തിരുവനന്തപുരം: ചിരട്ടപ്പാലിന്റെ ഗുണനിലവാര മാനദണ്ഡങ്ങൾ നിശ്ചയിച്ച് നൽകുന്ന മുറയ്ക്ക് ചിരട്ടപ്പാൽ കൂടി റബർ ഉത്പാദക ബോണസ് പദ്ധതിയുടെ പരിധിയിൽ ഉൾപ്പെടുത്തുന്ന കാര്യം പരിശോധിക്കുന്നതാണെന്നു കൃഷിമന്ത്രി വി.എസ് സുനിൽകുമാർ. മാണി സി.കാപ്പന്റെ ശ്രദ്ധക്ഷണിക്കലിനു മറുപടിയായാണ് മന്ത്രി ഇക്കാര്യം അറിയിച്ചത്.സംസ്ഥാനത്ത് റബർ മേഖലയിൽ സിയാൽ മാതൃകയിൽ കന്പനി രൂപീകരിക്കുന്ന കാര്യം സംസ്ഥാന സർക്കാർ പരിശോധിച്ച് വരികയാണെന്ന് അദ്ദേഹം പറഞ്ഞു.
റബർ കർഷർ നേരിടുന്ന പ്രതിസന്ധി പരിഹരിക്കുന്നതിനും റബർ കൃഷി പ്രോത്സാഹിപ്പിക്കുന്നതിനുമായി സർക്കാർ റബർ ഉത്പാദക ബോണസ് പദ്ധതിപ്രകാരം ഷീറ്റ് റബർ, ലാറ്റക്സ് എന്നിവയ്ക്കാണ് നിലവിൽ റബർ ഉത്പാദക ബോണസ് നൽകി വരുന്നത്.
150 രൂപയാണ് റബറിന്റെ താങ്ങുവിലയായി സംസ്ഥാന സർക്കാർ നിശ്ചയിച്ചിരിക്കുന്നത്. റബർ ബോർഡ് റബറിന് അതാതു ദിവസം പ്രസിദ്ധീകരിക്കുന്ന വിലയും റബറിന്റെ താങ്ങുവിലയും തമ്മിലുളള വ്യത്യാസമാണ് റബർ ഉത്പാദക ബോണസായി നൽകുന്നത്. എന്നാൽ ചിരട്ടപ്പാലിന്റെ കന്പോളവിലയോ, വില നിലവാരമോ റബർ ബോർഡോ മറ്റ് സർക്കാർ ഏജൻസികളോ ദിവസവും പ്രസിദ്ധീകരിക്കുന്നില്ല. അതിനാൽ ചിരട്ടപ്പാലിന്റെ അടിസ്ഥാനത്തിൽ ബോണസ് നൽകുന്നതിന് പ്രായോഗിക ബുദ്ധിമുട്ടുണ്ട്.
ഷീറ്റ് റബർ അല്ലെങ്കിൽ ലാറ്റക്സിന് ഗുണനിലവാര മാനദണ്ഡങ്ങൾ രൂപീകരിച്ചിട്ടുണ്ട്. എന്നാൽ ചിരട്ടപ്പാലിന് ഇത്തരം ഗുണനിലവാര മാനദണ്ഡങ്ങൾ നിലവിലില്ല. കർഷകർ ഉത്പാദിപ്പിക്കുന്ന ചിരട്ടപ്പാലിലെ ഡ്രൈ റബർ അളവ് 50 ശതമാനം മുതൽ 80 ശതമാനം വരെ വ്യത്യാസപ്പെട്ടു കൊണ്ടിരിക്കുന്നതിനാൽ അതിനെ സ്റ്റാന്റഡൈസ് ചെയ്ത് വില നിശ്ചയിക്കുവാൻ ബുദ്ധിമുട്ടാണ്.
കേന്ദ്ര സർക്കാരിന്റെ പുതിയ റബർനയത്തിന്റെ ഭാഗമായി ചിരട്ടപ്പാലിന്റെ ഇന്ത്യൻ സ്റ്റാൻഡേർഡ് നിശ്ചയിക്കുന്നതിനായി റബർ ബോർഡിലെ വിദഗ്ധരുടെ പാനൽ ബ്യൂറോ ഓഫ് ഇന്ത്യൻ സ്റ്റാന്റഡൈസ് നിയോഗിച്ചിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.
ദുരന്തനിവാരണ പ്രതികരണ നിധിയിൽ നിന്നു ഭരണാനുമതി നല്കാൻ വ്യവസ്ഥയില്ലെന്നു റവന്യു മന്ത്രി
പ്രകൃതി ദുരന്തത്തിൽ തകർന്ന പാലത്തിനു പകരമായി പുതിയതു നിർമിക്കുന്നതിനു ദുരന്തനിവാരണ പ്രതികരണ നിധിയിൽ നിന്നും ഭരണാനുമതി നല്കാൻ വ്യവസ്ഥയില്ലെന്നു റവന്യു മന്ത്രി ഇ.ചന്ദ്രശേഖരൻ. അനൂപ് ജേക്കബിന്റെ സബ്മിഷനു മറുപടിയായാണ് മന്ത്രി ഇക്കാര്യം അറിയിച്ചത്. പ്രളയാനന്തര കേരളത്തിന്റെ പുനർനിർമാണത്തിനായി വിഭാവനം ചെയ്തിട്ടുളള റീബിൽഡ് കേരള ഇനിഷ്യേറ്റീവ് പദ്ധതിയിൽ ഉൾപ്പെടുത്തി തമ്മാനിമറ്റം തൂക്കുപാലം പുനർനിർമ്മിക്കുന്നതിനുളള സാധ്യത പരിശോധിക്കും.
കേന്ദ്ര ദുരന്ത പ്രതികരണ നിധിയുടെ മാനദണ്ഡപ്രകാരം അംഗീകൃത പ്രകൃതി ദുരന്തങ്ങളിൽ നാശം സംഭവിക്കുന്ന റോഡുകളുടെയും പാലങ്ങളുടെയും അടിയന്തര റിപ്പയർ പ്രവൃത്തികൾ നിർവഹിക്കുന്നതിന് സംസ്ഥാന ദുരന്ത പ്രതികരണ നിധിയിൽ നിന്നും ഫണ്ട് അനുവദിച്ച് ഭരണാനുമതി നൽകാവുന്നതാണ്. ഇപ്രകാരം ഗ്രാമീണ റോഡുകളുടെയും പാലങ്ങളുടെയും റിപ്പയറിംഗിന് ഒരു കിലോമീറ്ററിന് 60, 000 അനുവദിക്കാവുന്നതാണെന്നും മന്ത്രി പറഞ്ഞു.
റബർ കർഷർ നേരിടുന്ന പ്രതിസന്ധി പരിഹരിക്കുന്നതിനും റബർ കൃഷി പ്രോത്സാഹിപ്പിക്കുന്നതിനുമായി സർക്കാർ റബർ ഉത്പാദക ബോണസ് പദ്ധതിപ്രകാരം ഷീറ്റ് റബർ, ലാറ്റക്സ് എന്നിവയ്ക്കാണ് നിലവിൽ റബർ ഉത്പാദക ബോണസ് നൽകി വരുന്നത്.
150 രൂപയാണ് റബറിന്റെ താങ്ങുവിലയായി സംസ്ഥാന സർക്കാർ നിശ്ചയിച്ചിരിക്കുന്നത്. റബർ ബോർഡ് റബറിന് അതാതു ദിവസം പ്രസിദ്ധീകരിക്കുന്ന വിലയും റബറിന്റെ താങ്ങുവിലയും തമ്മിലുളള വ്യത്യാസമാണ് റബർ ഉത്പാദക ബോണസായി നൽകുന്നത്. എന്നാൽ ചിരട്ടപ്പാലിന്റെ കന്പോളവിലയോ, വില നിലവാരമോ റബർ ബോർഡോ മറ്റ് സർക്കാർ ഏജൻസികളോ ദിവസവും പ്രസിദ്ധീകരിക്കുന്നില്ല. അതിനാൽ ചിരട്ടപ്പാലിന്റെ അടിസ്ഥാനത്തിൽ ബോണസ് നൽകുന്നതിന് പ്രായോഗിക ബുദ്ധിമുട്ടുണ്ട്.
ഷീറ്റ് റബർ അല്ലെങ്കിൽ ലാറ്റക്സിന് ഗുണനിലവാര മാനദണ്ഡങ്ങൾ രൂപീകരിച്ചിട്ടുണ്ട്. എന്നാൽ ചിരട്ടപ്പാലിന് ഇത്തരം ഗുണനിലവാര മാനദണ്ഡങ്ങൾ നിലവിലില്ല. കർഷകർ ഉത്പാദിപ്പിക്കുന്ന ചിരട്ടപ്പാലിലെ ഡ്രൈ റബർ അളവ് 50 ശതമാനം മുതൽ 80 ശതമാനം വരെ വ്യത്യാസപ്പെട്ടു കൊണ്ടിരിക്കുന്നതിനാൽ അതിനെ സ്റ്റാന്റഡൈസ് ചെയ്ത് വില നിശ്ചയിക്കുവാൻ ബുദ്ധിമുട്ടാണ്.
കേന്ദ്ര സർക്കാരിന്റെ പുതിയ റബർനയത്തിന്റെ ഭാഗമായി ചിരട്ടപ്പാലിന്റെ ഇന്ത്യൻ സ്റ്റാൻഡേർഡ് നിശ്ചയിക്കുന്നതിനായി റബർ ബോർഡിലെ വിദഗ്ധരുടെ പാനൽ ബ്യൂറോ ഓഫ് ഇന്ത്യൻ സ്റ്റാന്റഡൈസ് നിയോഗിച്ചിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.
ദുരന്തനിവാരണ പ്രതികരണ നിധിയിൽ നിന്നു ഭരണാനുമതി നല്കാൻ വ്യവസ്ഥയില്ലെന്നു റവന്യു മന്ത്രി
പ്രകൃതി ദുരന്തത്തിൽ തകർന്ന പാലത്തിനു പകരമായി പുതിയതു നിർമിക്കുന്നതിനു ദുരന്തനിവാരണ പ്രതികരണ നിധിയിൽ നിന്നും ഭരണാനുമതി നല്കാൻ വ്യവസ്ഥയില്ലെന്നു റവന്യു മന്ത്രി ഇ.ചന്ദ്രശേഖരൻ. അനൂപ് ജേക്കബിന്റെ സബ്മിഷനു മറുപടിയായാണ് മന്ത്രി ഇക്കാര്യം അറിയിച്ചത്. പ്രളയാനന്തര കേരളത്തിന്റെ പുനർനിർമാണത്തിനായി വിഭാവനം ചെയ്തിട്ടുളള റീബിൽഡ് കേരള ഇനിഷ്യേറ്റീവ് പദ്ധതിയിൽ ഉൾപ്പെടുത്തി തമ്മാനിമറ്റം തൂക്കുപാലം പുനർനിർമ്മിക്കുന്നതിനുളള സാധ്യത പരിശോധിക്കും.
കേന്ദ്ര ദുരന്ത പ്രതികരണ നിധിയുടെ മാനദണ്ഡപ്രകാരം അംഗീകൃത പ്രകൃതി ദുരന്തങ്ങളിൽ നാശം സംഭവിക്കുന്ന റോഡുകളുടെയും പാലങ്ങളുടെയും അടിയന്തര റിപ്പയർ പ്രവൃത്തികൾ നിർവഹിക്കുന്നതിന് സംസ്ഥാന ദുരന്ത പ്രതികരണ നിധിയിൽ നിന്നും ഫണ്ട് അനുവദിച്ച് ഭരണാനുമതി നൽകാവുന്നതാണ്. ഇപ്രകാരം ഗ്രാമീണ റോഡുകളുടെയും പാലങ്ങളുടെയും റിപ്പയറിംഗിന് ഒരു കിലോമീറ്ററിന് 60, 000 അനുവദിക്കാവുന്നതാണെന്നും മന്ത്രി പറഞ്ഞു.