തിരുവനന്തപുരം: ഇടതു സർക്കാർ അധികാരത്തിലെത്തിയശേഷം പരിവർത്തിത ക്രൈസ്തവ ശിപാർശിത വികസന കോർപ്പറേഷൻ വായ്പാ തുകകൾ വർധിപ്പിച്ചതായി മന്ത്രി എ.കെ. ബാലൻ. സി.എഫ്. തോമസിന്റെ സബ്മിഷനു മറുപടിയായാണ് ഇക്കാര്യം അറിയിച്ചത്. ഈ വിഭാഗത്തിന്റെ സാമൂഹിക സാന്പത്തിക വികസനത്തിനായി കുറഞ്ഞ പലിശ നിരക്കിൽ ലളിതമായ തിരിച്ചടവ് വ്യവസ്ഥയിൽ വായ്പകൾ അനുവദിക്കുന്നുണ്ട്.
ഈ സർക്കാർ അധികാരത്തിൽ വന്നതിന് ശേഷം കോർപറേഷന്റെ പ്രധാന വായ്പാ പദ്ധതികളുടെ വായ്പാ തുകയെല്ലാം വർധിപ്പിച്ചിട്ടുണ്ട്.ഒരു ലക്ഷം രൂപയുണ്ടായിരുന്ന വിവാഹ വായ്പ രണ്ടു ലക്ഷമായും ഒരു ലക്ഷമായിരുന്ന വ്യക്തിഗത വായ്പ മൂന്നു ലക്ഷം രൂപയായും രണ്ടു ലക്ഷം രൂപയുണ്ടായിരുന്ന ഭവന നിർമാണ വായ്പ മൂന്നുലക്ഷം രൂപയായും വർധിപ്പിച്ചു. മൂന്നു ലക്ഷം രൂപയുണ്ടായിരുന്ന ഭൂരഹിത-ഭവനരഹിത വായ്പ 5.25 ലക്ഷം രൂപയായും വർധിപ്പിച്ചിട്ടുണ്ട്. ഇതുകൂടാതെ ഈ വിഭാഗങ്ങളിലെ സർക്കാർ ഉദ്യോഗസ്ഥർക്ക് അഞ്ചു ലക്ഷം രൂപവരെയുള്ള വാഹന വായ്പ, ഉയർന്ന വരുമാന ക്കാർക്ക് അഞ്ചു ലക്ഷം രൂപവരെയുള്ള വ്യക്തിഗത വായ്പയും, 10 ലക്ഷം രൂപവരെയുള്ള വ്യവസായ വായ്പയും അനുവദിക്കുന്ന പുതിയ പദ്ധതികളും നടപ്പിലാക്കുകയുണ്ടായി.
ഇതോടൊപ്പം ’പുനർജനി’ എന്ന പുതിയ പദ്ധതിയും ആരംഭിച്ചു. കൂടാതെ പിന്നോക്ക വിഭാഗ വികസന വകുപ്പിന്റെ വിവിധ ക്ഷേമ പദ്ധതികളും, പിന്നോക്ക വിഭാഗ വികസന കോർപറേഷന്റെ വിവിധ വായ്പാ പദ്ധതികളും ഈ വിഭാഗക്കാർക്ക് ഉപയോഗപ്പെടുത്താവുന്നതാമെന്നും മന്ത്രി പറഞ്ഞു.
ഈ സർക്കാർ അധികാരത്തിൽ വന്നതിന് ശേഷം കോർപറേഷന്റെ പ്രധാന വായ്പാ പദ്ധതികളുടെ വായ്പാ തുകയെല്ലാം വർധിപ്പിച്ചിട്ടുണ്ട്.ഒരു ലക്ഷം രൂപയുണ്ടായിരുന്ന വിവാഹ വായ്പ രണ്ടു ലക്ഷമായും ഒരു ലക്ഷമായിരുന്ന വ്യക്തിഗത വായ്പ മൂന്നു ലക്ഷം രൂപയായും രണ്ടു ലക്ഷം രൂപയുണ്ടായിരുന്ന ഭവന നിർമാണ വായ്പ മൂന്നുലക്ഷം രൂപയായും വർധിപ്പിച്ചു. മൂന്നു ലക്ഷം രൂപയുണ്ടായിരുന്ന ഭൂരഹിത-ഭവനരഹിത വായ്പ 5.25 ലക്ഷം രൂപയായും വർധിപ്പിച്ചിട്ടുണ്ട്. ഇതുകൂടാതെ ഈ വിഭാഗങ്ങളിലെ സർക്കാർ ഉദ്യോഗസ്ഥർക്ക് അഞ്ചു ലക്ഷം രൂപവരെയുള്ള വാഹന വായ്പ, ഉയർന്ന വരുമാന ക്കാർക്ക് അഞ്ചു ലക്ഷം രൂപവരെയുള്ള വ്യക്തിഗത വായ്പയും, 10 ലക്ഷം രൂപവരെയുള്ള വ്യവസായ വായ്പയും അനുവദിക്കുന്ന പുതിയ പദ്ധതികളും നടപ്പിലാക്കുകയുണ്ടായി.
ഇതോടൊപ്പം ’പുനർജനി’ എന്ന പുതിയ പദ്ധതിയും ആരംഭിച്ചു. കൂടാതെ പിന്നോക്ക വിഭാഗ വികസന വകുപ്പിന്റെ വിവിധ ക്ഷേമ പദ്ധതികളും, പിന്നോക്ക വിഭാഗ വികസന കോർപറേഷന്റെ വിവിധ വായ്പാ പദ്ധതികളും ഈ വിഭാഗക്കാർക്ക് ഉപയോഗപ്പെടുത്താവുന്നതാമെന്നും മന്ത്രി പറഞ്ഞു.