കോട്ടയം: ഏകീകൃത സിവിൽ കോഡ് നടപ്പാക്കാനുള്ള കേന്ദ്രസർക്കാർ നീക്കത്തിനു മുന്പു പൊതുചർച്ചകളും സമവായങ്ങളുമുണ്ടാകണമെന്നു സിബിസിഐ ലെയ്റ്റി കൗണ്സിൽ സെക്രട്ടറി ഷെവലിയാർ വി.സി. സെബാസ്റ്റ്യൻ.
രാജ്യത്ത് ഏകീകൃത സിവിൽ കോഡ് നടപ്പിലാക്കുമെന്നു ബിജെപി തെരഞ്ഞെടുപ്പ് വേളയിൽതന്നെ പറഞ്ഞിരുന്നു. ഒരിന്ത്യ ഒരൊറ്റ നിയമം എന്ന ആശയം ഏറെ ആകർഷകമാണെങ്കിലും വിവിധ മതവിഭാഗങ്ങളും ആചാരങ്ങളും അനുഷ്ഠാനങ്ങളും സർവോപരി വിഭിന്ന സംസ്കാരങ്ങളുമുള്ള രാജ്യമെന്ന നിലയിലാണു വ്യക്തിനിയമങ്ങൾ രാജ്യത്തു നിലനിൽക്കുന്നത്.
ഭരണഘടനയ്ക്കു രൂപം നല്കിയപ്പോൾ ഏകീകൃത സിവിൽകോഡ് ഭരണഘടനയിൽ ഉൾക്കൊള്ളിക്കാതെ ഭരണഘടനയുടെ 44-ാം അനുച്ഛേദപ്രകാരം ഏകീകൃത സിവിൽ കോഡിനായി ശ്രമിക്കണമെന്നു നിർദേശിക്കുക മാത്രമാണു ചെയ്തത്.
വിവിധ മതവിഭാഗങ്ങളുടെ ആചാരപരവും സാംസ്കാരികപരവുമായ വൈവിധ്യങ്ങളെ ഉൾക്കൊണ്ടുള്ള നിയമനിർമാണത്തിനു മാത്രമേ ജനാധിപത്യരാജ്യത്തിന്റെ ഐക്യത്തിനും ഭദ്രതയ്ക്കും വളർച്ചയ്ക്കും ഉപകരിക്കുകയുള്ളൂവെന്ന തിരിച്ചറിവായിരുന്നു ഭരണഘടനാ രൂപീകരണവേളയിലെ ഈ നിലപാടിനു പിന്നിൽ.
2017ൽ മുതിർന്ന അഭിഭാഷകൻ ദുഷ്യന്ത് അറോറ അധ്യക്ഷനായ എട്ടംഗസമിതി ഏകീകൃത സിവിൽ കോഡ് സംബന്ധിച്ചുള്ള കരടു നിർദേശങ്ങൾ കേന്ദ്രസർക്കാരിൽ സമർപ്പിച്ചു.
വിവിധ വ്യക്തിനിയമങ്ങൾ അസാധുവാക്കണമെന്നും വിവാഹം, വിവാഹമോചനം, കുട്ടികളുടെ സംരക്ഷണം, സ്വത്തവകാശം എന്നിവയിൽ സ്ത്രീപുരുഷ പക്ഷപാതിത്വം പാടില്ലെന്നും സ്വവർഗവിവാഹത്തിന് അനുമതി നൽകണമെന്നുമൊക്കെ ഏകീകൃത സിവിൽ കോഡിനായുള്ള നിയമപരിഷ്കരണ കമ്മീഷൻ ഉപസമിതി ശിപാർശ ചെയ്തിട്ടുണ്ട്.
1910ൽ പോർച്ചുഗീസുകാർ നടപ്പിലാക്കിയ ഏകീകൃത പൗരനിയമമാണു ഗോവയിൽ ഇപ്പോഴും നിലനിൽക്കുന്നത്. എല്ലാവർക്കും സ്വീകാര്യമായ തരത്തിൽ കുടുംബങ്ങളെ സംബന്ധിച്ചുള്ള പോർച്ചുഗീസ് തത്വശാസ്ത്രമാണ് ഇതിന് ആധാരം.
2020 മാർച്ച് 31നു മുന്പ് ഏകീകൃത സിവിൽ കോഡ് നടപ്പിലാക്കുവാനുള്ള നീക്കമാണിപ്പോൾ കേന്ദ്രസർക്കാർ അണിയറയിൽ നടത്തുന്നത്. കുടുംബങ്ങളെ സംബന്ധിക്കുന്ന ഏതെല്ലാം വകുപ്പുകൾ ഏതെല്ലാം തരത്തിൽ ഏകീകൃത സിവിൽ കോഡിൽ ഉൾപ്പെടുമെന്നു ജനങ്ങൾക്കു വ്യക്തതയുണ്ടാകാനും പഠനത്തിനും പ്രതികരണത്തിനുമായി കരടുനിയമവും രൂപരേഖയും പരസ്യപ്പെടുത്തുവാൻ കേന്ദ്രസർക്കാർ തയാറാകണം.
വിവിധ മതാചാരങ്ങളുടെയും അനുഷ്ഠാനങ്ങളുടെയും വിശ്വാസസത്യങ്ങളിന്മേൽ കടന്നുകയറ്റമുണ്ടാകുന്നതു ജനങ്ങളെ ഭിന്നിപ്പിക്കുന്നതിനിടയാക്കും.
നിയമങ്ങൾ അടിച്ചേൽപ്പിക്കാതെ വിവിധ വിഭാഗങ്ങളുടെ വിശ്വാസത്തെയും ആരാധാനാരീതികളെയും ഹനിക്കാത്ത രീതിയിൽ ചർച്ചകൾക്കും സമവായങ്ങൾക്കും കേന്ദ്രം അടിയന്തരമായി തയാറാകണമെന്നും വി.സി. അഭ്യർഥിച്ചു.
രാജ്യത്ത് ഏകീകൃത സിവിൽ കോഡ് നടപ്പിലാക്കുമെന്നു ബിജെപി തെരഞ്ഞെടുപ്പ് വേളയിൽതന്നെ പറഞ്ഞിരുന്നു. ഒരിന്ത്യ ഒരൊറ്റ നിയമം എന്ന ആശയം ഏറെ ആകർഷകമാണെങ്കിലും വിവിധ മതവിഭാഗങ്ങളും ആചാരങ്ങളും അനുഷ്ഠാനങ്ങളും സർവോപരി വിഭിന്ന സംസ്കാരങ്ങളുമുള്ള രാജ്യമെന്ന നിലയിലാണു വ്യക്തിനിയമങ്ങൾ രാജ്യത്തു നിലനിൽക്കുന്നത്.
ഭരണഘടനയ്ക്കു രൂപം നല്കിയപ്പോൾ ഏകീകൃത സിവിൽകോഡ് ഭരണഘടനയിൽ ഉൾക്കൊള്ളിക്കാതെ ഭരണഘടനയുടെ 44-ാം അനുച്ഛേദപ്രകാരം ഏകീകൃത സിവിൽ കോഡിനായി ശ്രമിക്കണമെന്നു നിർദേശിക്കുക മാത്രമാണു ചെയ്തത്.
വിവിധ മതവിഭാഗങ്ങളുടെ ആചാരപരവും സാംസ്കാരികപരവുമായ വൈവിധ്യങ്ങളെ ഉൾക്കൊണ്ടുള്ള നിയമനിർമാണത്തിനു മാത്രമേ ജനാധിപത്യരാജ്യത്തിന്റെ ഐക്യത്തിനും ഭദ്രതയ്ക്കും വളർച്ചയ്ക്കും ഉപകരിക്കുകയുള്ളൂവെന്ന തിരിച്ചറിവായിരുന്നു ഭരണഘടനാ രൂപീകരണവേളയിലെ ഈ നിലപാടിനു പിന്നിൽ.
2017ൽ മുതിർന്ന അഭിഭാഷകൻ ദുഷ്യന്ത് അറോറ അധ്യക്ഷനായ എട്ടംഗസമിതി ഏകീകൃത സിവിൽ കോഡ് സംബന്ധിച്ചുള്ള കരടു നിർദേശങ്ങൾ കേന്ദ്രസർക്കാരിൽ സമർപ്പിച്ചു.
വിവിധ വ്യക്തിനിയമങ്ങൾ അസാധുവാക്കണമെന്നും വിവാഹം, വിവാഹമോചനം, കുട്ടികളുടെ സംരക്ഷണം, സ്വത്തവകാശം എന്നിവയിൽ സ്ത്രീപുരുഷ പക്ഷപാതിത്വം പാടില്ലെന്നും സ്വവർഗവിവാഹത്തിന് അനുമതി നൽകണമെന്നുമൊക്കെ ഏകീകൃത സിവിൽ കോഡിനായുള്ള നിയമപരിഷ്കരണ കമ്മീഷൻ ഉപസമിതി ശിപാർശ ചെയ്തിട്ടുണ്ട്.
1910ൽ പോർച്ചുഗീസുകാർ നടപ്പിലാക്കിയ ഏകീകൃത പൗരനിയമമാണു ഗോവയിൽ ഇപ്പോഴും നിലനിൽക്കുന്നത്. എല്ലാവർക്കും സ്വീകാര്യമായ തരത്തിൽ കുടുംബങ്ങളെ സംബന്ധിച്ചുള്ള പോർച്ചുഗീസ് തത്വശാസ്ത്രമാണ് ഇതിന് ആധാരം.
2020 മാർച്ച് 31നു മുന്പ് ഏകീകൃത സിവിൽ കോഡ് നടപ്പിലാക്കുവാനുള്ള നീക്കമാണിപ്പോൾ കേന്ദ്രസർക്കാർ അണിയറയിൽ നടത്തുന്നത്. കുടുംബങ്ങളെ സംബന്ധിക്കുന്ന ഏതെല്ലാം വകുപ്പുകൾ ഏതെല്ലാം തരത്തിൽ ഏകീകൃത സിവിൽ കോഡിൽ ഉൾപ്പെടുമെന്നു ജനങ്ങൾക്കു വ്യക്തതയുണ്ടാകാനും പഠനത്തിനും പ്രതികരണത്തിനുമായി കരടുനിയമവും രൂപരേഖയും പരസ്യപ്പെടുത്തുവാൻ കേന്ദ്രസർക്കാർ തയാറാകണം.
വിവിധ മതാചാരങ്ങളുടെയും അനുഷ്ഠാനങ്ങളുടെയും വിശ്വാസസത്യങ്ങളിന്മേൽ കടന്നുകയറ്റമുണ്ടാകുന്നതു ജനങ്ങളെ ഭിന്നിപ്പിക്കുന്നതിനിടയാക്കും.
നിയമങ്ങൾ അടിച്ചേൽപ്പിക്കാതെ വിവിധ വിഭാഗങ്ങളുടെ വിശ്വാസത്തെയും ആരാധാനാരീതികളെയും ഹനിക്കാത്ത രീതിയിൽ ചർച്ചകൾക്കും സമവായങ്ങൾക്കും കേന്ദ്രം അടിയന്തരമായി തയാറാകണമെന്നും വി.സി. അഭ്യർഥിച്ചു.