പത്തനംതിട്ട: ശബരിമലയിലെ ഭരണത്തിനു പ്രത്യേക സംവിധാനം വേണമെന്ന സുപ്രീംകോടതി പരാമർശത്തിനെതിരേ എതിർ സത്യവാങ്മൂലം നൽകുമെന്നു ദേവസ്വം ബോർഡ് പ്രസിഡന്റ് എൻ.വാസു പറഞ്ഞു. 1949ലെ കവനന്റിന്റെ അടിസ്ഥാനത്തിലാണു ദേവസ്വം ബോർഡ് രൂപീകരിച്ചരിക്കുന്നത്. ഇതിനു വിരുദ്ധമായി പ്രത്യേക സംവിധാനം സാധ്യമല്ലെന്നു സുപ്രീംകോടതിയെ അറിയിക്കും.
ശബരിമലയിലെ ക്ഷേത്രഭരണത്തിനു പ്രത്യേക സംവിധാനം വേണമെന്ന സുപ്രീംകോടതിയുടെ പരമാർശത്തിനു കാരണമായതു പന്തളം കൊട്ടാരം നൽകിയ ഹർജിയിലാണ്.
2006ൽ ശബരിമലയിൽ നടന്ന ദേവപ്രശ്നമാണ് പന്തളം കൊട്ടാരത്തിന്റെ ഹർജിക്കു കാരണം.
ദേവപ്രശ്നം ബോർഡും പരപ്പനങ്ങാടി ഉണ്ണിക്കൃഷ്ണപ്പണിക്കരും തമ്മിലുളള ഒത്തുകളിയാണെന്നു ചൂണ്ടിക്കാട്ടിയാണ് പന്തളം കൊട്ടാരം ഹൈക്കോടതിയെ സമീപിച്ചത്. ദേവപ്രശ്നത്തിൽ പന്തളം കൊട്ടാരത്തിനെതിരേ ചില പരാമർശങ്ങളുണ്ടായി. ശബരിമലയിലെ വിഗ്രഹത്തിൽ തൊട്ടുവെന്ന കന്നഡ നടി ജയമാലയുടെ വെളിപ്പെടുത്തൽ വന്നതും ഈ ദേവപ്രശ്നത്തെത്തുടർന്നാണ്.
തിരുവാഭരണത്തിന്റെ സംരക്ഷണം മാത്രമാണു പന്തളം കൊട്ടാരത്തിനുളളതെന്നും ഉടമസ്ഥരല്ലെന്നും ഹൈക്കോടതി പരാമർശിച്ചു. ഇതിനുളള തിരുത്തൽ ഹർജിയുമായാണ് പന്തളം കൊട്ടാരം സുപ്രീംകോടതിയെ സമീപിച്ചത്. ഹർജിക്കൊപ്പം ശബരിമലയിലെ ഭരണത്തിനു പന്തളം കൊട്ടാരം, തന്ത്രി എന്നിവരെക്കൂടി ഉൾപ്പെടുന്ന പ്രത്യേക സംവിധാനം വേണമെന്ന് അപേക്ഷിച്ചിരുന്നു.
1987ലെ ശങ്കരൻനായർ കമ്മീഷൻ, 1999ലെ ചന്ദ്രശേഖരൻ നായർ കമ്മീഷൻ, ഹൈക്കോടതി നിയോഗിച്ച ഹൈ പവർ കമ്മറ്റി എന്നിവ ശബരിമലയ്ക്കു പ്രത്യേക ഭരണ സംവിധാനം വേണമെന്ന് ശിപാർശ ചെയ്തതു പന്തളം കൊട്ടാരം ഹർജിക്ക് അനുബന്ധമായി സമർപ്പിച്ചിരുന്നു. ഇതു പരിഗണിച്ചാണ് ഇന്നലത്തെ സുപ്രീംകോടതി പരാമർശം.
ശബരിമലയിലെ ക്ഷേത്രഭരണത്തിനു പ്രത്യേക സംവിധാനം വേണമെന്ന സുപ്രീംകോടതിയുടെ പരമാർശത്തിനു കാരണമായതു പന്തളം കൊട്ടാരം നൽകിയ ഹർജിയിലാണ്.
2006ൽ ശബരിമലയിൽ നടന്ന ദേവപ്രശ്നമാണ് പന്തളം കൊട്ടാരത്തിന്റെ ഹർജിക്കു കാരണം.
ദേവപ്രശ്നം ബോർഡും പരപ്പനങ്ങാടി ഉണ്ണിക്കൃഷ്ണപ്പണിക്കരും തമ്മിലുളള ഒത്തുകളിയാണെന്നു ചൂണ്ടിക്കാട്ടിയാണ് പന്തളം കൊട്ടാരം ഹൈക്കോടതിയെ സമീപിച്ചത്. ദേവപ്രശ്നത്തിൽ പന്തളം കൊട്ടാരത്തിനെതിരേ ചില പരാമർശങ്ങളുണ്ടായി. ശബരിമലയിലെ വിഗ്രഹത്തിൽ തൊട്ടുവെന്ന കന്നഡ നടി ജയമാലയുടെ വെളിപ്പെടുത്തൽ വന്നതും ഈ ദേവപ്രശ്നത്തെത്തുടർന്നാണ്.
തിരുവാഭരണത്തിന്റെ സംരക്ഷണം മാത്രമാണു പന്തളം കൊട്ടാരത്തിനുളളതെന്നും ഉടമസ്ഥരല്ലെന്നും ഹൈക്കോടതി പരാമർശിച്ചു. ഇതിനുളള തിരുത്തൽ ഹർജിയുമായാണ് പന്തളം കൊട്ടാരം സുപ്രീംകോടതിയെ സമീപിച്ചത്. ഹർജിക്കൊപ്പം ശബരിമലയിലെ ഭരണത്തിനു പന്തളം കൊട്ടാരം, തന്ത്രി എന്നിവരെക്കൂടി ഉൾപ്പെടുന്ന പ്രത്യേക സംവിധാനം വേണമെന്ന് അപേക്ഷിച്ചിരുന്നു.
1987ലെ ശങ്കരൻനായർ കമ്മീഷൻ, 1999ലെ ചന്ദ്രശേഖരൻ നായർ കമ്മീഷൻ, ഹൈക്കോടതി നിയോഗിച്ച ഹൈ പവർ കമ്മറ്റി എന്നിവ ശബരിമലയ്ക്കു പ്രത്യേക ഭരണ സംവിധാനം വേണമെന്ന് ശിപാർശ ചെയ്തതു പന്തളം കൊട്ടാരം ഹർജിക്ക് അനുബന്ധമായി സമർപ്പിച്ചിരുന്നു. ഇതു പരിഗണിച്ചാണ് ഇന്നലത്തെ സുപ്രീംകോടതി പരാമർശം.