കൊച്ചി: ഇടുക്കി ജില്ലയിലെ മ്ലാമലയുടെ ദുരിതങ്ങള്‍ വിവരിച്ച് മൂന്നു വിദ്യാര്‍ഥികള്‍ എഴുതിയ കത്ത് ഹൈക്കോടതി സ്വമേധയാ പൊതുതാല്പര്യ ഹര്‍ജിയായി പരിഗണിച്ച് നോട്ടീസ് അയയ്ക്കാൻ ഉത്തരവിട്ടു.
ഇടുക്കി ജില്ലാ പഞ്ചായത്തിനും വണ്ടിപ്പെരിയാര്‍ പഞ്ചായത്തിനും നോട്ടീസ് അയയ്ക്കാനാണ് ചീഫ് ജസ്റ്റീസ് എസ്. മണികുമാര്‍ ഉള്‍പ്പെട്ട ഡിവിഷന് ബെഞ്ച് ഉത്തരവിട്ടിരിക്കുന്നത്. കത്തില്‍ പറയുന്ന പ്രദേശങ്ങള്‍ ഏതു പഞ്ചായത്തുകളുടെ കീഴിലാണെന്ന് വ്യക്തമാക്കാന്‍ നേരത്തെ ഡിവിഷന് ബെഞ്ച് നിര്‍ദേശം നല്‍കിയിരുന്നു. ഈ സാഹചര്യത്തിലാണ് ഇന്നലെ ഹൈക്കോടതി ഹര്‍ജി പരിഗണിച്ച് നോട്ടീസിന് ഉത്തരവായത്. കഴിഞ്ഞ ദിവസം ജുഡീഷൽ കമ്മീഷൻ നേരിട്ടെത്തി കാര്യങ്ങൾ അന്വേഷിച്ചിരുന്നു.
വണ്ടിപ്പെരിയാര്‍ മ്ലാമല സെന്റ് ഫാത്തിമ സ്കൂളിലെ ഒമ്പതാം ക്ലാസ് വിദ്യാര്‍ഥികളായ ഡിയോണ്‍ ചാക്കോ, ഗ്രീഷ്മ രാജീവ്, ഗ്രേസ് മോള് ജോജി എന്നിവരാണ് ഹൈക്കോടതി ചീഫ് ജസ്റ്റീസിനും ജസ്റ്റീസ് എ.എം. ഷെഫീഖിനും കത്തെഴുതിയത്. പ്രളയദുരന്തത്തെത്തുടര്‍ന്ന് തങ്ങളുടെ നാടാകെ തകര്‍ന്നെന്നും ദുരിതങ്ങള്‍ക്ക് പരിഹാരം കാണാന്‍ കോടതി ഇടപെടണമെന്നുമാണ് ആവശ്യം . മുല്ലപ്പെരിയാര്‍ ഡാമിന്റെ താഴ്ഭാഗത്തുള്ള പ്രദേശമാണെന്നും പ്രദേശത്ത് ഗതാഗത സൗകര്യങ്ങള്‍ പരിമിതമാണെന്നും നല്ല റോഡുകള്‍ ഇല്ലെന്നും കത്തില്‍ പറയുന്നു.
35 വര്‍ഷം മുമ്പ് മ്ലാമല കത്തോലിക്കാ പള്ളി വികാരി ഫാ. മാത്യു ചെറുതാനിയുടെ നേതൃത്വത്തില്‍ പൊതുജനങ്ങള്‍ നിര്‍മിച്ച ശാന്തിപ്പാലവും ബ്രിട്ടീഷുകാര്‍ നിര്‍മിച്ച കീരിക്കരപ്പാലവും തകര്‍ന്ന നിലയിലാണെന്ന് ചൂണ്ടിക്കാണിക്കുന്നു. ജനിച്ചു വളര്‍ന്നിടത്ത് ഭയം കൂടാതെ ആത്മവിശ്വാസത്തോടെ വളരാനും ഭാവിജീവിതം കരുപ്പിടിപ്പിക്കാനുമുള്ള അടിസ്ഥാന സൗകര്യം ലഭ്യമാക്കണം. അടിയന്തര ചികിത്സയ്ക്കു വേണ്ടി 100 കിലോമീറ്റര്‍ അകലെയുള്ള കോട്ടയം മെഡിക്കല്‍ കോളജിനെ ആശ്രയിക്കേണ്ട ഗതികേടിലാണെന്നും കുട്ടികളുടെ കത്തില്‍ പറയുന്നു. ഈ കത്ത് പൊതു താല്പര്യഹര്ജിയായി പിഗണിക്കാന് ചീഫ് ജസ്റ്റീസ് നിര്‍ദേശം നല്‍കുകയായിരുന്നു.
ഹര്‍ജിയില്‍ ഹൈക്കോടതി പിന്നീട് വിശദ വാദം കേള്‍ക്കും. വണ്ടിപ്പെരിയാര്‍, ഏലപ്പാറ, അയ്യപ്പന്‍കോവില്‍, പീരുമേട്, കുമളി പഞ്ചായത്തുകളുടെ അതിര്‍ത്തിയായ തോട്ടം കുടിയേറ്റ കര്‍ഷക മേഖലയായ ഗ്രാമമാണ് മ്ലാമല.
ഇടുക്കി ജില്ലാ പഞ്ചായത്തിനും വണ്ടിപ്പെരിയാര്‍ പഞ്ചായത്തിനും നോട്ടീസ് അയയ്ക്കാനാണ് ചീഫ് ജസ്റ്റീസ് എസ്. മണികുമാര്‍ ഉള്‍പ്പെട്ട ഡിവിഷന് ബെഞ്ച് ഉത്തരവിട്ടിരിക്കുന്നത്. കത്തില്‍ പറയുന്ന പ്രദേശങ്ങള്‍ ഏതു പഞ്ചായത്തുകളുടെ കീഴിലാണെന്ന് വ്യക്തമാക്കാന്‍ നേരത്തെ ഡിവിഷന് ബെഞ്ച് നിര്‍ദേശം നല്‍കിയിരുന്നു. ഈ സാഹചര്യത്തിലാണ് ഇന്നലെ ഹൈക്കോടതി ഹര്‍ജി പരിഗണിച്ച് നോട്ടീസിന് ഉത്തരവായത്. കഴിഞ്ഞ ദിവസം ജുഡീഷൽ കമ്മീഷൻ നേരിട്ടെത്തി കാര്യങ്ങൾ അന്വേഷിച്ചിരുന്നു.
വണ്ടിപ്പെരിയാര്‍ മ്ലാമല സെന്റ് ഫാത്തിമ സ്കൂളിലെ ഒമ്പതാം ക്ലാസ് വിദ്യാര്‍ഥികളായ ഡിയോണ്‍ ചാക്കോ, ഗ്രീഷ്മ രാജീവ്, ഗ്രേസ് മോള് ജോജി എന്നിവരാണ് ഹൈക്കോടതി ചീഫ് ജസ്റ്റീസിനും ജസ്റ്റീസ് എ.എം. ഷെഫീഖിനും കത്തെഴുതിയത്. പ്രളയദുരന്തത്തെത്തുടര്‍ന്ന് തങ്ങളുടെ നാടാകെ തകര്‍ന്നെന്നും ദുരിതങ്ങള്‍ക്ക് പരിഹാരം കാണാന്‍ കോടതി ഇടപെടണമെന്നുമാണ് ആവശ്യം . മുല്ലപ്പെരിയാര്‍ ഡാമിന്റെ താഴ്ഭാഗത്തുള്ള പ്രദേശമാണെന്നും പ്രദേശത്ത് ഗതാഗത സൗകര്യങ്ങള്‍ പരിമിതമാണെന്നും നല്ല റോഡുകള്‍ ഇല്ലെന്നും കത്തില്‍ പറയുന്നു.
35 വര്‍ഷം മുമ്പ് മ്ലാമല കത്തോലിക്കാ പള്ളി വികാരി ഫാ. മാത്യു ചെറുതാനിയുടെ നേതൃത്വത്തില്‍ പൊതുജനങ്ങള്‍ നിര്‍മിച്ച ശാന്തിപ്പാലവും ബ്രിട്ടീഷുകാര്‍ നിര്‍മിച്ച കീരിക്കരപ്പാലവും തകര്‍ന്ന നിലയിലാണെന്ന് ചൂണ്ടിക്കാണിക്കുന്നു. ജനിച്ചു വളര്‍ന്നിടത്ത് ഭയം കൂടാതെ ആത്മവിശ്വാസത്തോടെ വളരാനും ഭാവിജീവിതം കരുപ്പിടിപ്പിക്കാനുമുള്ള അടിസ്ഥാന സൗകര്യം ലഭ്യമാക്കണം. അടിയന്തര ചികിത്സയ്ക്കു വേണ്ടി 100 കിലോമീറ്റര്‍ അകലെയുള്ള കോട്ടയം മെഡിക്കല്‍ കോളജിനെ ആശ്രയിക്കേണ്ട ഗതികേടിലാണെന്നും കുട്ടികളുടെ കത്തില്‍ പറയുന്നു. ഈ കത്ത് പൊതു താല്പര്യഹര്ജിയായി പിഗണിക്കാന് ചീഫ് ജസ്റ്റീസ് നിര്‍ദേശം നല്‍കുകയായിരുന്നു.
ഹര്‍ജിയില്‍ ഹൈക്കോടതി പിന്നീട് വിശദ വാദം കേള്‍ക്കും. വണ്ടിപ്പെരിയാര്‍, ഏലപ്പാറ, അയ്യപ്പന്‍കോവില്‍, പീരുമേട്, കുമളി പഞ്ചായത്തുകളുടെ അതിര്‍ത്തിയായ തോട്ടം കുടിയേറ്റ കര്‍ഷക മേഖലയായ ഗ്രാമമാണ് മ്ലാമല.