തിരുവനന്തപുരം: കോണ്ഗ്രസ് എംഎൽഎ ഷാഫി പറന്പിലിനെതിരേ പോലീസ് നടത്തിയ ലാത്തിച്ചാർജിൽ പരക്കെ പ്രതിഷേധം. കോണ്ഗ്രസ് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ സംഘടിപ്പിച്ച നിയമസഭാ മാർച്ച് സംഘർഷത്തിൽ കലാശിച്ചു. പോലീസിന് നേരെ പ്രവർത്തകർ കല്ലേറ് നടത്തി. തുടർന്ന് പോലീസ് ജലപീരങ്കി പ്രയോഗിച്ചു.
പാളയം രക്തസാക്ഷി മണ്ഡപത്തിൽ നിന്നും പ്രകടനമായാണു കോണ്ഗ്രസ് പ്രവർത്തകർ നിയമസഭയിലേക്ക് നീങ്ങിയത്. ചന്ദ്രശേഖരൻ നായർ സ്റ്റേഡിയത്തിന് മുന്നിൽ പോലീസ് ബാരിക്കേഡ് കെട്ടി പ്രവർത്തകരെ തടഞ്ഞു. പോലീസും പ്രവർത്തകരും തമ്മിൽ ഏറെ നേരം ഉന്തും തള്ളും ഉണ്ടായി. പോലീസിന്റെ ഷീൽഡുകൾ പ്രവർത്തകർ പിടിച്ചു വാങ്ങിയത് നേതാക്കൾ ഇടപെട്ട് മടക്കി നൽകി. കല്ലേറിൽ ഒരു പ്രവർത്തകന് പരിക്കേറ്റു. ഡിസിസി പ്രസിഡന്റ് നെയ്യാറ്റിൻകര സനൽ, കോണ്ഗ്രസ് നേതാക്കളായ ജി.രതികുമാർ, തൈക്കാട് ശ്രീകണ്ഠൻ നായർ. എം.എ.ലത്തീഫ്, വിൻസൻ ഡി പോൾ, കൈമനം പ്രഭാകരൻ, എസ്.കൃഷ്ണകുമാർ എന്നിവരുടെ നേതൃത്വത്തിലായിരുന്നു നിയമസഭാ മാർച്ച്.
കെഎസ്യു പ്രവർത്തകർ യൂണിവേഴ്സിറ്റി ആസ്ഥാനത്തേക്ക് നടത്തിയ മാർച്ചും സംഘർഷത്തിൽ കലാശിച്ചു. യൂണിവേഴ്സിറ്റി കോംന്പൗണ്ടിലേക്ക് കടക്കാൻ ശ്രമിച്ച പ്രവർത്തകരെ പോലീസ് ബാരിക്കേഡ് തീർത്ത് തടഞ്ഞു.
പ്രവർത്തകരും പോലീസും തമ്മിൽ ഏറെ നേരം ഉന്തും തള്ളും ഉണ്ടായി. തുടർന്ന് പോലീസ് ജലപീരങ്കി പ്രയോഗിച്ചു. പാളയം രക്തസാക്ഷി മണ്ഡപത്തിൽ നിന്നും പ്രകടനമായാണ് പ്രവർത്തകർ യൂണിവേഴ്സിറ്റി ആസ്ഥാനത്തേക്ക് മാർച്ച് നടത്തിയത്.
കെഎസ്യു നേതാക്കളായ അബ്ദുൾ റഷീദ്, ബാഹുൽ കൃഷ്ണ, സെയ്ദലി, അജയ് എസ് കുര്യാത്തി, ശരത് എന്നിവർ മാർച്ചിന് നേതൃത്വം നൽകി. പെണ്കുട്ടികൾ ഉൾപ്പെടെയുള്ള പ്രവർത്തകർ യൂണിവേഴ്സിറ്റി ഓഫീസിന്റെ മതിലിൽ കയറി. പിന്നീട് ഇവരെ നേതാക്കളും പോലീസും ചേർന്ന് അനുനയിപ്പിച്ച് താഴെയിറക്കുകയായിരുന്നു.
പാളയം രക്തസാക്ഷി മണ്ഡപത്തിൽ നിന്നും പ്രകടനമായാണു കോണ്ഗ്രസ് പ്രവർത്തകർ നിയമസഭയിലേക്ക് നീങ്ങിയത്. ചന്ദ്രശേഖരൻ നായർ സ്റ്റേഡിയത്തിന് മുന്നിൽ പോലീസ് ബാരിക്കേഡ് കെട്ടി പ്രവർത്തകരെ തടഞ്ഞു. പോലീസും പ്രവർത്തകരും തമ്മിൽ ഏറെ നേരം ഉന്തും തള്ളും ഉണ്ടായി. പോലീസിന്റെ ഷീൽഡുകൾ പ്രവർത്തകർ പിടിച്ചു വാങ്ങിയത് നേതാക്കൾ ഇടപെട്ട് മടക്കി നൽകി. കല്ലേറിൽ ഒരു പ്രവർത്തകന് പരിക്കേറ്റു. ഡിസിസി പ്രസിഡന്റ് നെയ്യാറ്റിൻകര സനൽ, കോണ്ഗ്രസ് നേതാക്കളായ ജി.രതികുമാർ, തൈക്കാട് ശ്രീകണ്ഠൻ നായർ. എം.എ.ലത്തീഫ്, വിൻസൻ ഡി പോൾ, കൈമനം പ്രഭാകരൻ, എസ്.കൃഷ്ണകുമാർ എന്നിവരുടെ നേതൃത്വത്തിലായിരുന്നു നിയമസഭാ മാർച്ച്.
കെഎസ്യു പ്രവർത്തകർ യൂണിവേഴ്സിറ്റി ആസ്ഥാനത്തേക്ക് നടത്തിയ മാർച്ചും സംഘർഷത്തിൽ കലാശിച്ചു. യൂണിവേഴ്സിറ്റി കോംന്പൗണ്ടിലേക്ക് കടക്കാൻ ശ്രമിച്ച പ്രവർത്തകരെ പോലീസ് ബാരിക്കേഡ് തീർത്ത് തടഞ്ഞു.
പ്രവർത്തകരും പോലീസും തമ്മിൽ ഏറെ നേരം ഉന്തും തള്ളും ഉണ്ടായി. തുടർന്ന് പോലീസ് ജലപീരങ്കി പ്രയോഗിച്ചു. പാളയം രക്തസാക്ഷി മണ്ഡപത്തിൽ നിന്നും പ്രകടനമായാണ് പ്രവർത്തകർ യൂണിവേഴ്സിറ്റി ആസ്ഥാനത്തേക്ക് മാർച്ച് നടത്തിയത്.
കെഎസ്യു നേതാക്കളായ അബ്ദുൾ റഷീദ്, ബാഹുൽ കൃഷ്ണ, സെയ്ദലി, അജയ് എസ് കുര്യാത്തി, ശരത് എന്നിവർ മാർച്ചിന് നേതൃത്വം നൽകി. പെണ്കുട്ടികൾ ഉൾപ്പെടെയുള്ള പ്രവർത്തകർ യൂണിവേഴ്സിറ്റി ഓഫീസിന്റെ മതിലിൽ കയറി. പിന്നീട് ഇവരെ നേതാക്കളും പോലീസും ചേർന്ന് അനുനയിപ്പിച്ച് താഴെയിറക്കുകയായിരുന്നു.