാണെന്നു കരാറുകാരായ ആർഡിഎസ് കന്പനി ചൂണ്ടിക്കാട്ടിയിട്ടുണ്ടെന്നു ഡിവിഷൻ ബെഞ്ച് വിലയിരുത്തി. വിള്ളലുകൾ പാലത്തിന്റെ ബലത്തെ ബാധിക്കില്ലെന്നു നിർമാണ പ്രവൃത്തികളുടെ കണ്‍സൾട്ടൻസിയായ കിറ്റ്കോയും വ്യക്തമാക്കിയിട്ടുണ്ട്. ഗർഡറുകളും പ്ലാറ്റ് ഫോമും പൊളിച്ചുനീക്കിയാൽ പിന്നീട് ഭാരപരിശോധന സാധ്യമാവില്ല.
ലോഡ് ടെസ്റ്റ് നടത്തിയാൽ ഫ്ളൈ ഓവർ പൊളിക്കേണ്ടി വരില്ലെന്നു നിർമാണ കന്പനിയും കണ്‍സൾട്ടൻസിയും പറയുന്നു. ഈ സാഹചര്യത്തിൽ വിവാദം ഒഴിവാക്കാൻ ഭാര പരിശോധന നടത്തുന്നതാണ് നല്ലത്. ടെസ്റ്റ് നടത്തിയാൽ ഫ്ളൈ ഓവറിന്റെ ബലം ഉറപ്പാക്കാം. ടെസ്റ്റിന്റെ റിപ്പോർട്ട് അനുസരിച്ച് ഫ്ളൈ ഓവർ പൊളിച്ചു പണിയുന്നകാര്യത്തിൽ സർക്കാരിനു തീരുമാനമെടുക്കാം.
ബന്ധപ്പെട്ടവർക്കെല്ലാം നോട്ടീസ് നൽകി വേണം ലോഡ് ടെസ്റ്റ് നടത്തേണ്ടത്. ഇതിനായി യോഗ്യരായ ഏജൻസിയെ സർക്കാരിനുതന്നെ കണ്ടെത്താമെന്നും ഡിവിഷൻ ബെഞ്ചിന്റെ ഉത്തരവിൽ പറയുന്നു. ഭാര പരിശോധന നടത്താനാവാത്ത വിധത്തിൽ ഫ്ളൈ ഓവറിന്റെ ഗർഡറുകളിൽ വിള്ളലുണ്ടെന്നും വിദഗ്ധോപദേശം കണക്കിലെടുത്താണ് പൊളിച്ചു പണിയാൻ തീരുമാനിച്ചതെന്നും ഹർജികളിൽ സർക്കാർ വാദിച്ചു. ഇ. ശ്രീധരന്റെ നിർദേശപ്രകാരമാണ് ലോഡ് ടെസ്റ്റ് നടത്താതെ ഫ്ളൈ ഓവർ പൊളിച്ചു പണിയാൻ തീരുമാനിച്ചതെന്നും ഇത്തരമൊരു നീക്കം അനുവദിക്കാൻ കഴിയില്ലെന്നുമായിരുന്നു ഹർജിക്കാരുടെ വാദം.