തിരുവനന്തപുരം: വാളയാർ കേസിലെ സ്പെഷൽ പബ്ലിക് പ്രോസിക്യൂട്ടർ പി.സുബ്രഹ്മണ്യനെ നിയമിച്ച് ആഭ്യന്തര വകുപ്പ് ഉത്തരവിറക്കി. സ്പെഷൽ പബ്ലിക് പ്രോസിക്യൂട്ടറായിരുന്ന ലതാ ജയരാജിനെ മാറ്റിയാണു നിയമനം.
പാലക്കാട് അഡീഷണൽ ജില്ലാ സെഷൻസ് കോടതിയിലെ പോക്സോ കേസിലെ തുടർ നടപടികളിലടക്കം അദ്ദേഹം ഹാജരാകും. ഇതിനായി പുതിയ അപേക്ഷ ക്ഷണിക്കാതെ പഴയ പാനലിൽ നിന്നാണു നിയമനം നടത്തിയത്. വാളയാർ കേസിൽ പ്രതികൾ രക്ഷപ്പെടാൻ കാരണം പ്രോസിക്യൂഷന്റെയും അന്വേഷണ സംഘത്തിന്റെയും വീഴ്ചയെ തുടർന്നാണെന്നു സർക്കാരിനു ബോധ്യമായ സാഹചര്യത്തിലാണു നടപടി. പാലക്കാട് നൂറാണി സ്വദേശിയാണു സുബ്രഹമണ്യൻ.
പാലക്കാട് അഡീഷണൽ ജില്ലാ സെഷൻസ് കോടതിയിലെ പോക്സോ കേസിലെ തുടർ നടപടികളിലടക്കം അദ്ദേഹം ഹാജരാകും. ഇതിനായി പുതിയ അപേക്ഷ ക്ഷണിക്കാതെ പഴയ പാനലിൽ നിന്നാണു നിയമനം നടത്തിയത്. വാളയാർ കേസിൽ പ്രതികൾ രക്ഷപ്പെടാൻ കാരണം പ്രോസിക്യൂഷന്റെയും അന്വേഷണ സംഘത്തിന്റെയും വീഴ്ചയെ തുടർന്നാണെന്നു സർക്കാരിനു ബോധ്യമായ സാഹചര്യത്തിലാണു നടപടി. പാലക്കാട് നൂറാണി സ്വദേശിയാണു സുബ്രഹമണ്യൻ.