കോഴിക്കോട്: മുസ്ലിം തീവ്രവാദികളും സിപിഎമ്മും ഇരട്ടപെറ്റ മക്കളാണെന്നും മുസ്ലിം തീവ്രവാദം സംബന്ധിച്ച സിപിഎമ്മിന്റെ പുതിയ നിലപാട് ഇരട്ടത്താപ്പാണെന്നും ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ. സുരേന്ദ്രന്. സിപിഎം സഖാക്കള്‍ യുഎപിഎ കേസില്‍ കുടുങ്ങിയപ്പോഴുള്ള ജനരോഷം മറയ്ക്കാനാണ് ശ്രമം.
ഇ-മെയിൽ കേസ്, വാട്സ്ആപ് ഹര്‍ത്താൽ ഉള്‍പ്പെടെ സംസ്ഥാനത്തെ മുഴുവൻ തീവ്രവാദ സ്വഭാവമുള്ള കേസുകളും അട്ടിമറിച്ചത് സിപിഎമ്മാണ്. എസ്എഫ്ഐ നേതാവ് അഭിമന്യു വധക്കേസിലെ ഗൂഢാലോചന അന്വേഷിച്ചില്ല. മാത്രമല്ല പ്രതികള്‍ പലരും നിയമവലയത്തിനു പുറത്തുമാണ്. ഷിബിന്‍, ബിനു കൊലക്കേസുകളും എസ്ഡിപിഐയുമായി ഒത്തുകളിച്ച് അട്ടിമറിക്കുകയായിരുന്നു. അഴിയൂര്‍, പറപ്പൂര് പഞ്ചായത്തുകളില്‍ ഇരുവരും ഒരുമിച്ചാണ് ഭരണം കൈയാളുന്നതെന്നും സുരേന്ദ്രൻ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
മുസ്ലിം തീവ്രവാദികളും മാവോവാദികളും തമ്മിലുള്ള അന്തര്‍ധാര ശക്തമാണെങ്കിൽ എന്തിനാണ് യുഎപിഎ ചുമത്തിയവരുടെ വീട്ടിൽ പാര്‍ട്ടി ജില്ലാ സെക്രട്ടറിയും ധനമന്ത്രിയും ആദ്യം ഓടിയെത്തിയതെന്ന് വ്യക്തമാക്കണം. ശബരിമല വിഷയത്തില്‍ ജനങ്ങള്‍ കൈയൊഴിഞ്ഞപ്പോള്‍ സിപിഎം ഭക്തര്ക്കൊപ്പമായെന്നും അദ്ദേഹം പറഞ്ഞു. പി. രഘുനാഥും വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.
ഇ-മെയിൽ കേസ്, വാട്സ്ആപ് ഹര്‍ത്താൽ ഉള്‍പ്പെടെ സംസ്ഥാനത്തെ മുഴുവൻ തീവ്രവാദ സ്വഭാവമുള്ള കേസുകളും അട്ടിമറിച്ചത് സിപിഎമ്മാണ്. എസ്എഫ്ഐ നേതാവ് അഭിമന്യു വധക്കേസിലെ ഗൂഢാലോചന അന്വേഷിച്ചില്ല. മാത്രമല്ല പ്രതികള്‍ പലരും നിയമവലയത്തിനു പുറത്തുമാണ്. ഷിബിന്‍, ബിനു കൊലക്കേസുകളും എസ്ഡിപിഐയുമായി ഒത്തുകളിച്ച് അട്ടിമറിക്കുകയായിരുന്നു. അഴിയൂര്‍, പറപ്പൂര് പഞ്ചായത്തുകളില്‍ ഇരുവരും ഒരുമിച്ചാണ് ഭരണം കൈയാളുന്നതെന്നും സുരേന്ദ്രൻ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
മുസ്ലിം തീവ്രവാദികളും മാവോവാദികളും തമ്മിലുള്ള അന്തര്‍ധാര ശക്തമാണെങ്കിൽ എന്തിനാണ് യുഎപിഎ ചുമത്തിയവരുടെ വീട്ടിൽ പാര്‍ട്ടി ജില്ലാ സെക്രട്ടറിയും ധനമന്ത്രിയും ആദ്യം ഓടിയെത്തിയതെന്ന് വ്യക്തമാക്കണം. ശബരിമല വിഷയത്തില്‍ ജനങ്ങള്‍ കൈയൊഴിഞ്ഞപ്പോള്‍ സിപിഎം ഭക്തര്ക്കൊപ്പമായെന്നും അദ്ദേഹം പറഞ്ഞു. പി. രഘുനാഥും വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.