തിരുവനന്തപുരം: കെപിസിസി ഭാരവാഹികളുടെ ജംബോ കമ്മിറ്റി രൂപീകരിക്കാനുള്ള സംസ്ഥാന നേതൃത്വത്തിന്റെ തീരുമാനത്തിനെതിരേ അഞ്ഞടിച്ചു ഡിസിസി പ്രസിഡന്റുമാർ. കെപിസിസി തലത്തിൽ ജംബോ കമ്മിറ്റി രൂപീകരിക്കുന്നതു പാർട്ടിക്ക് ഏറെ ദോഷം ചെയ്യുമെന്നു ഭൂരിഭാഗം ഡിസിസി പ്രസിഡന്റുമാരും പറഞ്ഞു.
ജില്ലാ കമ്മിറ്റി തലത്തിൽ നേരത്തെ ജംബോ കമ്മിറ്റി രൂപീകരിച്ചപ്പോൾ ഗുണത്തേക്കാളേറെ ദോഷമായിരുന്നതായും അവർ പറഞ്ഞു. കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രനും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും വിളിച്ച യോഗത്തിലാണു വിമർശനം. എന്നാൽ, ജംബോ കമ്മിറ്റി വരുമെന്ന കാര്യത്തിൽ അന്തിമ തീരുമാനമൊന്നും ആയിട്ടില്ലെന്നു മുല്ലപ്പള്ളി രാമചന്ദ്രൻ ഡിസിസി പ്രസിഡന്റുമാരെ അറിയിച്ചു. സംസ്ഥാന നേതൃത്വം നിർദേശിച്ച പട്ടികയിൽ മാറ്റങ്ങൾ വന്നേക്കാമെന്നും പാർട്ടിയെ കൂടുതൽ ഊർജസ്വലമാക്കുന്ന തീരുമാനമേ ഹൈക്കമാൻഡിൽ നിന്നുണ്ടാകൂവെന്നും അദ്ദേഹം പറഞ്ഞു. കേരള കോണ്‍ഗ്രസിനെ കയറൂരി വിടരുതെന്ന് കോട്ടയം, ഇടുക്കി ഡിസിസി പ്രസിഡന്റുമാർ പറഞ്ഞു. കേരള കോണ്‍ഗ്രസുകൾ രണ്ടു പാർട്ടിയായി പിരിയുകയോ ഒരുമിച്ച് പോകുകയോ വേണം.
കോന്നിയിലെ തോൽവിയുടെ ഉത്തരവാദിത്വം ഡിസിസിക്ക് മാത്രമല്ലെന്ന് പ്രസിഡന്റ് ബാബു ജോർജ് പറഞ്ഞു. സ്വയം പ്രഖ്യാപിത സ്ഥാനാർഥികൾ തോൽവി ക്ഷണിച്ചു വരുത്തുകയായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. മലപ്പുറത്തു മുസ്ലീംലീഗുമായി ഒന്നിച്ചു പോകണമെന്ന നിർദേശവുമുണ്ടായി. യൂത്ത് കോണ്‍ഗ്രസിൽ തെരഞ്ഞെടുപ്പു നടത്തുന്നതു ഗുണകരമാകില്ലെന്നു ഡിസിസി പ്രസിഡന്റുമാർ അഭിപ്രായപ്പെട്ടു. തെരഞ്ഞെടുപ്പ് നടത്തിയാൽ അതു കൂടുതൽ പ്രശ്നങ്ങൾക്കിടയാക്കും. തദ്ദേശ തെരഞ്ഞെടുപ്പിൽ ഇതു തിരിച്ചടിയാകും. ജില്ലാ തലത്തിൽ പദയാത്രകൾ നടത്താനും ധാരണയായി.
ജില്ലാ കമ്മിറ്റി തലത്തിൽ നേരത്തെ ജംബോ കമ്മിറ്റി രൂപീകരിച്ചപ്പോൾ ഗുണത്തേക്കാളേറെ ദോഷമായിരുന്നതായും അവർ പറഞ്ഞു. കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രനും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും വിളിച്ച യോഗത്തിലാണു വിമർശനം. എന്നാൽ, ജംബോ കമ്മിറ്റി വരുമെന്ന കാര്യത്തിൽ അന്തിമ തീരുമാനമൊന്നും ആയിട്ടില്ലെന്നു മുല്ലപ്പള്ളി രാമചന്ദ്രൻ ഡിസിസി പ്രസിഡന്റുമാരെ അറിയിച്ചു. സംസ്ഥാന നേതൃത്വം നിർദേശിച്ച പട്ടികയിൽ മാറ്റങ്ങൾ വന്നേക്കാമെന്നും പാർട്ടിയെ കൂടുതൽ ഊർജസ്വലമാക്കുന്ന തീരുമാനമേ ഹൈക്കമാൻഡിൽ നിന്നുണ്ടാകൂവെന്നും അദ്ദേഹം പറഞ്ഞു. കേരള കോണ്‍ഗ്രസിനെ കയറൂരി വിടരുതെന്ന് കോട്ടയം, ഇടുക്കി ഡിസിസി പ്രസിഡന്റുമാർ പറഞ്ഞു. കേരള കോണ്‍ഗ്രസുകൾ രണ്ടു പാർട്ടിയായി പിരിയുകയോ ഒരുമിച്ച് പോകുകയോ വേണം.
കോന്നിയിലെ തോൽവിയുടെ ഉത്തരവാദിത്വം ഡിസിസിക്ക് മാത്രമല്ലെന്ന് പ്രസിഡന്റ് ബാബു ജോർജ് പറഞ്ഞു. സ്വയം പ്രഖ്യാപിത സ്ഥാനാർഥികൾ തോൽവി ക്ഷണിച്ചു വരുത്തുകയായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. മലപ്പുറത്തു മുസ്ലീംലീഗുമായി ഒന്നിച്ചു പോകണമെന്ന നിർദേശവുമുണ്ടായി. യൂത്ത് കോണ്‍ഗ്രസിൽ തെരഞ്ഞെടുപ്പു നടത്തുന്നതു ഗുണകരമാകില്ലെന്നു ഡിസിസി പ്രസിഡന്റുമാർ അഭിപ്രായപ്പെട്ടു. തെരഞ്ഞെടുപ്പ് നടത്തിയാൽ അതു കൂടുതൽ പ്രശ്നങ്ങൾക്കിടയാക്കും. തദ്ദേശ തെരഞ്ഞെടുപ്പിൽ ഇതു തിരിച്ചടിയാകും. ജില്ലാ തലത്തിൽ പദയാത്രകൾ നടത്താനും ധാരണയായി.