കൊച്ചി: കള്ളുഷാപ്പുകളിൽ ഭക്ഷണം നൽകുന്നതിന് ലൈസൻസ് നിർബന്ധമാക്കിയിട്ടുണ്ടോയെന്നു സർക്കാർ അറിയിക്കണമെന്നു ഹൈക്കോടതി നിർദേശിച്ചു. ഷാപ്പുകളിൽ ഭക്ഷണം വിളന്പുന്നുണ്ടെങ്കിലും ഹോട്ടലുകളിൽ നടത്തുന്ന തരത്തിലുള്ള പരിശോധനകൾ ഇല്ലെന്നു ചൂണ്ടിക്കാട്ടി എറണാകുളം അയ്യപ്പൻകാവ് സ്വദേശി കെ.ടി. സേവ്യർ നൽകിയ ഹർജിയിലാണ് തദ്ദേശഭരണ വകുപ്പ് ഇക്കാര്യം അറിയിക്കാൻ സിംഗിൾബെഞ്ച് നിർദേശം നൽകിയത്.
ഷാപ്പിൽനിന്നു നൽകുന്ന കള്ള് പരിശോധിക്കാൻ വ്യവസ്ഥയുണ്ടെങ്കിലും ഭക്ഷണ സാധനങ്ങൾ പരിശോധിക്കാൻ എക്സൈസിന് അധികാരമില്ല. ഷാപ്പുകളിൽ വൃത്തിയുള്ള സാഹചര്യമാണോ, നിലവാരമുള്ള ഭക്ഷണം വിളന്പുന്നുണ്ടോ എന്നിവ പരിശോധിക്കാറില്ല. കള്ള് ഷാപ്പുകളുടെ ലേലത്തിന് ചട്ടങ്ങൾ പാലിക്കുന്നില്ലെന്നും നാലുവർഷമായി റീ അലോട്ട്മെന്റിന് നറുക്കെടുപ്പ് നടത്തുന്നില്ലെന്നും ഹർജിക്കാരൻ ആരോപിക്കുന്നു.
ഷാപ്പിൽനിന്നു നൽകുന്ന കള്ള് പരിശോധിക്കാൻ വ്യവസ്ഥയുണ്ടെങ്കിലും ഭക്ഷണ സാധനങ്ങൾ പരിശോധിക്കാൻ എക്സൈസിന് അധികാരമില്ല. ഷാപ്പുകളിൽ വൃത്തിയുള്ള സാഹചര്യമാണോ, നിലവാരമുള്ള ഭക്ഷണം വിളന്പുന്നുണ്ടോ എന്നിവ പരിശോധിക്കാറില്ല. കള്ള് ഷാപ്പുകളുടെ ലേലത്തിന് ചട്ടങ്ങൾ പാലിക്കുന്നില്ലെന്നും നാലുവർഷമായി റീ അലോട്ട്മെന്റിന് നറുക്കെടുപ്പ് നടത്തുന്നില്ലെന്നും ഹർജിക്കാരൻ ആരോപിക്കുന്നു.